വിടചൊല്ലിയത് മുത്തപ്പന്‍റെ അടിയാൻ സ്ഥാനികൻ
Sunday, June 16, 2024 8:02 AM IST
പയ്യാവൂർ: മുത്തപ്പന്‍റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടിയിലെ ചന്തൻ എന്ന സ്ഥാനപ്പേരുള്ള അടിയാൻ സ്ഥാനികനായിരുന്നുകഴിഞ്ഞ ദിവസം അന്തരിച്ച കരിഞ്ചൻ. പാടിയിലെ ഗോത്രവിഭാഗമായ അടിയാന്മാരിൽ പുല്ലായിക്കൊടി ഇല്ലത്തെ കാരണവർക്കാണ് വിശ്വാസ ആചാരപ്രകാരം ചന്തൻ സ്ഥാനം ലഭിക്കുന്നത്.

പുരാവൃത്തമനുസരിച്ച് മുത്തപ്പന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സന്തത സഹചാരിയുമാണ് ചന്തൻ. ചന്തനെ ചതിച്ചുകൊന്ന കുന്നുമ്മൽ ഇടത്തിലെ ജന്മിയുടെ കുലം മുച്ചൂടും മുടിച്ച മുത്തപ്പൻ ചന്തന് പുനർജന്മം നൽകിയെന്നാണ് അടിയാന്മാരുടെ വിശ്വാസം.

അടിയാന്മാർക്ക് "കനലാടി'യാണ് ചന്തൻ. പിതൃ ആരാധനയുടെ ഭാഗമായ നെകൽ(നിഴൽ) ആട്ടത്തിൽ പിതൃക്കൾ ചന്തനിൽ ആവേശിച്ച് അടിയാന്മാരെ തെറ്റുകളിൽനിന്ന് നന്മയിലേക്ക് പോകാൻ ഉപദേശിക്കുമെന്നാണ് വിശ്വാസം.

കുന്നത്തൂർ പാടിയിൽ ചന്തനാണ് അധികാരസ്ഥാനി. ചന്തന്‍റെ അഭിപ്രായത്തിലും തീരുമാനങ്ങളിലുമാണ് പാടിയിലെ അനുഷ്ഠാന ചടങ്ങുകൾ നടത്താറുള്ളത്. കഴിഞ്ഞ മുപ്പത് വർഷക്കാലമായി കരിഞ്ചനായിരുന്നു ചന്തൻ. എൺപത്തിയാറാമത്തെ വയസിലാണ് കരിഞ്ചൻ ചന്തന്‍റെ മരണം. ചന്തന്‍റെ വിയോഗത്തോടെ ആചാരപ്രകാരം അടിയാന്മാർ പുതിയ ഒരാളെ ചന്തനായി നിശ്ചയിക്കും.