പൊലിഞ്ഞത് അഞ്ചു കുടുംബങ്ങളുടെ സ്വപ്നങ്ങൾ
പൊലിഞ്ഞത് അഞ്ചു കുടുംബങ്ങളുടെ സ്വപ്നങ്ങൾ
Friday, July 20, 2018 1:52 AM IST
ഉപ്പുതറ: പെരുന്പാവൂർ വാഹനാപകടത്തിൽ പൊലിഞ്ഞത് അഞ്ചു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. മണലാരണ്യത്തിൽ വിയർപ്പൊഴുക്കി വീടിനു തുണയാകാൻ മോഹിച്ചു യാത്രയായവരും യാത്രയാക്കാൻ പുറപ്പെട്ടവരുമാണ് അപകടത്തിൽപെട്ടത്. പെരുന്പാവൂരിൽ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയുണ്ടായ വാഹനാപകടത്തിലാണ് ഏലപ്പാറ സ്വദേശികളായ അഞ്ചു യുവാക്കൾ മരിച്ചത്. ഒമാനിൽ ജോലിക്കായി പോകാൻ പുറപ്പെട്ട ചെമ്മണ്ണ് വാകക്കാട് പുത്തൻപുരയ്ക്കൽ യേശുദാസിന്‍റെ മകൻ ജെബിനെ (22) നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിക്കാനുള്ള യാത്രയിലായിരുന്നു ജെബിനും സുഹൃത്തുക്കളും.

ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് ജെബിനും സുഹൃത്തുക്കളും യാത്ര പുറപ്പെട്ടത്. ജെബിനെ കൂടാതെ വാകക്കാട് സ്വദേശികളായ തോമസ്, വിഷ്ണു എന്നിവർക്കും ഒമാനിൽ ജോലിക്കു വീസ ലഭിച്ചിരുന്നു. ഇവരും ഒരുമിച്ച് രണ്ടു വാഹനങ്ങളിലാണ് യാത്ര പുറപ്പെട്ടത്.


തോമസും വിഷ്ണുവും ഒരു വാഹനത്തിലും ജെബിനും സംഘവും രണ്ടാമത്തെ വാഹനത്തിലുമായിരുന്നു. മേസ്തിരിപ്പണിക്കായാണു വീസ ലഭിച്ചത്. സംഘം യാത്രാമധ്യേ ഒരുമിച്ചു ഭക്ഷണം കഴിഞ്ഞ ശേഷമാണ് യാത്ര തുടർന്നത്. രാത്രി ഒന്നിനു വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. സമയത്തു വിമാനത്താവളത്തിലെത്തിയ തോമസും വിഷ്ണുവും ഉൾപ്പെട്ട സംഘം ജെബിനും സംഘവും എത്താതിരുന്നപ്പോൾ അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടവിവരം അറിയാതെ തോമസും വിഷ്ണുവും ഒമാനിലേക്കു യാത്രയാകുകയും ചെയ്തു. ഇവരെ വിമാനം കയറ്റിവിട്ട ശേഷം സുഹൃത്തുക്കൾ മടങ്ങി വരുന്പോഴാണ് അപകടംകണ്ട് കൂടെയുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.