കാവാലം സ്റ്റേ ബസുകൾ പുനരാരംഭിക്കാൻ നടപടി
Monday, September 2, 2024 12:07 AM IST
മങ്കൊമ്പ്: കോവിഡ് സാഹചര്യങ്ങളെത്തുടർന്ന് നിർത്തലാക്കിയ കാവാലം ബസ്റ്റാൻഡിൽനിന്നുള്ള സ്‌റ്റേ ബസ് സർവീസുകൾ പുനരാരംഭിക്കാൻ നടപടിയായെന്നു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി. ഇക്കാര്യം ആവശ്യപ്പെട്ടു ഗതാഗത മന്ത്രിക്ക് നേരിട്ടു നൽകിയ നിവേദനത്തത്തുടർന്നാണ് തീരുമാനം. പുളിങ്കുന്ന്, കാവാലം, നീലംപേരൂർ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന സർവീസുകളാണ് നിലച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളജ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കെത്താൻ പുലർച്ചെ ഏറെ പ്രയോജനകരമായിരുന്നു സർവീസ്. കൂടാതെ ദൂരസ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർക്കും മത്സ്യ-കക്കാ കച്ചവടക്കാർക്കും സർവീസ് പ്രയോജനമായിരുന്നു.

പുലർച്ചെ 5.10, 5.20, 5.30, 5.40 എന്നീ സമയങ്ങളിലായി കോട്ടയത്തിനും ചങ്ങനാശേരിക്കുമായി നാലു സർവീസുകളാണ് ഇവിടെനിന്നു പുറപ്പെട്ടിരുന്നത്. രാത്രി 10.40 വരെ കാവാലത്തിനു സർവീസ് നടത്തിയിരുന്ന തിനാൽ രാത്രി വൈകി നഗരങ്ങളിലെത്തുന്നവർക്കും സർവീസ് പ്രയോജനനകരമായിരുന്നു.


കോവിഡിനു ശേഷം സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി അധികൃതർ തയാറായില്ല. ഈ സാഹചര്യത്തിലാണ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി നൂറുകണക്കിന് ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

ജീവനക്കാർക്കുള്ള താമസ സൗകര്യം ഏർപ്പാടാക്കിയാൽ സർവീസ് പുനരാരംഭിക്കാമെന്ന് മന്ത്രി ഉറപ്പു നല്കിയിരുന്നു. ഇതിൻപ്രകാരമുള്ള അനുമതി ഗ്രാമപഞ്ചായത്തിൽനിന്ന് കെഎസ്ആർടിസി ചങ്ങനാശേരി, കോട്ടയം എടിഒ, ഡിടിഒ എന്നിവർക്ക് നല്കിയതായി സമിതി നേതാക്കൾ അറിയിച്ചു.

താമസത്തിനുള്ള മുറി വിട്ടുനൽകിയെങ്കിലും ജീവനക്കാർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമില്ലായിരുന്നു. ഇതിനായി നാല് കട്ടിലുകളും, കിടക്കകളും, ഫാനും, ട്യൂബ് ലൈറ്റും ആവശ്യമാണ്. കൂടാതെ കെട്ടിടം പെയിന്‍റടിച്ചു വൃത്തിയാക്കണം. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.