യുവാക്കളുടെ തൊഴില്‍ സ്വപ്‌നമായ പവര്‍ലൂം കാടുപിടിച്ച് നശിക്കുന്നു
Monday, September 2, 2024 11:58 PM IST
ചെങ്ങന്നൂര്‍: അരനൂറ്റാണ്ട് മുന്‍പ് ചെറിയനാട്ട് ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി ചെറിയനാട്ട് സ്ഥാപിച്ച ചെറിയനാട് പവര്‍ലൂം വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ വര്‍ക‌്ഷോപ് സിഎസ് ലിമിറ്റഡ് കെട്ടിടം തകര്‍ന്ന് കാടുപിടിച്ച് ആര്‍ക്കു വേണ്ടാതെ കിടക്കുന്നു. 37 സെന്‍റ്് സ്ഥലത്താണ് യന്ത്രവത്കൃത നെയ്ത്തു കേന്ദ്രം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.
സഹകരണ സംഘം രൂപീകരിച്ചാണു ഇതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്.

തൊഴിലാളിയും മുതലാളിയും സംഘത്തിലെ അംഗങ്ങള്‍ തന്നെയായിരുന്നു നൂറിലേറെ അംഗങ്ങള്‍. പല ഷിഫ്റ്റുകളിലായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

24 തറികളില്‍ മുണ്ടും തോര്‍ത്തുമൊക്കെ നെയ്തിരുന്നു ഇവിടെ. തമിഴ്‌നാട്ടുകാര്‍ നല്‍കുന്ന നൂല് ഉപയോഗിച്ച് തുണിത്തരങ്ങള്‍ നെയ്ത ശേഷം അവര്‍ക്കുതന്നെ വിറ്റിരുന്നുവെങ്കിലും അത് തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സാധിച്ചില്ല.

പ്രവര്‍ത്തനം നഷ്ടത്തിലായതോടെ വൈകാതെ ലിക്വിഡേറ്റ് ചെയ്തു. രണ്ടാമതും സംഘം പുനസംഘടിപ്പിച്ചതോടെ നെയ്ത്തു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. എന്നാല്‍ വൈകാതെ വീണ്ടും പൂട്ടി. അതേസമയം, സംഘം ലിക്വിഡേറ്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു.


അസ്ഥികൂടം മാത്രമായി കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ ആവാസസ്ഥലമാക്കിയിക്കുകയാണ്.

ചെറിയനാട് പഞ്ചായത്തിന് സമീപത്തുള്ള പുരയിടത്തില്‍ എത്തിയ കാട്ടുപന്നികള്‍ താമസിയാതെ ഇവിടെയും എത്തും എന്ന ആശങ്കയിലാണ് സമീപവാസികള്‍.

പ്രവര്‍ത്തനം നിലച്ച് നാളിതുവരെ പ്രവര്‍ത്തനം പുനരാംഭിക്കാന്‍ കഴിയാത്ത സ്ഥാപനത്തിന്‍റെ കെട്ടിട വശിഷ്ടങ്ങളും കാടും പൂര്‍ണമായി നീക്കം ചെയ്ത് സ്ഥലം തൊഴില്‍ ഇല്ലായ്മ രൂക്ഷമായിരിക്കുന്ന കാലഘട്ടത്തില്‍ നിയമപരമായ തടസങ്ങള്‍ നീക്കം ചെയ്ത് പുതിയ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാനുള്ള ആര്‍ജവത്വം അധികൃതര്‍ കാണിക്കണമെന്നാണ് ചെറിയനാട്ടുകാരുടെ ആവശ്യം.