സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം: അന്വേഷണ സംഘം ബീഹാറിലേക്ക്
Sunday, April 28, 2024 4:46 AM IST
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ "ബീഹാര്‍ റോബിന്‍ഹുഡ്' എന്ന മുഹമ്മദ് ഇര്‍ഫാ(35)ന്‍റെ ബീഹാറിലെ വീടിന് സമീപത്ത് അന്വേഷണം നടത്താനൊരുങ്ങി പോലീസ് സംഘം.

ഇതിനായി വരും ദിവസം അന്വേഷണ സംഘത്തിലെ ഒരു ടീം ബീഹാറിലേക്ക് പുറപ്പെടും. ബീഹാറിലെ ഇയാളുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുകയെന്നതാണ് പ്രധാനം. മോഷണ മുതല്‍ മുഴുവനായി കണ്ടെത്തി ഇയാളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

മോഷണമുതലുമായി മുംബൈയിലേക്ക് കടക്കുന്നതിനിടെയാണ് ഉഡുപ്പിയില്‍വച്ച് മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്. ആദ്യ ഭാര്യ ഗുല്‍ഷനുമായി വിവാഹബന്ധം വേര്‍പെടുത്തിയ പ്രതി തുടർന്ന് ഗുല്‍ഷന്‍ പര്‍വീണ്‍ എന്നു പേരുള്ള മറ്റൊരു സ്ത്രീയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

ഇവര്‍ ബീഹാര്‍ സീതാമര്‍ഹിയിലെ ജില്ലാ പരിഷത്ത് പ്രസിഡന്‍റാണ്. ആദ്യ ഭാര്യയുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇര്‍ഫാനുമായി ബന്ധമില്ലെന്നും നിലവില്‍ വിവാഹബന്ധം വേര്‍പെടുത്തിയതാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

അതേസമയം ഇയാള്‍ക്കെതിരെ കേസുകളുള്ള രാജ്യത്തെ പ്രമുഖ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൊച്ചി സിറ്റി പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.