കക്കുവാ-ഓടന്തോട് റോഡ് നിർമാണം ഇഴയുന്നു
Sunday, June 16, 2024 8:02 AM IST
കീഴപള്ളി: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടക്കുന്ന കക്കുവ മുതൽ ഓടന്തോട് വരെയുള്ള റോഡ് നിർമാണം ഇഴയുന്നു.

ആറളം ഫാം പുനരധിവാസ മേഖലയിലെ 10,12 ബ്ലോക്കുകളിലൂടെ കടന്നു പോകുന്ന എട്ട് കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്. 5,93,12,255 കോടി രൂപ എസ്റ്റിമേറ്റിൽ 2023 സെപ്റ്റംബറിലാണ് നിർമാണം ആരംഭിച്ചത്. അഞ്ചുവർഷം മെയിന്‍റനൻസ് കൂടി ഉൾപ്പെടുത്തിയായിരുന്നു കരാർ. ഒരു വർഷമായിരുന്നു നിർമാണ കാലാവധിയായി അനുവദിച്ചത്. എന്നാൽ, പ്രവൃത്തി ആരംഭിച്ച് ഒന്പതു മാസം പിന്നിടുന്പോഴും റോഡ് പകുതി ദൂരം പോലും ആയിട്ടില്ല.

മഴ ശക്തിയാർജിക്കുന്നതോടെ ഇപ്പോൾ നടക്കുന്ന പണിയും സ്തംഭിക്കും. റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി മണ്ണ് മാറ്റിയ സ്ഥലങ്ങൾ ഇപ്പോൾ തന്നെ ചെളിക്കുളമായി മാറിയത് ഈ മേഖലയിലെ ജനങ്ങളുടെ യാത്ര ദുരിതമാക്കുന്നുണ്ട്. നവീകരണത്തിന്‍റെ ഭാഗമായി പൊളിച്ച റോഡിന്‍റെ പല ഭാഗങ്ങളും സഞ്ചാര യോഗ്യമല്ലാത്ത വിധം കല്ലും മണ്ണും കുഴിയുമായി കിടക്കുകയാണ്.

പുതുതായി നിർമിച്ച കലുങ്കുകൾ മിക്കതും പകുതിയേ നിർമിച്ചിട്ടുമുള്ളൂ. ഇത് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിന്‍റെ പണി നടത്തുന്നതിന് പകരം ഇപ്പോൾ തൊഴിലാളികൾ പാർശ്വഭിത്തി നിർമാണത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് വല്ലപ്പോഴുമേ എത്താറുള്ളൂവെന്നും പ്രദേശവാസികൾ പറഞ്ഞു.

ആന ഉൾപ്പെടെ വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശത്തെ റോഡുകൾ കുത്തിപൊളിച്ചിട്ടതോടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ട്രിപ്പ് നടത്താൻ മടിക്കുകയാണ്. കൂടാതെ വലിയ തോതിലുള്ള വാടകയും ഈടാക്കുന്നുണ്ട്. റോഡ് നിർമാണം ഒന്പത് മാസമായിട്ടും എങ്ങുമെത്താതിരിക്കാൻ കാരണം കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപണമുയരുന്നുണ്ട്.