Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അപകടക്കെണികളിൽ അറിഞ്ഞുകൊണ്ടിറങ്ങരുത്
കിണറുകളും പാറമടകളും മരണക്കെണികളായി മാറുന്നു. തിരക്കുള്ള തെരുവുകളിൽ തീപിടിത്തവും പതിവായി. ഇവയൊരുക്കുന്ന അപകടമരണങ്ങളും നഷ്ടങ്ങളും തുടർക്കഥയാകുന്ന കേരളത്തിൽ അല്പം ജാഗ്രതകൊണ്ട് ഒഴിവാക്കാവുന്ന നിരവധി സംഭവങ്ങളുണ്ട്. വേനൽ അവസാനിക്കാറാവുകയും മഴക്കാലം അടുത്തുവരുകയും ചെയ്യുന്നതിനാൽ പലേടത്തും കിണർ വൃത്തിയാക്കുന്ന സമയമാണിത്. കിണറുകളുടെ ഉൾവശവും അടിത്തട്ടും വൃത്തിയാക്കേണ്ടത് ആവശ്യമാണെങ്കിലും ഈ ജോലിയിൽ പരിചയമുള്ളവരുടെ സേവനമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇത്തരം ജോലികളിൽ കാര്യമായ പരിചയമില്ലാത്തവരും അന്യസംസ്ഥാന തൊഴിലാളികളുമൊക്കെ ആഴത്തിലേക്കിറങ്ങി അപകടം വിളിച്ചുവരുത്തുന്നു.
കിണർ വൃത്തിയാക്കാനിറങ്ങി പ്രാണവായു കിട്ടാതെ ആളുകൾ മരിച്ച സംഭവങ്ങൾ അടുത്തകാലത്തു പലതുമുണ്ടായി. കഴിഞ്ഞ ദിവസം ചങ്ങനാശേരി നഗരമധ്യത്തിലുള്ള ഹോട്ടലിന്റെ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു യുവാക്കൾ ശ്വാസം കിട്ടാതെ മരിച്ചു. കിണറ്റിലിറങ്ങി താഴെയെത്തും മുന്‍പുതന്നെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവും അയാളുടെ നിലവിളി കേട്ടു സഹായിക്കാനായി കിണറ്റിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയുമാണു മരിച്ചത്. ചങ്ങനാശേരി ഫയർ സ്റ്റേഷൻ സംഭവസ്ഥലത്തിന് അധികം അകലെയല്ല. വിവരമറിഞ്ഞെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട അഗ്നിശമനസേനയിലെ രണ്ടു ഫയർമാൻമാർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇത്തരം അപകടവേളകളിൽ അടിയന്തരസഹായം എത്തിക്കാൻ ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള ദുരന്തനിവാരണ സംവിധാനങ്ങൾക്കു സാധിക്കുന്നില്ല എന്നതു വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ദുരന്തനിവാരണരംഗത്തു സംസ്ഥാനം നേരിടുന്ന അപര്യാപ്തത അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളുമൊക്കെ ഇനിയും ആവർത്തിക്കാം. പക്ഷേ, അത്തരം അവസരങ്ങളിലേക്കുള്ള ചില തയാറെടുപ്പുകൾ നാം നടത്തേണ്ടിയിരിക്കുന്നു. ചങ്ങനാശേരിയിൽ കിണറിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ ഫയർ ഫോഴ്സ് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇത്തരം സന്ദർഭങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെ കാര്യങ്ങൾ ചെയ്യുകയും ആവശ്യമായ ഉപകരണങ്ങൾ കൈവശമുണ്ടാകുകയും വേണം.
കിണർ അപകടമരണങ്ങൾ വർധിക്കുന്നതു പ്രമാണിച്ചു ചില മുന്നറിയിപ്പുകൾ കഴിഞ്ഞ മാസം കേരള പോലീസ് നൽകിയിരുന്നു. മുൻകരുതലുകളില്ലാതെ കിണറ്റിൽ ഇറങ്ങുന്നതും അപകടസാധ്യതയെക്കുറിച്ചുള്ള അജ്ഞതയുമാണ് അപകടത്തിനു കാരണമെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. പണ്ടുകാലത്തു കപ്പിയിൽ കയറിട്ടു തൊട്ടി ഉപയോഗിച്ചാണു വെള്ളം കോരിയിരുന്നത്. ദിവസവും വെള്ളം കോരുന്ന കിണറ്റിൽ തൊട്ടി എല്ലാ ദിവസവും മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാൽ വായുസഞ്ചാരം സ്ഥിരമായി നിൽക്കുകയും ഓക്സിജന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. എന്നാൽ ഒരു ചലനവുമില്ലാത്ത കിണറ്റിൽ ഭൂമിക്കടിയിൽനിന്നുണ്ടാകുന്ന വിഷവാതകങ്ങൾ പുറത്തുപോകാതെ തങ്ങിനിൽക്കും. ഇതാണു കിണറ്റിലിറങ്ങുന്നവർ ഓക്സിജൻ കിട്ടാതെ അപകടത്തിൽപ്പെടാൻ കാരണം.
വെള്ളത്തിൽ കിടക്കുന്ന മോട്ടോറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടാകും. ഇത്തരം കിണറുകൾ വൃത്തിയാക്കുന്നതിനു മുന്‍പ് പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കേണ്ടതുണ്ട്. കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ പുറത്തെത്തിച്ചില്ലെങ്കിൽ അപകടസാധ്യത ഏറെയാണ്. ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞ മാസമാണു കേരള പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ച് കിണറ്റിലേക്കിറക്കിയാൽ ഓക്സിജൻ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും. തിരി കെട്ടുപോകുന്നിടം വരെ മാത്രമേ ഓക്സിജനുണ്ടാകൂ. കിണറിനുള്ളിൽ ഓക്സിജൻ ലഭ്യമാക്കാൻ വെള്ളം കിണറ്റിലേക്കു പല തവണ ഒഴിക്കുകയും മരച്ചില്ലകൾ കയറിൽ കെട്ടി പല തവണ മുകളിലേക്കും താഴേക്കും കയറ്റുകയും ഇറക്കുകയും ചെയ്യണം. കിണറ്റിൽ ഇറങ്ങുന്നയാളിന്റെ അരയിൽ ബലമുള്ള കയർ കെട്ടി ആവശ്യമെങ്കിൽ ഉടനേ കരയ്ക്കു കയറ്റാൻ സാധിക്കണം. കിണറ്റിലിറങ്ങിയയാൾ കുഴഞ്ഞുവീണാൽ വായുസഞ്ചാരം വർധിപ്പിക്കാൻ തുടർച്ചയായി മുകളിൽനിന്ന് വെള്ളം തളിച്ചുകൊടുക്കണം. കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനു മുന്‍പ് സമീപത്തെ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും പോലീസ് നിർദേശമുള്ളതാണ്.
പാറക്കുളങ്ങളിലെ അപകടാവസ്ഥ മനസിലാക്കാതെ അതിലിറങ്ങി അപകടത്തിൽ പെടുന്നവർ ഏറെയാണ്. ഈ അവധിക്കാലത്തും അത്തരം പല സംഭവങ്ങളുമുണ്ടായി. പാറക്കുളത്തിന്റെ ആഴവും അപകടസാധ്യതയും മനസിലാക്കാതെയാണ് കൗമാരക്കാരും യുവാക്കളും ഇവിടെ കുളിക്കാനിറങ്ങുന്നത്. വർഷങ്ങളായി ഉപയോഗം നിലച്ച പാറക്കുളങ്ങൾ ചുറ്റുവേലി കെട്ടാതെയും അപായസൂചനാ ബോർഡുകളില്ലാതെയും അപകടക്കെണികളായി തുടരുന്നു. വളർത്തുമൃഗങ്ങളും പാറമടകളിൽ വീഴുക പതിവാണ്.
സ്കൂളുകൾക്കും താമസസ്ഥലങ്ങൾക്കുമടുത്തായി സംരക്ഷണഭിത്തിയില്ലാത്ത കിണറുകളും അപകടക്കെണികളാകുന്നുണ്ട്. കണ്ണൂർ ജില്ലയിലെ മാലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ആദർശ് ഇത്തരമൊരു അപകടക്കെണിയുടെ ഇരയായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ആദർശ് ഇത്തരമൊരു കിണറ്റിൽ വീണത്. ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കു പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കേരളത്തിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെയും ജില്ലാ ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി അപകടാവസ്ഥയിലുള്ള കിണറുകൾ, കുളങ്ങൾ, കുഴികൾ, സ്കൂൾ കെട്ടിടങ്ങൾ, മരങ്ങൾ, മതിലുകൾ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് ആറു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.
കേരളത്തിൽ പലേടത്തും വൻ അഗ്നിബാധകൾ തുടർക്കഥയാകുന്നു. ഇക്കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ്വേയിലുണ്ടായ തീപിടിത്തം വൻ നഷ്ടത്തിനിടയാക്കി. പഴയ കെട്ടിടങ്ങളും കാലപ്പഴക്കമുള്ള ഇലക്ട്രിക് വയറിംഗും നടപ്പാത അപഹരിച്ചുള്ള കച്ചവടവുമൊക്കെ അപകടസാധ്യത വർധിപ്പിക്കുന്നു. ഇന്നലെ മേയറുടെ നേതൃത്വത്തിൽ ബ്രോഡ്വേയിലെ ഇത്തരം അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. ജാഗ്രതക്കുറവും മുൻകരുതലുകളെടുക്കുന്നതിലുള്ള അശ്രദ്ധയും ഉളവാക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ ഇനിയെങ്കിലും നമുക്കു സാധിക്കണം.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top