48 മണിക്കൂറില്‍ ആള്‍ക്കൂട്ടവും റാലിയും വിലക്കി ഉത്തരവ്
Wednesday, April 24, 2024 10:56 PM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയപരിധിയില്‍ ജില്ലയില്‍ അനധികൃത ആള്‍ക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐപിസി 141-ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവായി. വൈകുന്നേരം ആറു മുതല്‍ വിലക്ക് ബാധകമാണ്.

വോട്ടെടുപ്പ് ദിനത്തില്‍ വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഓടുന്നതിന് അനുമതിയുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വോട്ടെടുപ്പ് ദിനത്തില്‍ ഓടാന്‍ പാടില്ല. എല്ലാ സ്വകാര്യവാഹനങ്ങളും വ്യക്തികള്‍ക്കു ശല്യമോ അപമാനമോ തോന്നാത്ത തരത്തില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ മാന്യമായി പരിശോധിക്കും.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ മദ്യഷോപ്പുകള്‍, മദ്യം വില്‍ക്കുന്ന/വിതരണം ചെയ്യുന്ന ഹോട്ടലുകള്‍, റെസ്റ്ററന്‍റുകള്‍, ക്ലബ്ബുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലയില്‍ നിരോധനാജ്ഞ

കോട്ടയം: സമാധാനപരവും സുതാര്യവുമായ ലോക്സഭാ തെരഞ്ഞെടുപ്പു നടത്തിപ്പിന്‍റെ ഭാഗമായി ജില്ലയില്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനംവരെ നിരോധനാജ്ഞ തുടരും. വിലക്ക് ലംഘിക്കുന്നവര്‍ക്കു നിയമനടപടി നേരിടേണ്ടിവരും.