Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്ററുകളില്‍.

ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ഷറഫുദീന്‍, രജിഷ വിജയന്‍, ആര്‍ഷ ബൈജു, പുതുമുഖം മീനാക്ഷി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ഒരമ്മയുടെയും മൂന്നു മക്കളുടെയും കഥ പറയുന്നു. കോസ്റ്റ്യൂം ഡിസൈനിംഗില്‍ നിന്നു സംവിധാനത്തിലേക്കുള്ള യാത്രയെക്കുറിച്ചു സ്റ്റെഫി സംസാരിക്കുന്നു.



സംവിധാനം തന്നെയായിരുന്നോ ലക്ഷ്യം..?

ചെറുപ്പത്തില്‍ സിനിമകള്‍ കണ്ടപ്പോൾ ഏറ്റവും ശ്രദ്ധിച്ചത് അതിലെ ഡ്രസുകളാണ്. മാഗസിനില്‍ വായിച്ചാണ് സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറുണ്ടെന്ന് അറിഞ്ഞത്. ഈ രംഗത്ത് അന്നും ഇന്നും ഞാന്‍ ആരാധനയോടെ കാണുന്നത് എസ്.ബി.സതീശനെയാണ്.

സമ്മര്‍ ഇന്‍ ബത്‌ലഹേം, ദയ, ഗുരു എന്നിവയൊക്കെ കണ്ടപ്പോള്‍ അദ്ദേഹത്തെപ്പോലെയാവണമെന്ന് ആഗ്രഹിച്ചു. വയനാട്ടില്‍ നിന്നു ബംഗളൂരുവിലെത്തി ഫാഷന്‍ ഡിസൈനിംഗ് പഠിച്ചു. പരസ്യചിത്രങ്ങളിലാണ് കരിയറിന്‍റെ തുടക്കം. ലുക്കാ ചുപ്പി, ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി എന്നിവയാണ് ആദ്യമായി കോസ്റ്റ്യൂം ചെയ്ത സിനിമകള്‍.

എസ്രയുടെ ലൊക്കേഷനില്‍ വച്ചാണ് സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയത്. പല രീതിയിലും എന്നെ ഏറെ സ്വാധീനിച്ച സിനിമയാണത്. മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്‍ സെറ്റില്‍ പെരുമാറുന്ന രീതി എനിക്കിഷ്ടമാണ്. ബി. ഉണ്ണികൃഷ്ണന്‍ പുതിയ ആളുകളെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന രീതിയും ഇഷ്ടമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയിലും വര്‍ക്ക് ചെയ്തിട്ടുണ്ട്.

ബ്ലെസിയുടെ ആടുജീവിതത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ആ സിനിമയ്ക്കു വേണ്ടി അദ്ദേഹത്തിന്‍റെ പരിശ്രമം അടുത്തറിഞ്ഞു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ റീമാസ്റ്റര്‍ ചെയ്തപ്പോള്‍ വീണ്ടും ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കാനും അവസരമുണ്ടായി. ഇത്തരം സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തത് ക്രിയേറ്റീവായി ചിന്തിക്കാന്‍ സഹായകമായി.



വസ്ത്രാലങ്കാരത്തിനു സംസ്ഥാന പുരസ്കാരം സമ്മാനിച്ച ഗപ്പി ഉൾപ്പടെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടനവധി സിനിമകൾ. ഫിലിം സ്കൂളില്‍ പഠിക്കുന്ന അനുഭവമല്ലേ നേടിയത്..‍?

സാധാരണ ഡിഗ്രിയൊക്കെ കഴിഞ്ഞാണല്ലോ ഒരാള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങിജീവിക്കുന്നത്. ഞാന്‍ അങ്ങനെ ജീവിച്ചുതുടങ്ങിയത് ലൊക്കേഷന്‍ സെറ്റുകളിലാണ്. എന്‍റെ പരിചയം, ഞാന്‍ സംസാരിക്കുന്നത്, ഞാന്‍ കാണുന്നത്...എല്ലാം സെറ്റിലുള്ളവരെ. നാല്പതോ അമ്പതോ ദിവസം കഴിയുമ്പോള്‍ അടുത്ത സെറ്റില്‍. ഫിലിം സ്കൂളില്‍ പോയതുപോലെ തന്നെ സിനിമ പഠിക്കാനായി.

തുടക്കത്തില്‍ നാലു സിനിമയെങ്കിലും കോസ്റ്റ്യൂം ചെയ്യാന്‍ കിട്ടിയെങ്കില്‍ ജീവിതം പൂര്‍ണമായി എന്ന അവസ്ഥയായിരുന്നു. അവിടെ നിന്ന് ഇവിടെവരെ എത്തിയപ്പോള്‍ ഇനിയും ധാരാളം സിനിമകൾ ചെയ്യണം എന്ന ആഗ്രഹത്തിലാണു നില്‍ക്കുന്നത്.



കരിയറില്‍ സ്ത്രീ എന്ന രീതിയിലുള്ള പരിമിതിയോ വെല്ലുവിളിയോ നേരിടേണ്ടി വന്നിട്ടുണ്ടോ..?

ഏഴു വര്‍ഷത്തിനകം 95നടുത്തു സിനിമകളില്‍ കോസ്റ്റ്യൂം ചെയ്തു. ഒരു സിനിമ സംവിധാനം ചെയ്തു. ഇവിടെവരെ എത്താനായത് ജെന്‍ഡര്‍ വ്യത്യാസം ഫീൽ ചെയ്യാത്തതിനാലാണ്. തുടക്കം മുതല്‍ ഇന്നോളം കരിയറിൽ സ്ത്രീ ആണെന്ന് ഫീല്‍ ചെയ്തിട്ടില്ല. വനിതാ കോസ്റ്റ്യൂമര്‍, വനിതാ ഡയറക്ടര്‍ എന്നൊക്കെ പറയുന്നതിനോട് എനിക്കു വിയോജിപ്പാണ്. ജെന്‍ഡര്‍ ന്യൂട്രലായ കാലഘട്ടമാണിത്.

ആണ് ഡിസൈന്‍ ചെയ്താലും പെണ്ണ് ഡിസൈന്‍ ചെയ്താലും ഡിസൈനിംഗ് തന്നെയാണ്. ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ പെണ്‍കുട്ടികളുടേതായ കാഴ്ചപ്പാടുണ്ടാവാം. പക്ഷേ, ക്രാഫ്റ്റില്‍ ജെന്‍ഡര്‍ ഇല്ലല്ലോ. കൂടെയുള്ളവരെല്ലാം എന്നെ ടെക്നീഷനായിട്ടാണു കാണുന്നത്.



ആദ്യ സിനിമയിലേക്ക് എത്തിയത്....

വായിച്ചശേഷം അഭിപ്രായം പറയണം എന്നു പറഞ്ഞ് ജയ് വിഷ്ണുവും മഹേഷ് ഗോപാലും അവര്‍ എഴുതിയ തിരക്കഥ എനിക്കു തന്നു. പശ്ചാത്തലം കുടുംബമാണെങ്കിലും ഈ അടുത്തെങ്ങും കേള്‍ക്കാത്ത കൗതുകമുള്ള കഥയെന്നു തോന്നി. അങ്ങനെ സംവിധാനം ചെയ്യാന്‍ ആദ്യം ആലോചിച്ച കഥ മാറ്റി ഈ കഥ ഞാനെടുത്തു.

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലാണു സ്ക്രിപ്റ്റ്. വേണാട് ബസും മോഹന്‍ലാലിന്‍റെ പത്തനംതിട്ട കണക്‌ഷനും ആ നാടുമായി ചേര്‍ന്നുനില്‍ക്കുന്ന വിശ്വാസങ്ങളുമെല്ലാം സിനിമയില്‍ വന്നത് അങ്ങനെയാണ്.



മധുരമനോഹരമോഹം പറയുന്നതെന്താണ്..?

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്. സമ്പൂര്‍ണ കോമഡി പടമല്ല. പ്രധാന പ്രമേയം സിനിമ കണ്ടുതന്നെയറിയണം.

ആണ്‍കുട്ടികള്‍ കൂടുതലായി ചെയ്യുന്ന ഒരുകാര്യം പെണ്‍കുട്ടി ചെയ്യുമ്പൊഴോ പെണ്‍കുട്ടികള്‍ മാത്രം ചെയ്യുന്ന ഒരു കാര്യം ചിലപ്പോള്‍ ഒരാണ്‍കുട്ടി ചെയ്യുമ്പൊഴോ ആണ് ജെന്‍ഡര്‍ റിവേഴ്സ് പ്ലേ എന്നു പറയാറുള്ളത്. അതിനെ ഏറ്റവും കൗതുകത്തോടെ അവതരിപ്പിക്കുന്ന സിനിമയാണു മധുരമനോഹര മോഹം.



ജാതി പൊളിറ്റിക്സ് തുറന്നുകാട്ടുന്ന കഥാപശ്ചാത്തലമാണോ..?

ഇതു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. പക്ഷേ, ചില നാടുകളിലെ ജാതിചിന്തകളെയും ജാതി വ്യവസ്ഥകളെയും ഹ്യൂമറിന്‍റെ രീതിയില്‍ പറഞ്ഞുപോകുന്നുണ്ട്.

ഇത് എല്ലാ വീട്ടിലും നടക്കുന്ന കഥയാണെന്നോ എല്ലാ വീടുകളിലെയും ചിന്താരീതിയാണെന്നോ പറയുന്നില്ല. ഒരുപക്ഷേ, നിങ്ങള്‍ അറിയുന്ന, കേട്ടിട്ടുള്ള, ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍ സംഭവിച്ചിട്ടുള്ള കഥയായിരിക്കും ഇത്.



ഫീല്‍ഗുഡ് സിനിമകളുടെ പ്രളയകാലമാണല്ലോ. ഇതും അത്തരം സിനിമയാണോ..?

ഇതു ഫീല്‍ഗുഡ് കുത്തിനിറച്ച നന്മമരം സിനിമയല്ല. ഡാര്‍ക് നെഗറ്റീവ് സിനിമയുമല്ല.

ഒരമ്മയുടെയും മൂന്നു മക്കളുടെയും സ്നേഹവും പ്രശ്നങ്ങളും അവര്‍ കടന്നുപോകുന്ന വഴികളും സന്തോഷവുമൊക്കെയുള്ള കഥയാണ്. ഫാമിലിയുടേതായ ഫീല്‍ഗുഡ് കാര്യങ്ങളൊക്കെ മേമ്പൊടിക്കുമാത്രമായി ഇതിലും ഉണ്ട്.



അഭിനേതാക്കളെ കണ്ടെത്തിയത്...

2020ല്‍ സ്ക്രിപ്റ്റ് റെഡിയായപ്പോള്‍ തന്നെ രജിഷയെ തീരുമാനിച്ചിരുന്നു. തുടര്‍ന്നു ഷറഫുദീനും ഓകെ പറഞ്ഞു. ഷറഫുദീന്‍റെ സഹോദരിമാരുടെ വേഷങ്ങളിലാണ് രജിഷയും പുതുമുഖം മീനാക്ഷിയും.

വിജയരാഘവന്‍, സുനില്‍ സുഖദ, സംവിധായകന്‍ അല്‍ത്താഫ് സലിം, ബിജു സോപാനം, യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജുമധു തുടങ്ങിയവരും വിവിധ വേഷങ്ങളിലുണ്ട്. ഓഡിഷന്‍ വഴി 15 പുതുമുഖങ്ങളെയും സെലക്ട്ചെയ്തു.



പഴയ ഹിറ്റ് കോമഡി ട്രാക്കിലാണോ ബിന്ദുപണിക്കര്‍..?

ബിന്ദുപണിക്കര്‍ എന്ന പേരിനൊപ്പം തന്നെ കുറേ കോമഡി ഡയലോഗുകള്‍ മനസിലേക്കുവരും. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണു റോഷാക്ക് റിലീസായത്. ഈ സിനിമയ്ക്കു തൊട്ടുമുമ്പ് റോഷാക് വന്നതു ഞങ്ങള്‍ക്കു ബോണസാണ്.

റോഷാക്കിലെ സീതയേ അല്ല ഈ സിനിമയിലെ ഉഷാമ്മ. കോമഡിയും ഇമോഷനും ഒരേസമയം കടന്നുപോകുന്ന വേഷം. അതു ചെയ്യാന്‍ ബിന്ദുപണിക്കരല്ലാതെ ഞങ്ങള്‍ക്കു വേറെ ഓപ്ഷനില്ല. ഉരുളയ്ക്ക് ഉപ്പേരിപോലെ കൗണ്ടറടിക്കുന്ന, ഒരു സന്ദര്‍ഭത്തില്‍ ചെറിയ ഇമോഷണല്‍ ഷിഫ്റ്റുള്ള കഥാപാത്രം.



ഹിഷാമിന്‍റെ പാട്ടുകള്‍ നേരത്തേ തീരുമാനിച്ചിരുന്നോ..?

ഹൃദയം റിലീസായശേഷമാണ് ഹിഷാമിനെ മ്യൂസിക് ഡയറക്ടറായി തീരുമാനിച്ചത്. ബാങ്ക് ഗ്രൗണ്ട് സ്കോര്‍ ചെയ്തത് ജിബിന്‍ ഗോപാല്‍ എന്ന പുതുമുഖമാണ്.

കോസ്റ്റ്യൂം ഡിസൈനിംഗ് അനുഭവങ്ങള്‍ എത്രത്തോളം തുണച്ചു..?

ഞാന്‍ ഒരേസമയം രണ്ടും മൂന്നും പടങ്ങള്‍ കോസ്റ്റ്യൂം ചെയ്തിരുന്നു. എനിക്കു സെറ്റും ലൊക്കേഷനും കൈകാര്യം ചെയ്യാനറിയാം. ഷൂട്ടിംഗിടെ പെട്ടെന്നു ടെന്‍ഷന്‍ വന്നാല്‍ അത് എങ്ങനെ പരിഹരിക്കണമെന്നു പഠിച്ചത് അത്തരം അനുഭവങ്ങളില്‍ നിന്നാണ്. മോണിട്ടറിന് അടുത്തുനില്‍ക്കുമ്പോള്‍ ഡയറക്ടര്‍ എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നൊക്കെ പഠിച്ചതും അക്കാലത്താണ്.

കോസ്റ്റ്യൂം ചെയ്യുംമുമ്പ് സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ ഞാന്‍ ആ സിനിമയെ എന്‍റേതായ രീതിയില്‍ വിഷ്വലൈസ് ചെയ്തിട്ടുണ്ടാവും. ഡയറക്ടര്‍ സിനിമ ചെയ്തുവരുമ്പോള്‍ എന്തെല്ലാം പ്ലസും മൈനസും വന്നുവെന്നു അടുത്തറിയാനുമായി. ഈ സിനിമ ചെയ്തപ്പോള്‍ അതൊക്കെ ഉപകാരപ്പെട്ടു.ഏഴു വര്‍ഷമായി എനിക്കൊപ്പം വര്‍ക്ക് ചെയ്ത സനൂജ് ഖാനാണ് ഈ സിനിമയില്‍ കോസ്റ്റ്യൂം ചെയ്തത്.



മേക്കിംഗിലെ പ്രധാന വെല്ലുവിളി എന്തായിരുന്നു..?

സ്ക്രിപ്റ്റ് കമിറ്റ് ചെയ്ത് വീണ്ടും രണ്ടു വര്‍ഷമെടുത്തു എനിക്കൊരു പ്രൊഡ്യൂസറെ കിട്ടി ഫൈനല്‍ പ്രോജക്ടിലെത്താന്‍. 95 സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായി എന്നതുകൊണ്ട് എനിക്കു താരങ്ങള്‍ ഡേറ്റ് തരണമെന്നോ നിര്‍മാതാവിനെ കിട്ടണമെന്നോ നിര്‍ബന്ധമില്ല.

കോസ്റ്റ്യൂം ഡിസൈനറല്ലേ, അസിസ്റ്റന്‍റ് ഡയറക്ടറായി നിന്നിട്ടില്ലല്ലോ, പിന്നെങ്ങനെ സംവിധാനം ചെയ്യും... ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.



പൊളിറ്റിക്കല്‍ കറക്ട്നെസാണോ കഥയാണോ മുഖ്യം..?

സിനിമയില്‍ മാത്രമല്ല പൊളിറ്റക്കല്‍ കറക്ട്നെസ്. ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ, ചെയ്യുന്ന പ്രവൃത്തികള്‍ ...എല്ലാറ്റിലും ചില പരിധികളുണ്ട്. ഞാന്‍ ഇതു പറയരുത് മോശമാണ്, ഇതു ഞാന്‍ ചെയ്യരുത് മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നിങ്ങനെ. അതു നമ്മള്‍ പഠിച്ചുവരുന്നതാണ്. ഞാന്‍ സിനിമ ചെയ്യുന്നതും ആ മര്യാദകള്‍ പുലര്‍ത്തിയാണ്.

സിനിമയിലും ജീവിതത്തിലും ചെയ്യരുതാത്തതൊന്നും ഞാന്‍ ചെയ്യില്ല, പറയാന്‍ പാടില്ലാത്തതൊന്നും പറയില്ല. അതിനപ്പുറം പൊളിറ്റിക്കല്‍ കറക്ടെനെസ് തിരുകിക്കയറ്റിയാല്‍ സിനിമ നശിച്ചുപോകും. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.