ഇടമലയാറിലെ എല്ലാ ഷട്ടറും ഉയർത്തി
ഇടമലയാറിലെ എല്ലാ ഷട്ടറും ഉയർത്തി
Monday, August 13, 2018 1:55 AM IST
കോതമംഗലം: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടമലയാർ ഡാമിന്‍റെ നാലു ഷട്ടറുംവീണ്ടും ഉയർത്തി. നാലു ഷട്ടറും ഓരോ മീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 400 ഘനമീറ്റർ (നാ ലുലക്ഷം ലിറ്റർ) വെള്ളമാണ് ഇതിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നത്.

169 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ വൈകുന്നേരത്തോടെ ജലനിരപ്പ് 168.90 മീറ്ററായി. ഡാം വ്യാഴാഴ്ച പുലർച്ചെ തുറന്നശേഷം അഞ്ചു ദിവസം പിന്നിട്ടിട്ടും ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടില്ല. ശനിയാഴ്ച ഉച്ചയോടെ ജലനിരപ്പ് കുറഞ്ഞതിനാൽ നാലു ഷട്ടറുകളിൽ മൂന്നെണം അടച്ചെങ്കിലും അന്നു തന്നെ ഒരെണ്ണം ഉയർത്തി തുറന്നവയുടെ എണ്ണം രണ്ടാക്കിയിരുന്നു. മറ്റു രണ്ടു ഷട്ടറിൽ ഒന്ന് ഇന്നലെ രാവിലെ ഏഴിനും അവസാന ഷട്ടർ വൈകുന്നേരം ആറിനുമാണ് ഉയർത്തിയത്.


നീരൊഴുക്കിന് അനുസൃതമായാണ് ഷട്ടർ ഉയർത്തുന്നതിന്‍റെ തോത് ക്രമീകരിക്കുന്നത്. നിലവിൽ ഡാമിലെ വെള്ളത്തിന്‍റെ അളവ് 169 മീറ്ററിൽ കവിയാത്ത വിധം വെള്ളം തുറന്നുവിട്ടു ക്രമപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്. വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞ് സംഭരണിയിൽ ജലനിരപ്പ് 168ൽ ക്രമപ്പെടുത്തുവാനാകുന്പോഴേ ഷട്ടർ ഇനി അടക്കുകയുള്ളുവെന്നും അധികൃതർ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ഇടമലയാറിലെ മുഴുവൻ ഷട്ടറും ഉയർത്തിയെങ്കിലും പെരിയാറിലെ ഭൂതത്താൻകെട്ടിൽ ജലനിരപ്പ് കാര്യമായി ഉയന്നിട്ടില്ല. സുരക്ഷാക്രമീകരണം ഇപ്പോഴും തുടരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.