വേദനയായും മുന്നറിയിപ്പായും ബാലസോർ
ആവർത്തിച്ചുണ്ടാകുന്ന ട്രെയിൻ അപകടങ്ങളും ആക്രമണങ്ങളും തീവയ്പുമൊക്കെ യാത്രക്കാരിലുണ്ടാക്കിയിരിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. കാരണങ്ങൾ പലതാകാം, ന്യായീകരണങ്ങളുമുണ്ടാകാം. പക്ഷേ, നഷ്ടം നിരപരാധികളായ യാത്രക്കാർക്കാണ്.

അതിദാരുണമായ ട്രെയിനപകടത്തിൽ ഒഡീഷയിലെ ബാലസോറിൽ ചിതറിത്തെറിച്ച കബന്ധങ്ങളും ചോരയും രാജ്യത്തെ നടുക്കുകയും വിഷാദത്തിലാഴ്ത്തുകയും ചെയ്തിരിക്കുന്നു. അവിടെ മരിച്ച മുന്നൂറോളം യാത്രക്കാരുടെ കുടുംബങ്ങളെ മനസുകൊണ്ട് ആലിംഗനം ചെയ്യുകയാണ് നാമെല്ലാവരും. പരിക്കേറ്റ ആയിരത്തിനടുത്ത് യാത്രക്കാർ എത്രയും വേഗം സുഖമാകട്ടെ എന്ന പ്രാർഥനയിലാണ് രാജ്യം. ഇത്ര വലിയ അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്തേണ്ടതാണ്.

പാളിച്ചകൾ തിരുത്തുകയും കാരണക്കാർ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിനു മുന്പു ചെയ്യേണ്ടത് മനുഷ്യരുടെ കണ്ണീരൊപ്പുകയാണ്. മരണസംഖ്യ 288 ആ‍യി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിച്ചേക്കുമെന്ന ആശങ്കയുണ്ട്. സഹജീവികൾക്ക് ആപത്തുണ്ടായപ്പോൾ കുതിച്ചെത്തുകയും രാത്രി മുഴുവൻ രക്ഷാപ്രവർത്തനത്തിലേർപ്പെടുകയും ചെയ്ത സാഹോദര്യത്തിന്‍റെ വക്താക്കളെ നമിക്കുന്നു. അപകടസ്ഥലത്തും ആശുപത്രിയിലും പ്രധാനമന്ത്രിയെത്തിയത് ദുരന്തത്തിൽ തകർന്ന മനുഷ്യർക്ക് തീർച്ചയായും കരുത്തായിട്ടുണ്ട്. ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രിയെത്തുന്നത്, തങ്ങൾക്കൊപ്പം രാജ്യമുണ്ടെന്ന ആത്മവിശ്വാസമാണ് രാജ്യത്തെവിടെയുമുള്ള വ്രണിതഹൃദയർക്കു പകരുന്നത്. ബാലസോറിൽ അതുണ്ടായി.

കോൽക്കത്തയിൽനിന്നു ചെന്നൈയിലേക്കു വരികയായിരുന്ന എക്സ്പ്രസ് രാത്രി 7.20ന് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. തുടർന്ന് പാളം തെറ്റിയ ബോഗികളിലേക്ക് ബംഗളൂരുവിൽനിന്നു കോൽക്കത്തയിലെ ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പുർ-ഹൗറ ട്രെയിൻ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ അതിന്‍റെ നാല് ബോഗികളും പാളംതെറ്റി. പോലീസും അഗ്നിശമന സേനയും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ രാത്രിയിൽ തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റവരെ അതിവേഗം ആശുപത്രികളിലേക്കു മാറ്റാനായി. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപവീതം ആശ്വാസ ധനം പ്രഖ്യാപിച്ചു. യാത്രക്കാരിലേറെയും ബംഗാളിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവരാണെന്നു കരുതുന്നതിനാൽ പശ്ചിമബംഗാളും തമിഴ്നാടും തങ്ങളുടെ ഉദ്യോഗസ്ഥരെ അപകടസ്ഥലത്തേക്ക് അയച്ചിരുന്നു. കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. വേദനാജനകമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി പരിക്കേറ്റവർക്ക് എല്ലാ സഹായവും നൽകുമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ഇത്ര വലിയ ദുരന്തത്തിൽ സുരക്ഷാ പിഴവുകൾ ചർച്ച ചെയ്യപ്പെടുന്നതു സ്വാഭാവികമാണ്. ട്രെയിനപകടങ്ങൾ ഒഴിവാക്കുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച കവച് സംവിധാനം (ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം) അപകടത്തിൽ പെട്ട ട്രെയിനുകളിൽ ഇല്ലായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ട്രെയിനിലും സ്റ്റേഷനുകളിലും ട്രാക്കിലും സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ സംവിധാനങ്ങളിലൂടെ ലോക്കോ പൈലറ്റിനു മുന്നറിയിപ്പു നൽകി അപകടം ഒഴിവാക്കാൻ അവസരം നൽകുന്നതാണ് കവച്. ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ വരുന്നത് അറിയാനും ബ്രേക്ക് സംവിധാനത്തിന് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാനും കഴിയും.

കവചിൽ പിഴവ് വരാനുള്ള സാധ്യത 10,000 വർഷത്തിൽ ഒരിക്കലേ ഉള്ളുവെന്ന് റെയിൽവേ അവകാശപ്പെട്ടിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ട്രെയിനുകളിൽ കവച് ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതു പരാജയപ്പെടാനുള്ള കാരണമെന്ത് എന്നൊക്കെ ആധികാരികമായി പറയേണ്ടത് റെയിൽവേയാണ്. യൂറോപ്യൻ സുരക്ഷാ സംവിധാനത്തേക്കാൾ മികച്ചതാണ് ഇന്ത്യൻ റെയിൽവേയുടെ സുരക്ഷ എന്നാണ് മുന്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നത്. പക്ഷേ, ലഭ്യമായ വിവരങ്ങളനുസരിച്ച് വെറും രണ്ടു ശതമാനം പാതയിലാണ് കവച് സംവിധാനമുള്ളത്. ആയിരക്കണക്കിനു യാത്രക്കാരെ ബാധിക്കുന്ന കാര്യമായതിനാൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും കവച് ഏർപ്പെടുത്തേണ്ടതാണ്.

ആവർത്തിച്ചുണ്ടാകുന്ന ട്രെയിൻ അപകടങ്ങളും ആക്രമണങ്ങളും തീവയ്പുമൊക്കെ യാത്രക്കാരിലുണ്ടാക്കിയിരിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. കാരണങ്ങൾ പലതാകാം, ന്യായീകരണങ്ങളുമുണ്ടാകാം. പക്ഷേ, നഷ്ടം നിരപരാധികളായ യാത്രക്കാർക്കാണ്. ദുരന്തങ്ങൾ അപ്രതീക്ഷിതമാണ്. പക്ഷേ, അതിൽനിന്നു പാഠങ്ങൾ പഠിക്കുമെന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകേണ്ടത് സർക്കാരാണ്.

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത്, ബന്ധപ്പെട്ടവർ രാജിവയ്ക്കണമോയെന്നത് അവരുടെ ഔചിത്യബോധമാണ്. പക്ഷേ, യാത്രക്കാരെ കുരുതികൊടുക്കുന്ന അപകടങ്ങൾ ആവർത്തിക്കരുത്.