കലയുടെ കൊലപാതകം; ചോദ്യം ചെയ്യല്‍ തുടരുന്നു
Friday, July 5, 2024 11:29 PM IST
മന്നാര്‍: ഇരമത്തൂര്‍ കലയുടെ കൊലപാതകം പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുവാനായി വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി.

മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന പ്രതികളെയാണ് മറ്റിടങ്ങളിലേക്ക് മാറ്റിയത്. മൂന്നു പേരെയും മൂന്നു സ്ഥലത്തേക്ക് മാറ്റിയതായാണ് സൂചന. കൂടാതെ ഇവരുടെ സമീപവാസികളെയും ബസുക്കളെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരുകയാണ്.

അതുകുടി കണക്കിലെടുത്താണ് ഇവരെ മാറ്റിയിരിക്കുന്നത്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് അതീവരഹസ്യമായിട്ടാണ് ഒരോ കരുക്കളും നീക്കുന്നത്.
ആതീവ രഹസ്യ സ്വഭാവമുള്ള കേസായതിനാല്‍ പോലീസ് ഇക്കാര്യത്തില്‍ വലിയ ജാഗ്രതയാണ് പുലര്‍ത്തിവരുന്നത്.


ഒരു കാരണവശാലും അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന കര്‍ശന നിര്‍ദേശം ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒന്നാം പ്രതിയായ അനിലുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ അടുത്തബന്ധമുള്ള സുഹൃത്തുക്കളെയും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. ഇതില്‍ ചിലരെ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്തു.

കുടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അനില്‍ എത്തിയാല്‍ മാത്രമേ ഈ കേസിന് ഒരു വഴിതിരിവ് ഉണ്ടാകുകയുള്ളു. ഇതിനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിവരുന്നു.