‘ബ്രേക്ക് ദ ചെയിൻ’ മുന്നേറ്റത്തിനു പൂർണ പിന്തുണ ഉണ്ടാകണം
കൊറോണ രോഗാണുക്കൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ചങ്ങല പൊട്ടിച്ചെറിയാൻ ‘ചങ്ങലപൊട്ടിക്കൽ’ പ്രചാരണത്തിലൂടെ നമുക്കു കഴിയണം. സമൂഹത്തിന്‍റെ ഏകോപിച്ചുള്ള പ്രവർത്തനം അതിന് ആവശ്യമാണ്.

കോവിഡ്-19 വ്യാപനം തടയുന്നതിനായി സംസ്ഥാനം ആരംഭിച്ചിരിക്കുന്ന ‘ബ്രേക്ക് ദ ചെയിൻ’ കാന്പയിൻ വിജയിപ്പിക്കേണ്ടതു ജനങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ആവശ്യവുമാണ്. ഈ പ്രചാരണദൗത്യത്തിനു ദീപിക പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ഈ പ്രചാരണം പുതിയൊരു ശുചിത്വ സംസ്കാരത്തിനു വഴിതെളിക്കുകകൂടി ചെയ്യണം. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർപോലും നിരത്തിലേക്കു തുപ്പുന്നതു കാണാം. അതു മാന്യമല്ലെന്നു മാത്രമല്ല ഈ വൈറസ് കാലത്തു മറ്റുള്ളവർക്കു ദ്രോഹകരവുമാകാം. നമുക്കു വൈറസ്‌ബാധയില്ലെന്ന് ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വൈറസ് മറ്റൊരാളിലേക്കു പകരില്ലെന്ന് ഉറപ്പുവരുത്താൻ പൊതുസ്ഥലങ്ങളിൽ നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

കൊറോണ വൈറസിന്‍റെ വ്യാപനസാധ്യത പരമാവധി കുറയ്ക്കുക എന്നതാണു “ബ്രേക്ക് ദ ചെയിൻ’’ പ്രചാരണപരിപാടിയുടെ ലക്ഷ്യം. ഒരാളിൽനിന്നു മറ്റൊരാളിലേക്ക് വൈറസ് പടരുന്നതിന്‍റെ കണ്ണികൾ മുറിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഹസ്തദാനം പോലെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടുള്ള ആശംസകളും സ്നേഹപ്രകടനങ്ങളും ഒഴിവാക്കുക, യാത്രയ്ക്കിടയിലും മറ്റും മുഖം, മൂക്ക്, കണ്ണ് എന്നിവ കൈകൊണ്ടു സ്പർശിക്കാതിരിക്കുക, ചുമയ്ക്കുന്പോഴും തുമ്മുന്പോഴും വായും മൂക്കും തൂവാല കൊണ്ടു മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകുക, ഹാൻഡ് സാനിറ്റൈസർ കൈയിൽ പുരട്ടുക തുടങ്ങിയ മാർഗങ്ങളിലൂടെ കോവിഡ്-19 വ്യാപനത്തെ അകറ്റിനിർത്താനാണു ശ്രമം. റെസിഡന്‍റ്സ് അസോസിയേഷനുകൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാനാവും. ജനങ്ങളുടെ പരിപൂർണമായ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ പ്രചാരണ പരിപാടി ഫലപ്രദമാക്കാനാവൂ. പൊതുസ്ഥലങ്ങളിലേക്കു തുപ്പുക, മൂക്കു ചീറ്റുക തുടങ്ങിയ ശീലങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിക്കാനും ഈ പ്രചാരണം വഴിതെളിക്കട്ടെ.

കോവിഡ്-19 കേരളത്തിൽ കാണപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും പൊതുസമൂഹത്തിനുമായി സംസ്ഥാന സർക്കാർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട ചിട്ടകളും പെരുമാറ്റരീതികളും ശുചിത്വവും ആരും മറന്നുകൂടാ. ഈ കൊറോണക്കാലത്തു മാത്രമല്ല, അതിനു ശേഷവും ഈ ചിട്ടകൾ പാലിക്കപ്പെട്ടാൽ പല രോഗങ്ങളുടെയും പകർച്ച തടയാം. മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിന്‍റെ ശൈലിയിൽത്തന്നെ ഒരു നല്ല മാറ്റമാകട്ടെ അത്.

പല സ്ഥാപനങ്ങളും ഇതിനോടകം ചില നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പൊതുജനങ്ങൾക്കു പ്രവേശമുള്ള സ്ഥാപനങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനും സോപ്പ് ഉപയോഗിച്ചു കൈ കഴുകുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടെയും കവാടത്തോടു ചേർന്ന് ബ്രേക്ക് ദ ചെയിൻ കിയോസ്കുകൾ സ്ഥാപിക്കണമെന്നാണു നിർദേശം. ബസ് സ്റ്റോപ്പുകൾ, വ്യാപാരകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സോപ്പുപയോഗിച്ചു കൈകൾ ശുചിയാക്കുന്നതിനു സൗകര്യം ഒരുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നേതൃത്വം കൊടുക്കണം.

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടിയാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെങ്കിലും കോവിഡ്-19ന്‍റെ വ്യാപനരീതി നിരീക്ഷിച്ച് ഇതിൽ വേണ്ട മാറ്റം വരുത്താവുന്നതാണ്. യുവജന, സന്നദ്ധ സംഘടനകളുടെ സഹായവും സഹകരണവും ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിനു സർക്കാർ തേടിയിട്ടുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും ഈ ജാഗ്രതാ പ്രചാരണത്തിൽ സഹകരിക്കും. ദീപിക ഇതിൽ സജീവമായി പങ്കുചേരും. ജനങ്ങളുടെ പങ്കാളിത്തം എത്രമാത്രം വിപുലമാകുന്നുവോ അതനുസരിച്ചായിരിക്കും ഇതിന്‍റെ വിജയം.

അമേരിക്കയും യൂറോപ്പുമൊക്കെ കോവിഡ്-19 വ്യാപനത്തിനു മുന്നിൽ പകച്ചുനിൽക്കുന്പോൾ കേരളം ഇത്രയും പിടിച്ചുനിൽക്കുന്നുവെന്നത് അഭിമാനകരമായ സംഘടിത പ്രവർത്തനത്തിന്‍റെ ഫലമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാമൂഹ്യ പകർച്ച പരമാവധി ഒഴിവാക്കുക എന്നതാണു പ്രധാനം. രോഗവ്യാപനത്തിന്‍റെ തോത് ക്രമാതീതമായി വർധിച്ചാൽ രോഗബാധിതരുടെയും അവർ ബന്ധപ്പെട്ടവരുടെയും ട്രാക്കിംഗ് അസാധ്യമാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ബ്രേക്ക് ദ ചെയിൻ കാന്പയിൻ ഏറെ സഹായകമാകും.

ഇത്തരം ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്ന നടപടികൾ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നതു തികച്ചും നിർഭാഗ്യകരമാണ്. ഗൾഫിൽനിന്നു വന്ന് നിരീക്ഷണത്തിലിരുന്നയാൾ നിർദേശങ്ങൾ ലംഘിച്ച് സ്കൂട്ടറിൽ കുടുംബസമേതം യാത്ര ചെയ്യുന്പോൾ അപകടത്തിൽപ്പെട്ട സംഭവം കൊല്ലത്ത് ഉണ്ടായി. സ്പെയിനിൽ പരിശീലനത്തിനു പോയ ശ്രീചിത്രാ കാൻസർ സെന്‍ററിലെ സീനിയർ ഡോക്‌ടർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതു വലിയ ആശങ്കയാണുളവാക്കിയിരിക്കുന്നത്. മാർച്ച് രണ്ടിനു തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഡോക്‌ടറോട് വിമാനത്താവളത്തിൽവച്ചുതന്നെ ആരോഗ്യപ്രവർത്തകർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഏഴാം തീയതി അദ്ദേഹം ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു ഡോക്‌ടർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടർമാരുൾപ്പെടെ 76 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

മൂന്നാറിൽ കെടിഡിസിയുടെ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരൻ അവിടെനിന്നു മുങ്ങിയെങ്കിലും വിമാനത്താവളത്തിൽ പിടിയിലായി; ഇപ്പോൾ ഇയാൾ ഐസൊലേഷനിലാണ്. ഒരു ചാനൽ നടത്തിയ റിയാലിറ്റി ഷോയിൽനിന്നു പുറത്തായ ആളെ അദ്ദേഹത്തിന്‍റെ ആരാധകർ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിച്ചത് വിമാനത്താവള പരിസരത്ത് ആളുകൾ കൂട്ടംകൂടുന്നതിനുള്ള നിരോധനം ലംഘിച്ചാണ്. കേരളത്തിലെ പോലീസ് മേധാവി ബ്രിട്ടനിൽനിന്നെത്തിയതിന്‍റെ അടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ചതും വിമർശനവിധേയമായിട്ടുണ്ട്. വളരെ ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ ഇത്തരത്തിൽ പെരുമാറുന്നതു തികച്ചും അനഭിലഷണീയമാണ്. എല്ലാവരും അങ്ങേയറ്റം പൗരബോധത്തോടെയും സാമൂഹ്യബോധത്തോടെയും പ്രവർത്തിക്കേണ്ട വേളയാണിത്. ആരോഗ്യപ്രവർത്തകരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മാത്രമല്ല, പൊതുസമൂഹം മുഴുവൻ ഏകമനസോടെ പ്രവർത്തിച്ചാൽ മാത്രമേ കൊറോണ വൈറസിന്‍റെ ചങ്ങല പൊട്ടുകയും പൊട്ടിയതു കൂടിച്ചേരാതിരിക്കുകയും ചെയ്യൂ.