വീയപുരം സർക്കാർ സംരക്ഷിത വനത്തിലെ ഇക്കോ ടൂറിസം പദ്ധതി ഇഴയുന്നു
Monday, September 2, 2024 12:07 AM IST
ഹരിപ്പാട്: വീയപുരം കേന്ദ്രീകരിച്ച് വിനോദ സഞ്ചാര മേഖലയില്‍ അനന്ത സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും വകുപ്പു തലത്തിലെ നിസംഗത തുടരുകയാണ്. സിനിമാ-സീരിയല്‍ ചിത്രീകരണം നടക്കുന്ന പതിനാലര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വനംവകുപ്പിനു കീഴിലുള്ള സംരക്ഷിത വനമാണ് പ്രദേശത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

മുന്‍ ടൂറിസം മന്ത്രിമാരായിരുന്ന അന്തരിച്ച കൊടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ മന്ത്രിസഭയിലെ കെ. രാജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരിത്തിയിരുന്നു. തുടര്‍ന്നു വന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് കുറഞ്ഞ തുക അനുവദിക്കുകയും ഭാഗികമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

നദീതീരം ഭിത്തി കെട്ടി സംരക്ഷിച്ചു. കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമാനമായ നാമമാത്ര പദ്ധതി, കുളിക്കടവ്, യാര്‍ഡ് എന്നിവയും നിര്‍മിച്ചു. എന്നാല്‍, സംരക്ഷിത വനത്തിന്‍റെ രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നദിക്കു കുറുകെയുള്ള റോപ്പ് വേ സംവിധാനം, സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സംവിധാനം, കുട്ടവഞ്ചി വഴിയുള്ള ബോട്ടിംഗ്, പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങള്‍ എന്നിവയും വിന്യസിക്കേണ്ടതുണ്ട്. ഇവ രൂപപ്പെട്ടാല്‍ പ്രദേശത്ത് വന്‍ തൊഴില്‍ സാധ്യത രൂപപ്പെടും.

ത്രിവേണി സംഗമത്തിനു സമാനമായി അച്ചന്‍കോവില്‍-പമ്പ, പമ്പയുടെ കൈവഴി എന്നിവയുടെ സംഗമ സ്ഥാനം പ്രകൃതി രമണീയത ഒപ്പിയെടുക്കാന്‍ കഴിയുന്ന തമ്മില്‍ കാണാവുന്ന രണ്ട് പാലങ്ങള്‍, ഹരിതാഭമായ പതിനേഴോളം പാടശേഖരങ്ങള്‍, ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവ പവലിയന്‍, വീയപുരം പഞ്ചായത്തിനു മാത്രം അവകാശപ്പെടാന്‍ വകയുള്ള എല്ലാ കരകളിലുമായി 8 ചുണ്ടന്‍ വള്ളങ്ങള്‍, പായിപ്പാട്, അപ്പര്‍ കുട്ടനാട് ജലോത്സവങ്ങള്‍, ജില്ലാ പഞ്ചായത്തിനു കീഴില്‍ 50 ഏക്കറില്‍ പരന്നുകിടക്കുന്ന സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രം ഇങ്ങനെ സഞ്ചാരികളുടെ മനംകവരുന്ന വിവിധ കാഴ്ചകളാണ് വീയപുരത്ത് ടൂറിസത്തിന്‍റെ അനന്ത സാധ്യതകളെ ഉണര്‍ത്തുന്നത്.


ഇതിനു പുറമേ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി സമരമായ തൊപ്പിപ്പാള സമരം നടന്നതും വീയപുരത്തോടു ചേര്‍ന്നാണ്. പെരുവന്തങ്കേരി സമരം എന്നറിയപ്പെടുന്ന ഈ സമരത്തില്‍ കര്‍ഷകത്തൊഴിലാളി വെടിയേറ്റു മരിച്ചതിന്‍റെ നേര്‍രേഖയായ രക്തസാക്ഷി മണ്ഡപം ചരിത്രരേഖയായി ഇന്നും നിലകൊള്ളുന്നു.

വീയപുരം പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയുടെ അനന്ത സാധ്യതകള്‍ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജാ സുരേന്ദ്രന്‍ വൈസ പ്രസിഡന്‍റ് പി.എ. ഷാനവാസ് എന്നിവര്‍ നവകേരളസദസില്‍ വകുപ്പു മന്ത്രിയെ ധരിപ്പിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.

പദ്ധതി പ്രാവര്‍ത്തികമായാല്‍ വീയപുരത്തിന്‍റെ വികസനത്തിന് അതു പ്രയോജനം ചെയ്യുമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.