Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സർട്ടിഫിക്കറ്റ് രാജിന് അന്ത്യമാകട്ടെ
സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പലരും തങ്ങളുടെ അധികാരവും ഗർവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കണ്ടിരുന്നത്. ചിലർ അഴിമതിക്കുള്ള മറ്റൊരു മാർഗമായും സർട്ടിഫിക്കറ്റുകളെ കണ്ടു.
സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷാഫീസ് ഒഴിവാക്കാനും സർട്ടിഫിക്കറ്റ് രാജിന് അന്ത്യംകുറിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ശ്ലാഘനീയമാണ്. ഓരോരോ സർട്ടിഫിക്കറ്റുകൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഉദ്യോഗസ്ഥരുടെ മുന്പിൽ പഞ്ചപുച്ഛമടക്കി നിൽക്കേണ്ടിവന്ന അനുഭവമുള്ളവരെല്ലാം ഇതിനെ സർവാത്മനാ സ്വാഗതം ചെയ്യും. ജനക്ഷേമത്തിൽ തത്പരരായ സർക്കാരുകൾക്കു മാതൃകയാണ് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനം.
സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ സർക്കാർ ഫയലുകളുടെ ചുവപ്പുനാടയിൽ കുരുക്കിയിടുന്ന ഭരണരംഗത്തെ ശുദ്ധീകരിക്കാൻ ഇതുപോലെ ധീരമായ നടപടികളാണു വേണ്ടത്. ജനകീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള പരിഷ്കാരങ്ങളെ സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്യും.
സർക്കാരിന്റെ വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നാണു പ്രഖ്യാപനം. അപേക്ഷാഫോമുകൾ ലളിതമാക്കി ഒരു പേജിൽ പരിമിതപ്പെടുത്തും. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഇനി ഉപയോഗിക്കാം. സർട്ടിഫിക്കറ്റുകളുടെ കാലാവധി കുറഞ്ഞത് ഒരു വർഷമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുന്നതിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് വളരെയേറെ കുറയ്ക്കാൻ ഇതു സഹായിക്കും. സർക്കാർ സേവനങ്ങൾക്കു രേഖകളും സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥനോ നോട്ടറിയോ സാക്ഷ്യപ്പെടുത്തുന്നതിനു പകരം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഓഫീസറെ തേടി നടന്നതിന്റെ കഷ്ടപ്പാടുകൾ പഴയ തലമുറയ്ക്കു നന്നായറിയാം. പരിചയമില്ലാത്തവർക്കു സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഗസറ്റഡ് ഓഫീസർമാർക്കുമുണ്ടായിരുന്നു. പൗരന്മാരെ വിശ്വാസത്തിലെടുക്കാതെ, ഏതു കാര്യത്തിലും സർക്കാർ ഉദ്യോഗസ്ഥന്റെ സാക്ഷ്യം വേണമെന്ന ശാഠ്യം കൊളോണിയൽകാല മനോഭാവത്തിന്റെ ശേഷിപ്പാണ്. ഇന്ത്യ ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമായപ്പോൾത്തന്നെ ഇത്തരം കെട്ടുകാഴ്ചകളൊക്കെ നിർത്തേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും തീരുമാനം വന്നതു നന്നായി.
മൈനോരിറ്റി സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ് തുടങ്ങിയവ നേടുന്നതും ഇനി എളുപ്പമാകും. അപേക്ഷകന്റെ എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇനി മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. റേഷൻകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു ബന്ധുത്വ സർട്ടിഫിക്കറ്റായി കണക്കാക്കും.
റേഷൻകാർഡിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു കുടുംബാംഗത്വ സർട്ടിഫിക്കറ്റായി ഉപയോഗിക്കാം. അതേസമയം ജാതി സർട്ടിഫിക്കറ്റും നേറ്റിവിറ്റി സർട്ടിഫിക്കറ്റും നൽകുന്നതിന്റെ നടപടിക്രമം ലഘൂകരിക്കുന്നത് ആരും ദുരുപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജാതിസർട്ടിഫിക്കറ്റിനു പകരം വിദ്യാഭ്യാസരേഖ മതിയെന്നു തീരുമാനിക്കുന്നതിൽ പഴുതുകളുണ്ട്.
കേരളത്തിനു പുറത്തു ജനിച്ചവർക്കു നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ നേടാം. മെഡിക്കൽ കോഴ്സ് പോലുള്ള പ്രഫഷണൽ പഠനത്തിനു ചേരുന്നവർക്കു നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണ്ടിവരാറുണ്ട്. അനർഹർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങി അർഹരുടെ അവസരങ്ങൾ നഷ്ടപ്പെടാനിടവരരുത്.
അതിഥിത്തൊഴിലാളികളും മറ്റും നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ വിശദമായ അന്വേഷണങ്ങൾക്കു ശേഷമേ നൽകാവൂ. ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ആരെങ്കിലും മുതലെടുക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല.
പ്രഫഷണൽ കോഴ്സുകൾക്കും ഉദ്യോഗത്തിനുമൊക്കെ അപേക്ഷിക്കുമ്പോൾ കൂടെവയ്ക്കാൻ ആവശ്യപ്പെട്ടിരുന്ന പല സർട്ടിഫിക്കറ്റുകളും സത്യത്തിൽ എന്തിനാണെന്നു മിക്കവരും സ്വയം ചോദിച്ചിട്ടുണ്ടാവണം.
അപേക്ഷാസമയത്ത് ഒരാവശ്യവുമില്ലാത്ത അത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രക്രിയ എത്രമാത്രം സങ്കീർണമാക്കാമോ അത്രയും സങ്കീർണമാക്കുകയും ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പലരും തങ്ങളുടെ അധികാരവും ഗർവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കണ്ടിരുന്നത്.
ആത്മാർഥതയോടെ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാകട്ടെ മറ്റു ചുമതലകൾക്കിടയിൽ ഇത്തരം സർട്ടിഫിക്കറ്റുകൾകൂടി നൽകുക ജോലിഭാരം വർധിപ്പിക്കുകയും ചെയ്തിരുന്നു. ചിലർ അഴിമതിക്കുള്ള മറ്റൊരു മാർഗമായും സർട്ടിഫിക്കറ്റുകളെ കണ്ടു. ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഏറെ നടന്നതിനുശേഷമാണ് സർട്ടിഫിക്കറ്റുകൾ കിട്ടിയിരുന്നത്. അതിനൊരന്ത്യമാകുന്നതു നല്ലകാര്യം.
പഠന കോഴ്സിൽ ചേരുന്ന സമയത്തോ ഉദ്യോഗത്തിൽ നിയമനം ലഭിക്കുന്ന സമയത്തോ മാത്രം അസൽ രേഖകൾ പരിശോധിച്ചുറപ്പിക്കുന്ന രീതി വരുന്നത് ഏറെ സമയനഷ്ടവും പണനഷ്ടവും അധ്വാനനഷ്ടവും ഒഴിവാക്കാൻ സഹായിക്കും.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
മൂന്നാറിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
മൂന്നാറിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top