കെ. മുരളീധരനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലക്സും പോസ്റ്ററും
Sunday, June 16, 2024 8:02 AM IST
കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന് പിന്തുണയുമായി കണ്ണൂരിലും ഫ്ലക്സുകളും പോസ്റ്ററുകളും. കണ്ണൂര്‍ നഗരത്തിലും തളിപ്പറമ്പിലുമാണ് കെ. മുരളീധരനെ അനുകൂലിച്ച് ഫ്ലക്സുകളും പോസ്റ്ററുകളും സ്ഥാപിച്ചത്.

" നയിക്കാന്‍ നായകന്‍ വരട്ടെയെന്നും നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നാണ് പോസ്റ്ററിലെ വാചകം. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്തും തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപവുമാണ് ഇന്നലെ രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കെ. മുരളീധരനായി ഫ്ലക്സുള്‍ ഉയര്‍ന്നിരുന്നു. നേരത്തെ കെ. മുരളീധരന്‍റെ തൃശൂരിലെ തോല്‍വിയെ തുടര്‍ന്ന് മുരളിധരന് കെപിസിസി അധ്യക്ഷസ്ഥാനം വിട്ടുനല്‍കാന്‍ തയാറാണെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന മുരളിധരന്‍ നേതൃത്വത്തിലേക്ക് വരണമെന്ന വികാരമാണ് അണികളും പങ്കുവയ്ക്കുന്നത്. ഫ്ലക്സുകൾ പിന്നീട് നീക്കം ചെയ്തു.