വയ്യാങ്കരച്ചിറയിൽ ടൂറിസം പദ്ധതികൾ ഒരുങ്ങുന്നു
Monday, September 2, 2024 12:07 AM IST
ചാരുംമൂട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പ്രകൃതിരമണീയമായ മാവേലിക്കര മണ്ഡലത്തിലെ താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നിയന്ത്രണത്തില്‍ വയ്യാങ്കരച്ചിറയില്‍ വിനോദ സഞ്ചാര പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് പച്ചക്കാട് ഫാര്‍മേഴ്സ് ക്ലബ് സ്വകാര്യ സംരംഭകര്‍ക്ക് കരാര്‍ പ്രകാരം വയ്യാങ്കരച്ചിറ ടൂറിസത്തിനായി വിട്ടുനല്‍കിയിരിക്കുകയാണ്. ഈ സ്വകാര്യ സംരംഭകരാണ് ഇപ്പോള്‍ ടൂറിസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വയ്യാങ്കരച്ചിറയില്‍ ബോട്ടിംഗ് സംവിധാനം ഉള്‍പ്പെടെ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന നിലയില്‍ വിവിധ തരം അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ട്.സിപ്പ് ലൈന്‍, റോപ്പ് റൈഡര്‍, കാര്‍ണിവല്‍ ഗെയിമുകള്‍,ഹാന്‍ഡ്-പെഡല്‍ ബോട്ടുകള്‍, റോവിംഗ് ബോട്ടുകള്‍, കുട്ടികളുടെ പാര്‍ക്ക്,ലഘുഭക്ഷണ ശാല,തുങ്ങിയവ പദ്ധതിയില്‍ ഉണ്ട്. വരുന്ന വേനല്‍ അവധിക്കാലത്തിനു മുമ്പ് പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.


2001 ലാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വയ്യാങ്കരടൂറിസം പദ്ധതി ക്കു തുടക്കംകുറിച്ചത്. ‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല .ഇപ്പോള്‍ എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ യുടെ ഇടപെടലിലാണ് പുതിയ ടൂറിസം പദ്ധതികള്‍ നടക്കുന്നത്. ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്ക് കൊല്ലം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന താമരക്കുളം ഗ്രാമ പഞ്ചായത്തില്‍ നൂറ് ഏക്കറിലധികം വിസ്തൃതിയിലുള്ള പ്രകൃതിരമണീയമായ ജലാശയമാണ് വയ്യാങ്കരച്ചിറ. ആലപ്പുഴ ജില്ലാ മെഗാ ടൂറിസം പദ്ധതിയില്‍ ഇടം നേടിയ പ്രദേശമാണിത്.