നെഹ്റു ട്രോഫി വള്ളംകളി 15നു മുന്പ് നടത്തണം: കേരള കോണ്‍ഗ്രസ്
Monday, September 2, 2024 12:07 AM IST
എടത്വ: കുട്ടനാടിന്‍റെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറില്‍ നടത്തണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസ്‌കുട്ടി മാത്യു ചീരംവേലില്‍ ആവശ്യപ്പെട്ടു. നെഹ്റുട്രോഫി വയനാട് ദുരന്തത്തിന്‍റെ പേരില്‍ മാറ്റിവച്ചത് ന്യായമാണ്. എന്നാല്‍ ഇപ്പോള്‍ വള്ളംകളി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം. വള്ളംകളി ക്ലബ്ബുകള്‍ ധാരാളം പണം മുടക്കി ഒരുക്കിയെടുത്ത ടീമാണ്. കുട്ടനാട്ടിലെ സാധാരണക്കാരായ തുഴച്ചില്‍കാര്‍ക്കും ധാരാളം പണം നഷ്ടപ്പെടുന്ന അവസ്ഥയാണ്.


വയനാട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മന്ത്രി മുഹമദ് റിയാസിന്‍റെ മണ്ഡലത്തില്‍ 2.5 കോടി രൂപ മുടക്കി ബേപ്പൂര്‍ വള്ളംകളി അനുവദിച്ചതും വയനാട്ടില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ആലപ്പുഴയില്‍ വള്ളംകളി വേണ്ട എന്നു പറയുന്നതും സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ആയതിനാല്‍ ഓണത്തിനു മുന്‍പുതന്നെ വള്ളംകളി നടത്തണമെന്ന് തോമസ്‌കുട്ടി മാത്യു പറഞ്ഞു. അല്ലാത്ത പക്ഷം വള്ളംകളി പ്രേമികളെ അണിനിരത്തി കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രത്യക്ഷസമരങ്ങള്‍ നടത്തുമെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.