നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആന്‍റോ ആന്‍റണി
Sunday, April 28, 2024 5:36 AM IST
പത്തനംതിട്ട: നല്ല ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി. കള്ളവോട്ട് ശ്രമങ്ങളെ യുഡിഎഫ് പരാജയപ്പെടുത്തി. ഒരു ലക്ഷത്തോളം കള്ളവോട്ടിനാണ് ശ്രമമുണ്ടായത്. തുടക്കത്തിലേ ഇതു തിരിച്ചറിഞ്ഞ് യുഡിഎഫ് തടയിട്ടു. ബിജെപി, എല്‍ഡിഎഫ് ധാരണ പലയിടത്തും പ്രകടമായിരുന്നുവെന്നും ആന്‍റോ ചൂണ്ടിക്കാട്ടി. എന്‍ഡിഎ, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ യുഡിഎഫിന്‍റെ വിജയം ഉറപ്പാകും.

നല്ല വിജയം നേടുമെന്ന് തോമസ് ഐസക് "പൂഞ്ഞാറില്‍ ലീഡ് പ്രതീക്ഷയില്ല'

പത്തനംതിട്ട: പത്തനംതിട്ടയില്‍ നല്ല വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്. മണ്ഡല പരിധിയില്‍ പൂഞ്ഞാര്‍ ഒഴികെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലെത്തും. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി ബൂത്തുകളിലെത്തിയിട്ടുണ്ടെന്ന് ഐസക് അവകാശപ്പെട്ടു.

പത്തു ശതമാനത്തിലധികം പോളിംഗ് കുറഞ്ഞത് ബാധിക്കുക യുഡിഎഫിനെയും ബിജെപിയെയുമാണ്. അവരുടെ വോട്ടുകളാണ് ചെയ്യാതെ പോയിരിക്കുന്നത്. പൂഞ്ഞാറില്‍ ജോര്‍ജിന്‍റെ കുറെയധികം വോട്ടുകള്‍ യുഡിഎഫിനു ലഭിക്കാനിടയുള്ളതുകൊണ്ടാണ് എല്‍ഡിഎഫ് പിന്നിലാകുമോയെന്ന സംശയമുള്ളത്. വിജ്ഞാന പത്തനംതിട്ട അടക്കം എല്‍ഡിഎഫ് മുന്നോട്ടുവച്ച എല്ലാ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും ഐസക്ക് പറഞ്ഞു.

സാഹചര്യങ്ങള്‍ അനുകൂലമെന്ന് അനില്‍ ആന്‍റണി

പത്തനംതിട്ട: പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണി. യുഡിഎഫ് പരാജയം സമ്മതിച്ചു കഴിഞ്ഞു. പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി തനിക്കുവേണ്ടി പ്രവര്‍ത്തിച്ചു. സൈബര്‍ലോകത്ത് വലിയ മുന്നേറ്റം നടത്താനായി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മണ്ഡലത്തില്‍ പ്രചാരണം നടത്തി.

ഇതോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്ന ചിന്താഗതി ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്നു. ദല്ലാള്‍ നന്ദകുമാറിനെ ഉപയോഗിച്ച് തനിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യം മാത്രമാണുള്ളതെന്ന് അനില്‍ ആന്‍റണി പറഞ്ഞു.