വയോധികനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Monday, July 8, 2024 6:06 AM IST
അഞ്ചല്‍ : അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിടിച്ചു മാറ്റുന്നതിനായി എത്തിയ വയോധികനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഞ്ചല്‍ ചൂരക്കുളം ലക്ഷംവീട് സ്വദേശി അജിത്തി (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടിവള കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചൂരക്കുളം സ്വദേശി ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി യിൽ ലക്ഷം വീട് സ്വദേശിയായ അശോകന്‍റെ വീടിന് മുന്നിൽ അജിത് വളർത്തു നായയെ കൊണ്ട് വന്നു ശല്യം ചെയ്യുന്നത് അശോകൻ ചോദ്യം ചെയ്തിരുന്നു.


ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ അയൽവാസിയായ ജോസ് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ഇതിനിടയിലാണ്.അജിത് കൈയിൽ കിടന്ന ഇടിവള ഊരി ജോസിന്‍റെ തല ഇടിച്ചു പൊട്ടിച്ചത്. രക്തത്തില്‍ കുളിച്ച ജോസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു