മന്ത്രി വീണാ ജോർജിന്‍റെ പ്രസ്താവന: ബിവറേജ് ഔട്ട്‌ലെറ്റിനു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ
Saturday, June 22, 2024 5:40 AM IST
വണ്ടൂർ: വണ്ടൂർ അത്താണിക്കൽ ബീവറേജ് ഔട്ട്‌ലെ‌‌റ്റ് പ്രവർത്തിക്കുന്നത് ജനവാസ കേന്ദ്രത്തിൽ അല്ലെന്ന നിയമസഭയിൽ നടത്തിയ മന്ത്രി വീണ ജോർജിന്‍റെ പ്രസ്താവനക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

അത്താണിക്കലിൽ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുകയോ, ജനങ്ങൾക്ക് ശല്യമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.പി. അനികുമാർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി വീണ ജോർജ് .

മന്ത്രി വീണാ ജോർജിന്‍റെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.