കാത്തിരിപ്പിന് സമാപനം: നഗരസഭ വ്യാപാരസമുച്ചയത്തിന് പുതിയ വഴി തുറന്നു
Thursday, March 28, 2024 11:47 PM IST
ചേര്‍ത്തല: അഞ്ചു വര്‍ഷം മുന്‍പ് നിര്‍മിച്ച ചേര്‍ത്തല നഗരസഭയുടെ ജവഹര്‍ലാല്‍ നെഹ്‌റു ഷോപ്പിംഗ് വ്യാപാരസമുച്ചയത്തിന് പുതിയ വഴി തുറന്നു. കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍റിന്‍റെ പടിഞ്ഞാറ് അതിരിലും വ്യാപാര സമുച്ചയത്തിന്‍റെ കിഴക്ക് അതിരിലും കൂടിപോകുന്ന തോടിന് മുകളില്‍ സ്ലാബിട്ട് വഴിയാക്കുന്ന ജോലികളാണ് പൂര്‍ത്തിയായത്. ഈ ഭാഗത്ത് വഴി ലഭിക്കാതിരുന്നതിനാല്‍ കടകള്‍ വാടകയ്‌കെടുത്തിട്ട് ഉപേക്ഷിച്ച് പോയവരും ഇതുവരെ തുറക്കാന്‍ കഴിയാത്തവരുമായ അനവധി പേരുണ്ട്.

നഗരസഭയുടെയും ദേവീക്ഷേത്രത്തിന്‍റെയും മുന്നിലൂടെ കടന്നു പോകുന്ന പഴയ ദേശീയ പാതയില്‍നിന്നു കോംപ്ലക്‌സിന്‍റെ പടിഞ്ഞാറുഭാഗത്ത് പ്രവേശന മാര്‍ഗം നിലവിലുണ്ടായിരുന്നു.
കിഴക്കുഭാഗത്തുകൂടിയും മറ്റൊരു പ്രവേശന മാര്‍ഗവും നിര്‍മാണ സമയത്ത് ആലോചിച്ചിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ അടക്കം എതിര്‍പ്പുമൂലം നാളിതുവരെ സാധ്യമാകാതിരുന്ന വഴിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

നഗരസഭാവക തോടിന് മുകളില്‍ കെഎസ്ആര്‍ടിസിയുടെ വക അനധികൃത മതിലിന്‍റെയും കെട്ടിടങ്ങളുടെയും നിര്‍മാണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അതുപൊളിച്ചുനീക്കാന്‍ നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് ഉത്തരവ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷേര്‍ളി ഭാര്‍ഗവന്‍റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ മതില്‍ പൊളിച്ച് നീക്കി സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തോടിന്‍റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിര്‍മിച്ച് മുകളില്‍ സ്ലാബിട്ട് 70 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന പാത വരുന്നതോടെ കെഎസ്ആര്‍ടിസിക്ക് പടിഞ്ഞാറുവശം കൂടി ഒഴുകുന്ന തോട്ടിലേക്കുള്ള മാലിന്യ നിക്ഷേപവും അവസാനിക്കും. നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ 34 ലക്ഷം രൂപ വകയിരുത്തി രണ്ട് ഘട്ടങ്ങളിലായാണ് പാതയുടെ നിര്‍മാണം നടക്കുന്നത്. ആദ്യ 45 മീറ്ററിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായ കോണ്‍ക്രീറ്റിംഗ് ജോലികളാണ് കഴിഞ്ഞദിവസം പൂര്‍ത്തിയായത്.

നഗരസഭാ കോണ്‍ട്രാക്ടര്‍ അഷ്‌ന മുരുകനാണ് പ്രവൃത്തി നിര്‍വഹിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ എ. അജിയുടെ സാന്നിധ്യത്തില്‍ മുനിസിപ്പില്‍ എന്‍ജിനിയര്‍ പി.ആര്‍. മായാദേവി, എന്‍ജിനിയറിംഗ് വിഭാഗം ജീവനക്കാരായ ആര്‍. ശ്രീദേവ്, ടി.എ അരുണ്‍ എന്നിവര്‍ കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്ക് മേൽനോട്ടം നല്‍കി.