ഭാര്യയെ തീ കൊളുത്തികൊലപ്പെടുത്തിയ കേസ്: ഭർത്താവുൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടു
Sunday, May 5, 2024 6:23 AM IST
തിരുവനന്തപുരം: വർക്കല സ്വദേശി നിഷയെ (30) മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭർത്താവ് ദീപു (45) ഭർത്താവിന്‍റെ അമ്മ സുഭദ്ര (63) എന്നിവരെ കോടതി വെറുതേ വിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുവാൻ പോലീസിന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണുവിന്‍റേതാണ് ഉത്തരവ്.

2019 ഒക്ടോബർ 21ന് അറക്കൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അന്നു മുതൽ ഭർത്താവും ഭർത്താവിന്‍റെ അമ്മയും ചേർന്ന് നിഷയെ സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിക്കുമെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

2020 ഒക്ടോബർ 24 ന് നിഷയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊന്നു എന്നാണ് പോലീസ് കേസ്. 53 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ നിഷയുടെ അമ്മയും സഹോദരനുമടക്കം 26 സാക്ഷികളെ വിസ്തരിച്ചു. നിഷയെ തീ കൊളുത്തി കൊന്നു എന്നാണ് സാക്ഷികളുടെ മൊഴികൾ.

എന്നാൽ മരണം കൊലപാതമാണോ, ആത്മഹത്യയാണോ, അതോ അപകടം കൊണ്ടു സംഭവിച്ചതാണോ എന്ന കാര്യത്തിൽ പോലും വ്യക്തത വരുത്താൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന ലീഗൽ ഡിഫൻസ് കൗണ്‍സൽ അഡ്വ. എം.എസ്. അനുജയുടെ വാദം കോടതി അംഗീകരിച്ചു.

മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്താനുപയോഗിച്ച കന്നാസ് കണ്ടെ ത്തുവാനോ പ്രതികളുടെ വിരലടയാളം ശേഖരിക്കാനോപോലും പോലീസ് ശ്രമിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു. പോലീസ് ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.