മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
Friday, April 26, 2024 1:26 AM IST
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പങ്ക് തെളിയിക്കാൻ ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാനാകാതെ മാത്യു കുഴൽനാടൻ എംഎൽഎ. കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സിഎംആർഎല്ലിന് മുഖ്യമന്ത്രി അവിഹിത സഹായം ചെയ്തുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കാനോ ഉന്നയിച്ച ആരോപണം തെളിയിക്കാനോ ഹർജിക്കാരനു സാധിച്ചില്ല.

ഇന്നലെ മാത്യു കുഴൽനാടൻ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇല്ലെന്ന കാര്യം വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. കേസ് പരിഗണിച്ച പ്രത്യേക വിജിലൻസ് ജഡ്ജി എം.വി. രാജകുമാര വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക് കേസ് മാറ്റി.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മൂന്നു ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്തും കെഎംഇആർഎല്ലിന്‍റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തളളിയതിനെതിരേ ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവ്, ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വിശദ പരിശോധന നിർദേശിക്കുന്ന സർക്കാർ കുറിപ്പ് ഇവയാണ് മാത്യു കുഴൽനാടൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.


സർക്കാർ വീണ്ടും സിഎംആർഎല്ലിന്‍റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലൻസും ഹാജരാക്കി. സിഎംആർഎല്ലിന്‍റെ അപേക്ഷ സർക്കാർ വീണ്ടും തള്ളിയ സ്ഥിതിക്ക് എന്ത് സഹായമാണു മുഖ്യമന്ത്രി ഇടപെട്ട് സിഎംആർഎല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ മാത്യു കുഴൽനാടനായില്ല.

ഹർജിയിലെ ആരോപണങ്ങൾ രാഷ്്ട്രീയ പ്രേരകമാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്നുമുളള മുൻ നിലപാട് വിജിലൻസ് ആവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.