Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലഹരിമരുന്നു വ്യാപനം കേരളത്തെ തകർക്കും
കൂടുതൽ മദ്യശാലകളും ബ്രൂവറികളും അനുവദിച്ചു മദ്യമൊഴുക്കാനുള്ള ശ്രമം ഒരു വശത്ത്. മറുവശത്ത് വൻതോതിൽ മയക്കുമരുന്നു വ്യാപനം. കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഈ വൻവിപത്തിനെക്കുറിച്ചു നാം വേണ്ടത്ര ബോധവാന്മാരും ബോധവതികളുമാണോ? ചർച്ച കൊഴുപ്പിക്കാനുള്ള വിവാദങ്ങൾ ധാരാളം ഉള്ളതുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരുമൊക്കെ അതിനു പിറകേയാണ്. അതിനാൽ അത്യന്തം ഗുരുതരമായ ഇത്തരം വിഷയങ്ങൾ അവഗണിക്കപ്പെടുന്നു.
വിപണിയിൽ വൻവിലയുള്ള ഹാഷിഷും ഇതര മയക്കുമരുന്നുകളും ദിവസേനയെന്നോണം വൻതോതിൽ പിടിക്കപ്പെടുന്നു. ചില്ലറ കഞ്ചാവുകച്ചവടവും പൊടിപൊടിക്കുന്നുണ്ട്. വിഷലിപ്തമായ ന്യൂജെൻ മയക്കുമരുന്നുകളും സുലഭം. ഒരാഴ്ച മുന്പു കൊച്ചിയിൽ 200 കോടി രൂപ വിലവരുന്ന 32 കിലോഗ്രാം മെത്തിലിൻ ഡൈഓക്സി മെത്തംഫിറ്റമിൻ(എംഡിഎംഎ) കൊച്ചിയിൽ പിടികൂടിയിരുന്നു. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയായിരുന്നു ഇത്. ആരോഗ്യത്തിന് ഏറെ ഹാനികരമായ ഈ വസ്തു ചൈനയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എറണാകുളത്തു പ്രവർത്തിക്കുന്ന ഒരു കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിൽനിന്നാണ് ഇതു കണ്ടെത്തിയത്. ചെന്നൈയിൽനിന്നു പാഴ്സലായി എറണാകുളത്ത് എത്തിച്ച ഈ മയക്കുമരുന്ന് നെടുന്പാശേരി വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്കു കടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അന്താരാഷ്ട്രബന്ധമുള്ള മയക്കുമരുന്നു സംഘങ്ങൾ ഇതിന്റെ പിന്നിലുണ്ടെന്നും കരുതുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളം മയക്കുമരുന്നു വിപണനത്തിനു മാത്രമല്ല, ഇവിടെനിന്നു മറ്റു സ്ഥലങ്ങളിലെത്തിക്കുന്നതിനുമുള്ള പ്രധാന ഹബ്ബായി മാറുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വളരെ ഗുരുതരമാണു സ്ഥിതിവിശേഷം. ഭരണകൂടം പോലീസിനും എക്സൈസിനും രഹസ്യാന്വേഷണവിഭാഗത്തിനും നാർകോട്ടിക് വിഭാഗത്തിനുമൊക്കെ കർശന നിർദേശം നൽകി ഈ വിപത്ത് മുളയിലേ നുള്ളിയില്ലെങ്കിൽ അതു കേരളത്തിന്റെയും വരുംതലമുറയുടെയും തകർച്ചയ്ക്കു വഴിതുറക്കുമെന്നതിനു സംശയമില്ല.
എറണാകുളത്തു എംഡിഎംഎ വേട്ട നടന്നു രണ്ടുദിവസത്തിനുശേഷം കോട്ടയത്ത് രണ്ടു കോളജ് വിദ്യാർഥികളിൽനിന്ന് അന്പതിനായിരം രൂപ വില വരുന്ന പത്തു ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഒരു കോടി രൂപയാണ് ഒരു കിലോഗ്രാം ഹാഷിഷ് ഓയിലിനു വില. കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ലഹരിമരുന്നു കടത്തുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം നെടുന്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 2.700 കിലോഗ്രാം കൊക്കൈയ്ൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. വിപണിയിൽ 12 കോടിയിലേറെ രൂപ വിലവരുന്ന ഈ ലഹരിവസ്തു ബ്രസീലിൽനിന്നു ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിൽനിന്നെത്തിയ വെനസ്വേല സ്വദേശിയിൽനിന്നാണു കണ്ടെത്തിയത്. ടൂറിസ്റ്റ് വീസയിൽ ഇവിടെയെത്തിയ ഇയാളുടെ ലഗേജിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്. ഈ വർഷം ഇതുവരെ 75 കോടി രൂപയുടെ മയക്കുമരുന്നാണ് നെടുന്പാശേരി വിമാനത്താവളത്തിൽ മാത്രം പിടികൂടിയത്.
ഈ പുതുവത്സരദിനത്തിലാണ് 25 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി ഫിലിപ്പീൻസ് സ്വദേശിനി നെടുന്പാശേരിയിൽ പിടിയിലായത്. മേയ് മാസം പത്തുകോടി രൂപ വിലവരുന്ന കൊക്കെയ്നുമായി ലാറ്റിനമേരിക്കൻ സ്വദേശിയും ഇവിടെ പിടിയിലായി. വിമാനത്താവളത്തിലൂടെ വിദേശത്തുനിന്നു നേരിട്ടു കൊണ്ടുവരുന്നതു കൂടാതെ കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിൽ ഇവ എത്തിച്ചശേഷം കരമാർഗം കേരളത്തിൽ എത്തിക്കുന്നവരുമുണ്ട്. അത്തരം നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നു. അവർക്ക് കേരളത്തിൽ സംഘാംഗങ്ങളും കച്ചവട പങ്കാളികളുമുണ്ടാകും.
ലഹരിമരുന്നു വ്യാപനം ഇത്രയേറെയുണ്ടായിട്ടും അതിനെതിരേ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയാറാവുന്നില്ല. മയക്കുമരുന്നു ലോബിയെ പിടികൂടാൻ ശ്രമിക്കുന്പോൾ പലപ്പോഴും ആക്രമണങ്ങളുമുണ്ടാകാറുണ്ട്. നിരോധിത ലഹരിമരുന്നുകളുടെ വില്പന പരിശോധിക്കാനെത്തിയ എക്സൈസ് സംഘത്തിനു നേരേ ആലപ്പുഴ ബീച്ച് ഭാഗത്ത് ആക്രമണമുണ്ടായതു കഴിഞ്ഞ മാസമാണ്.
റെയിൽവേ വഴിയും ലഹരിക്കടത്ത് വ്യാപകമാണ്. തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നതെന്നു കരുതുന്ന ഹാഷിഷ് ഓയിലും ബ്രൗൺ ഷുഗറും തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു കടത്താൻ ശ്രമിക്കുന്പോൾ എക്സൈസ് പിടിയിലായി. ഇത്തരം പരന്പരാഗത കൈമാറ്റ മാർഗങ്ങൾ കൂടാതെ ഓൺ ലൈൻ വ്യാപാരവും ഇപ്പോൾ സജീവമാണ്. ഓൺലൈൻ വ്യാപാര സൈറ്റുകൾവഴി വാറ്റുപകരണങ്ങൾ പോലും ലഭ്യമാണത്രേ. ഈയിടെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിഗിനും കിട്ടി ഓൺലൈനിലൂടെ ഇത്തരമൊരു വാറ്റുപകരണം.
തുറന്ന വിപണിയും വിശാലമായ വിനിമയ മാർഗങ്ങളും ഏതു തരത്തിലുള്ള ഉത്പന്നങ്ങളും ഉപഭോക്താക്കളിൽ എത്തിക്കാൻ മത്സരിക്കുന്ന കാലത്ത് ഇത്തരം വിഷക്കച്ചവടവും പൊടിപൊടിക്കും. പക്ഷേ, സർക്കാരും നിയമസംവിധാനങ്ങളും കടുത്ത ജാഗ്രത പുലർത്തിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ അനായാസം പിടികൂടാനാവും. നിയമത്തിലെ പഴുതുകൾ പലതും കുറ്റവാളികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കുന്നുണ്ട്. അങ്ങനെയെങ്കിലും അതു തടയാനുള്ള നിയമനിർമാണം നടത്തണം.
അന്യസംസ്ഥാന തൊഴിലാളികളും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന പാൻ ഉത്പന്നങ്ങളിൽ കുപ്പിച്ചില്ലു പൊടിച്ചു ചേർക്കുന്നതായി പറയപ്പെടുന്നു. പാൻ മസാല ചവയ്ക്കുന്പോൾ അതിലുള്ള ചില്ലുതരികൾ വായ്ക്കുള്ളിലെയും നാക്കിലെയും ലോല ചർമങ്ങളിൽ മുറിവുണ്ടാക്കുകയും അതിലൂടെ ലഹരി രക്തത്തിലേക്കും തലച്ചോറിലേക്കും എത്തുകയും ചെയ്യും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഈ പാൻമസാലയ്ക്കെതിരേ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നീലേശ്വരത്ത് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ചില്ലുപൊടി ചേർന്ന പാൻ ഉത്പന്നങ്ങൾ രണ്ടുമാസം മുന്പു പിടികൂടിയിരുന്നു. പൊതുസ്ഥലങ്ങളിൽ പാൻ മുറുക്കിത്തുപ്പുന്നതു ശുചിത്വപ്രശ്നം മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.
പൂർണ ലഹരിമുക്ത ലോകം കെട്ടിപ്പടുക്കണമെന്നു 2016ൽ ചേർന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രത്യേക സമ്മേളനം ആഹ്വാനം ചെയ്തു. അതൊരു നടക്കാത്ത സ്വപ്നമാണെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാക്കേണ്ടതുണ്ട്. കേരളം ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
Latest News
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top