അച്ചാണി രവിക്ക് കൃഷ്ണ ശിലയിൽ സ്മൃതി മണ്ഡപം ഒരുങ്ങുന്നു
Monday, July 8, 2024 6:06 AM IST
സന്തോഷ് പ്രിയൻ

കൊല്ലം: കൊല്ലത്തുകാരുടെ പ്രിയപ്പെട്ട അച്ചാണി രവിക്ക് തന്‍റെ ഇഷ്ടക്കാരന്‍റെ കരവിരുതിൽ രൂപം കൊള്ളുന്നത് കൃഷ്ണശിലയിൽ തീർക്കുന്ന സ്മൃതി മണ്ഡപം. ഇതിനുള്ള കൃഷ്ണശില ഇന്നലെ മൈസൂരിൽ നിന്ന് കൊല്ലത്ത് എത്തിച്ചു.

രവി മുതലാളി നിർമിച്ച അച്ചാണി എന്ന സിനിമയുടെ ലാഭം കൊണ്ട് നിർമിച്ച കൊല്ലം പബ്ലിക് ലൈബ്രറിയുടെ വളപ്പിലാണ് ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്യുന്ന സ്മൃതി മണ്ഡപം ഒരുങ്ങുന്നത്.

ഇതോടെ അക്ഷരങ്ങളേയും നല്ല സിനിമയേയും തൊഴിലാളികളേയും ജീവനെക്കാളേറെ സ്നേഹിച്ചിരുന്ന രവി മുതലാളിയെന്ന കെ. രവീന്ദ്രനാഥൻനായർക്ക് വരും തലമുറ ഓർത്തുവയ്ക്കാൻ ഓർമകൂടാരം ഒരുങ്ങുകയാണ്.

കശുവണ്ടി തൊഴിലാളികളുടെ കൺകണ്ട ദൈവമായിരുന്നു അദ്ദേഹം. വിജയ ലക്ഷ്മി കാഷ്യു എക്സ്പോർട്ട് കന്പനി തുടങ്ങി. കശുവണ്ടി വ്യവസായം ഈ രംഗത്തെ വേറിട്ട ഒന്നായി മാറ്റാൻ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ എളിമയും തൊഴിലാളി സ്നേഹവും മാത്രമായിരുന്നു.


തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ കൊടുത്ത തൊഴിൽ ഉടമകൂടിയായിരുന്നു അദ്ദേഹം. കേരളത്തിലും തമിഴ്നാട്ടിലുമായി കശുവണ്ടി ഫാക്ടറികൾ നടത്തി തൊഴിലാളികളെ അന്നമൂട്ടിച്ചു. 1967-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നു.

മലയാള സിനിമക്ക് എന്നും ഓർക്കാൻ നല്ല ചലച്ചിത്രങ്ങൾ നിർമിച്ചു. കൊല്ലം പബ്ലിക് ലൈബ്രറിക്കു പുറമോ സോപാനം കലാകേന്ദ്രം, കുട്ടികളുടെ ലൈബ്രറി, കൊല്ലം ആർട്ട് ഗാലറി, ബാലഭവൻ കെട്ടിടം തുടങ്ങിയവയും നിർമിച്ച് പൊതുജനങ്ങൾക്കു നൽകി തന്‍റെ സാംസ്കാരിക രംഗത്തെ കൈയൊപ്പ് പതിച്ചു.

ഒന്നാം ചരമവാർഷികദിനം ആചരിക്കുന്ന ഇന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ കൃഷ്ണശിലയിലെ ഓർമ മണ്ഡപത്തിന് പൂർണതയേകും. ഒപ്പം അച്ചാണി രവിയെന്ന മനുഷ്യസ്നേഹിയെ ഹൃദയത്തിലേറ്റി നടന്നവരുടെ ബാഷ്പാഞ്ജലി കൂടിയാകും ഈ സ്മൃതി മണ്ഡപം.