ജേർണൽ കുറിപ്പുകൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നു ഹൈക്കോടതി
ജേർണൽ കുറിപ്പുകൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നു ഹൈക്കോടതി
Friday, July 20, 2018 1:52 AM IST
കൊച്ചി: ഉയർന്ന കോടതികളുടെ വിധിന്യായങ്ങൾ പൂർണമായും വായിക്കാതെയും പരാമർശങ്ങൾ പരിഗണിക്കാതെയും, നിയമ ജേർണലുകളിലെ ചെറുകുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി കീഴ്ക്കോടതികൾ വിധി പറയരുതെന്ന് ഹൈക്കോടതി. ഭൂമിയിടപാട് കേസിൽ ഹോസ്ദുർഗ് സബ്കോടതിയുടെ വിധി ചോദ്യംചെയ്തു കാസർഗോഡ് നീലേശ്വരം സ്വദേശി ടി.കെ. കുഞ്ഞുകൃഷ്ണൻ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

കേസിന്‍റെ ചെറിയ വിവരണം നിയമ ജേർണലുകളിൽ നൽകുന്പോൾ അടിസ്ഥാനവസ്തുതകളുണ്ടാവണമെന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ചെറുകുറിപ്പുകൾ വിധിന്യായത്തിന്‍റെ ഭാഗമല്ല. വിധിയിൽനിന്നൊരു ഭാഗം അടർത്തിയെടുത്ത് അവർ തയാറാക്കുന്നതാണ്. കേസുകളിൽ നിലവിലുള്ള കീഴ്‌വഴക്കം വ്യക്തമാക്കാൻ കോടതിവിധികൾ പരാമർശിക്കുന്പോൾ ഇത്തരം ഷോർട്ട് നോട്ടുകൾ (ചെറുകുറിപ്പുകൾ) മതിയാവില്ലെന്നു മാത്രമല്ല, പലപ്പോഴും തെറ്റും സംഭവിക്കാം. ഇതു വ്യവഹാരികൾക്കു ദോഷകരമാവും. മേൽക്കോടതികൾ എങ്ങനെയാണു തീരുമാനത്തിലെത്തിയതെന്നു മനസിലാക്കാൻ ഇത്തരം കുറിപ്പുകൾ സഹായിക്കില്ലെന്നും സിംഗിൾ ബെഞ്ചിന്‍റെ വിധിയിൽ പറയുന്നു.


ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള സബ്കോടതിയുടെ വിധിയിൽ മേൽക്കോടതി നേരത്തെ നൽകിയ മറ്റൊരു വിധിയേക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇതിനായി ലോ ജേർണലിൽനിന്നുള്ള ഷോർട്ട് നോട്ടാണു പരിഗണിച്ചതെന്നും ഇതിൽ അപാകതയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് വിധിന്യായം പൂർണമായി വിലയിരുത്താതെ ലോ ജേർണലുകളെ മാത്രം ആശ്രയിച്ചു തീരുമാനമെടുക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.