പുത്തൻതോട് പാലത്തിന്‍റെ മുട്ടുകൾ തുറന്നു
Thursday, April 25, 2024 11:41 PM IST
മങ്കൊമ്പ്: പരാതികളും സമരങ്ങളും ഫലം കാണാതായതോടെ കോടതിയെ സമീപിച്ചതിനെത്തുടർന്ന് പുളിങ്കുന്ന് പുത്തൻതോടിനു കുറുകെയുള്ള താത് കാലിക മുട്ടുകൾ തുറന്നു. ഇതോടെ തോട്ടിൽ നീരൊഴുക്കും ആരംഭിച്ചു. പുളിങ്കുന്ന് പുത്തൻതോടിനു കുറുകെ നിർമിക്കുന്ന പാലത്തിന്‍റെ നിർമാണജോലികൾ മാസങ്ങളായി നിലച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരാണ് രണ്ടാഴ്ച മുൻപ് കോടതിയെ സമീപിച്ചിരുന്നത്.

പാലത്തിന്‍റെ പണികൾ പാതിവഴിയിൽ നിലച്ചതുമൂലം പുത്തൻതോട് മാലിന്യവാഹിനിയായതോടെയാണ് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു വർഷം മുൻപ് നിർമാണജോലികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പാലത്തിനിരുവശങ്ങളിലുമായി പുത്തൻതോടിനു കുറുകെ താൽക്കാലിക ബണ്ട് നിർമിച്ചത്. ഇതോടെ തോട്ടിൽ ഒഴുക്കു നിലച്ച് പോളയും മറ്റു മാലിന്യങ്ങളും നിറയുകയും ഗതാഗത തടസം സംഭവിക്കുകയും ചെയ്തിരുന്നു. പലവട്ടം നാട്ടുകാർ പരാതികളുമായി അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. പഞ്ചായത്തിന്‍റെ ഹർജിയെത്തുടർന്ന് കോടതി കമ്മീഷനെ നിയോഗിച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ കമ്മീഷൻ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തോടിന്‍റെ അവസ്ഥയും ജനങ്ങളുടെ ദുരിതവും മനസിലാക്കിയതോടെ തോട് ഭാഗികമായി തുറക്കാൻ ഉത്തരവിടുകയായിരുന്നു. ഇതെത്തുടർന്നാണ് ഇറിഗേഷൻ വകുപ്പിന്‍റെ നിർദേശാനുസരണം ഇന്നലെ മുട്ടുതുറന്നത്.