നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
Saturday, March 16, 2024 12:00 AM IST
ഇഡിയും ആദായനികുതി വകുപ്പും പരിശോധിക്കുകയോ നോട്ടീസയയ്ക്കുകയോ ചെയ്ത് കമ്പനികളെ ഭീഷണിപ്പെടുത്തി ഇലക്‌ടറൽ ബോണ്ട് വാങ്ങിപ്പിക്കുന്ന അവസ്ഥ ഗുണ്ടാപ്പിരിവിന്‍റെ രാക്ഷസരൂപമാണ്. ഭരണത്തിന്‍റെ തണലിൽ രാജ‍്യത്തെ കൊള്ളയടിക്കുന്നതിന്‍റെ നേർചിത്രമാണിത്.

ചങ്ങാത്ത മുതലാളിത്തത്തിലൂടെ കോടികൾ സമ്പാദിച്ച് ദുർമേദസ് മുറ്റിയ ഇന്ത‍്യൻ രാഷ്‌ട്രീയത്തിന്‍റെ ജീർണതയിലേക്കു വെളിച്ചം വീശുന്നതാണ് ഭാഗികമായെങ്കിലും പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ. ഒളിപ്പിച്ചുവയ്ക്കാൻ പരമാവധി ശ്രമിച്ചിട്ടും സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് അവ‍്യക്തമായ കണക്കെങ്കിലും പുറത്തു വന്നിരിക്കുന്നത്.

രാജ‍്യത്തെ രാഷ്‌ട്രീയ പാർട്ടികൾ കുന്നുകൂട്ടുന്ന കോടികളുടെ കണക്കുകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. അതിൽത്തന്നെ രാജ‍്യം ഭരിക്കുന്ന ബിജെപിയുടെ കൈകളിലെത്തിച്ചേർന്ന പണത്തിന്‍റെ അളവ് ആശങ്കാജനകവുമാണ്. ഇന്ത‍്യയിൽ രാഷ്‌ട്രീയ പാർട്ടികൾക്കു പ്രവർത്തിക്കണമെങ്കിൽ ഇത്രമാത്രം പണം ആവശ‍്യമുണ്ടോ എന്നതാണ് സുപ്രധാന ചോദ‍്യം.

ആയിരക്കണക്കിനുകോടി രൂപ ചെലവഴിക്കുന്നത് എന്തിന്, എങ്ങനെ എന്നതും പഠനവിഷയമാക്കേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിനു ജനങ്ങൾ അരവയർ നിറയ്ക്കാൻ പെടാപ്പാടു പെടുന്ന രാജ‍്യത്തെ രാഷ്‌ട്രീയ പാർട്ടികളുടെ സമ്പന്നത അതിരുകടന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ.

2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ വിവിധ കമ്പനികൾ വാങ്ങിയത് 12,769 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകളാണെന്ന് കണക്കുകൾ വ‍്യക്തമാക്കുന്നു. ഇതിൽ പകുതിയോളം വാങ്ങിയത് 20 കമ്പനികളും. ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോഴാണ് രാഷ്‌ട്രീയ പാർട്ടികളുമായി, പ്രത്യേകിച്ച് കേന്ദ്ര, സംസ്ഥാന ഭരണത്തിലുള്ളവരുമായി ഇവർക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ആഴം തിരിച്ചറിയുന്നത്.

1,368 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഫ‍്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ലിമിറ്റഡ് എന്ന കമ്പനി ലോട്ടറി വിവാദത്തിലുൾപ്പെട്ട വ‍്യവസായി സാന്‍റിയാഗോ മാർട്ടിന്‍റേതാണ്. സാന്‍റിയാഗോ മാർട്ടിന്‍റെ തട്ടിപ്പുകളെക്കുറിച്ച് 2019ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്നുവെന്ന റിപ്പോർട്ടും കണക്കിലെടുക്കണം. ഇത്രമാത്രം പണം നൽകിയ ഈ കമ്പനിക്ക് എന്തെല്ലാം സഹായങ്ങളാണ് ഭരണക്കാർ നൽകിയിരിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങൾ പുറത്തുവരേണ്ടിയിരിക്കുന്നു.

കൂടുതൽ ബോണ്ട് വാങ്ങിയതിൽ രണ്ടാം സ്ഥാനത്ത് മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ്. 966 കോടി രൂപയുടെ ബോണ്ടാണ് ഇവർ വാങ്ങിയത്. ബോണ്ട് വാങ്ങിയതിനു പിന്നാലെയാണ് ഇവർക്ക് താനെ-ബോരിവാലി ഇരട്ട ടണൽ നിർമാണത്തിന് 14,400 കോടി രൂപയുടെ കരാർ ലഭിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.

കൂടുതൽ തുകയുടെ ബോണ്ടുകൾ വാങ്ങിയ അഞ്ചു കമ്പനികളിൽ മൂന്നെണ്ണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയോ ആദായനികുതി വകുപ്പിന്‍റെയോ പരിശോധനകൾക്കു വിധേയമായവയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന ആരോപണത്തിനു പിന്നാലെയാണ് പണപ്പിരിവിന്‍റെ തെളിവുകൾകൂടി പുറത്തുവരുന്നത്.

ഇഡിയും ആദായനികുതി വകുപ്പും പരിശോധിക്കുകയോ നോട്ടീസയയ്ക്കുകയോ ചെയ്ത് കമ്പനികളെ ഭീഷണിപ്പെടുത്തി ഇലക്‌ടറൽ ബോണ്ട് വാങ്ങിപ്പിക്കുന്ന അവസ്ഥ ഗുണ്ടാപ്പിരിവിന്‍റെ രാക്ഷസരൂപമാണ്. ഭരണത്തിന്‍റെ തണലിൽ രാജ‍്യത്തെ കൊള്ളയടിക്കുന്നതിന്‍റെ നേർചിത്രമാണിത്. ചെറുതും വലുതുമായ നിരവധി കമ്പനികൾ ഇത്തരത്തിൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

ആര്, ആർക്കൊക്കെയാണ് പണം നൽകിയത് എന്നു തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ രണ്ടു ലിസ്റ്റായിട്ടാണ് എസ്ബിഐ നൽകിയ വിവരങ്ങൾ ഇലക്‌ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, വിവിധ കമ്പനികൾ വാങ്ങിയ 12,769 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകളിൽ 6,060.51 കോടിയുടെ ബോണ്ടുകളും പണമാക്കി മാറ്റിയത് ബിജെപിയാണ്. 1,609.53 കോടി നേടിയ തൃണമൂൽ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്.

കോൺഗ്രസിനു കിട്ടിയത് 1,421.87 കോടി രൂപ. അഞ്ചു വർഷംകൊണ്ട് 6,060 കോടി രൂപ സമ്പാദിക്കാൻ ബിജെപിക്കു കഴിഞ്ഞത് ഭരണത്തിന്‍റെ തണലിലാണെന്നു വ‍്യക്തം. സംസ്ഥാന ഭരണത്തിലുള്ള പ്രാദേശിക പാർട്ടികളും വലിയ തുകകൾ സമാഹരിച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ പേര് ഈ ലിസ്റ്റിലില്ല എന്നതു ശ്രദ്ധേയമാണ്.

രാജ‍്യത്തെ സമ്പന്നർ അതിസമ്പന്നരായി മാറുന്നതിന്‍റെ പിന്നിലെ രഹസ‍്യം ഇത്തരം നെറികെട്ട കൊടുക്കൽ വാങ്ങലുകളാണെന്നു വ‍്യക്തമാക്കുന്നതാണ് ഇലക്‌ടറൽ ബോണ്ടിൽ ഇതുവരെ വെളിപ്പെട്ട വിവരങ്ങൾ. ഇത്തരത്തിൽ സ്വരുക്കൂട്ടുന്ന പണക്കൂമ്പാരമാണ് ജനാധിപത‍്യത്തിന്‍റെ സർവമൂല‍്യങ്ങളും ചവിട്ടിമെതിക്കാൻ ഉപയോഗിക്കുന്നത്.

ഇതെല്ലാം കാണുന്ന യുവതലമുറയ്ക്ക് രാഷ്‌ട്രീയത്തോടുതന്നെ പുച്ഛംതോന്നിയാൽ അദ്ഭുതപ്പെടാനില്ല. രാജ‍്യത്തെ രാഷ്‌ട്രീയ പ്രവർത്തനം സംശുദ്ധമാകാൻ ഏറെ കാത്തിരിക്കേണ്ടിവരുമെന്നുതന്നെയാണ് ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വ‍്യക്തമാക്കുന്നത്.