മെഡിക്കൽ/എൻജിനിയറിംഗ് പ്രവേശനം: കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയ
മെഡിക്കൽ/എൻജിനിയറിംഗ് പ്രവേശനം: കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയ
Saturday, June 23, 2018 2:00 AM IST
കേരളത്തിലെ പ്രഫഷണൽ ബിരുദ കോഴ്സുകളായ എൻജിനിയറിംഗ്, ആർക്കിടെക്ചർ തുടങ്ങിയ സാങ്കേതിക കോഴ്സുകൾ; എംബിബിഎസ് (MM), ബിഡിഎസ് (MD), ബിഎച്ച്എംഎസ്(BH), ബിഎഎംഎസ്(BA), ബിയുഎംഎസ്(BU), ബിഎസ്എംഎസ്(BS) തുടങ്ങിയ മെഡിക്കൽ കോഴ്സുകൾ; ബിവിഎസ്‌സി ആൻഡ് എഎച്ച്(AV), ബിഎസ് സി (ഹോണേഴ്സ്)അഗ്രിക്കൾച്ചർ(AA), ബിഎസ് സി(ഹോണേഴ്സ്) ഫോറസ്ട്രി(FR), ബിഎഫ്എസ് സി(AF) തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ഫാർമസി കോളജുകളിലെ ബിഫാം(BP) കോഴ്സിലേക്കും പ്രവേശനം നൽകുന്നത് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന ഓൺലൈൻ വഴിയുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയയിൽക്കൂടിയാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www .cee.kerala.gov.in വഴി , അതതു കോഴ്സുകൾക്ക് യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളിൽ നിന്ന് ഓൺലൈനായി ഓപ്ഷനുകൾ സ്വീകരിച്ചാണു പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അലോട്മെന്‍റ് നൽകുന്നത്.

പ്രസ്തുത കോഴ്സുകളുള്ള എല്ലാ കോളജുകളിലേക്കും ഒരേസമയം ഓപ്ഷനുകൾ സ്വീകരിച്ച് സുതാര്യമായി അലോട്ട്മെന്‍റ് നൽകാനുള്ള സംവിധാനം കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയയിൽ ഉണ്ട്. എന്നാൽ, പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് എൻജിനിയറിംഗ്, മെഡിക്കൽ സ്ട്രീമുകളിലെ കോഴ്സുകളിലേക്ക് വിവിധ ഘട്ടങ്ങളിലായി ഒപ്ഷനുകൾ സ്വീകരിച്ചാണ് അലോട്ട്മെന്‍റ് നടത്തുന്നത്.

സുപ്രീംകോടതിയുടെ നിർദ്ദേശമനുസരിച്ച് കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡന്‍റൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ പതിനഞ്ചു ശതമാനം എൻ.ആർ.ഐ ക്വോ ട്ട അടക്കം എല്ലാ കോളേജുകളിലേയും(അമൃത കൽപ്പിത സർവകലാശാല ഒഴികെ) മുഴുവൻ സീറ്റുകളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കേന്ദ്രീകൃത അലോട്ട്മെന്‍റ് വഴി പ്രവേശനം നൽകുന്നു എന്നുള്ളത് ഈ വർഷത്തെ പ്രത്യേകതയാണ്.ആദ്യത്തെ അലോട്ട്മെന്‍റ് ജൂലൈ അഞ്ചാം തീയതിക്കകം നടത്തി ആഗസ്റ്റ് എട്ടാം തീയതിയോടെ പ്രവേശനം അവാസനിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതുക്കിയ സമയക്രമം. എഞ്ചിനീയറിങ്ങ് കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂൺ 30 ന് തുടങ്ങി ആഗസ്റ്റ് പതിനഞ്ചിനകം അവസാനിക്കുമ്പോൾ ആയുർവേദ കോഴ്സിന് ഒക്ടോബർ 31 വരെ സമയമുണ്ട്.

പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രീയയിൽ അവലംബിച്ചിരിക്കുന്ന പൊതുവായ തത്വങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

യോഗ്യതകൾ

കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയയിൽ പങ്കെടുക്കാൻ കീം വിവരണ പത്രികയിലെ ക്ലോസ് 6.2ൽ പ്രസതാവിച്ച നിശ്ചിത അക്കാദമിക് യോഗ്യതക്കു പുറമേ അതാതു പ്രവേശന പരീക്ഷയിൽ യോഗ്യത നേടി, പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന ആറു റാങ്ക് പട്ടികകളിൽ ഏതിലെങ്കിലും ഉൾപ്പെട്ടിരിക്കണം.

റാങ്ക് ലിസ്റ്റുകൾ

കേരളത്തിലെ 201819 വർഷത്തെ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്നത് ആറ് റാങ്ക് ലിസ്റ്റ്കളാണ്.

1. എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നവർക്ക് മാത്രമാണ് കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിലെ മുപ്പത്തിഒന്ന് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുവാനുള്ള ഒപ്ഷനുകൾ നൽകുവാനുള്ള അർഹത ഉണ്ടാവുകയുള്ളു.

2. ആർക്കിടെക്ചർ
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മാത്രമാണ് കേരളത്തിലെ ആർക്കിടെക്ചർ കോളജുകളിൽ പ്രവേശനം ലഭിക്കുവാനുള്ള ഒപ്ഷനുകൾ നൽകുവാൻ സാധിക്കുകയുള്ളു.

3. നീറ്റ് പരീക്ഷയുടെ റാങ്കിന്‍റെയും കേരള നേറ്റിവിറ്റിയുടേയും അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കി ക്രമപ്പെടുത്തുന്ന കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ മാത്രമാണ് കേരളത്തിലെ എംബിബിഎസ് (MM), ബിഡിസ്(MD), ബിഎ.എം.എസ്(BS), ബി.എച്ച്.എം.എസ്(BH), ബി.എസ്.എം.എസ്(BS), ബി.യു.എം.എസ്(BU) കോഴ്സുകളിലേക്കുള്ള ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കുകയുള്ളു. ( കീം പ്രോസ്പെക്ടസിലെ ക്ലോസ് 9.7.5 ൽ നിന്ന് വ്യത്യസ്ത രീതിയിലാണ് എംബി‌ബിഎസ്, ബിഡിസ് ഒഴികെയുള്ള നാലു മെഡിക്കൽ കോഴ്സുകൾക്കുള്ള റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്).

4. നീറ്റ് പരീക്ഷയുടെ സ്കോറിന്‍റെയും കേരള നേറ്റിവിറ്റിയുടേയും അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി ക്രമപ്പെടുത്തുന്ന കേരള സ്റ്റേറ്റ് മെഡിക്കൽ അലൈഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ മാത്രമാണ് കേരളത്തിലെ ആറ് മെഡിക്കൽ കോഴ്സുകൾ ഒഴികെയുള്ള നാലു മെഡിക്കൽ അനുബന്ധ (ബി.വി.എസ്.സി, ബിഎസ്.സി അഗ്രിക്കൾച്ചർ, ബിഎസ്.സി ഫോറസ്ട്രി, ബി.എഫ്.എസ്.സി) കോഴ്സുകളിലേക്കും ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കുകയുള്ളു.

5. ആയുർവേദ കോഴ്സിന് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ്, നീറ്റ് പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സ്കോറിന്‍റെ കൂടെ പ്ലസ്ടു കോഴ്സിന് സംസ്കൃതം പഠിച്ചവർക്ക് എട്ടു മാർക്ക് കൂടി ചേർത്തുകൊണ്ട് (സംസ്കൃതം പഠിക്കാത്തവർക്ക് നീറ്റ് സ്കോർ മാത്രം കണക്കാക്കും ) കേരള നേറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി ക്രമപ്പെടുത്തുന്നു.കേരള ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് കേരളത്തിലെ ആയുർവേദ (BA) കോഴ്സിലേക്ക് ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുകയുള്ളു.

6. ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ഫാർമസി കോഴ്സുകളിലേക്ക് ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കുകയുള്ളു .

എംബിബിഎസ് (MM), ബി.ഡി.സ് (MD), ബി.എ.എം.എസ് (BS), ബി.എച്ച്.എം.എസ്(BH), ബി.എസ്.എം.എസ്(BS), ബി.യു.എം.എസ്(BU) ഒഴികെയുള്ള നാലു മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് കേരള നേറ്റിവിറ്റിയുള്ള വിദ്യാർത്ഥികളെ പ്രവേശനത്തിന് പരിഗണിക്കുവാനായി നീറ്റ് പരിക്ഷയിൽ ഇരുപത് മാർക്കിന് മുകളിൽ (പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് മിനിമം മാർക്ക് നിബന്ധനയില്ല) ലഭിച്ചിരിക്കുകയും അതോടൊപ്പം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം അപേക്ഷിച്ചവരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എൻജിനീയറിങ്ങ്, ഫാർമസി കോഴ്സുകൾ ഒഴികെ മറ്റെല്ലാ കോഴ്സുകൾക്കും കേരള സ്റ്റേറ്റ് റാങ്ക് പട്ടിക തയ്യാറാക്കുവാൻ , പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തുന്ന വിധത്തിലുള്ള രേഖകൾ യഥാസമയം സമർപ്പിച്ച് അതാത് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടുണ്ടെങ്കിൽ മാത്രമേ കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രീയയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

സംവരണ തത്വം

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ, അവർ സമർപ്പിച്ച ജാതി സർട്ടിഫിക്കന്‍റേയും, നോൺ ക്രീമിലെയർ സർട്ടിഫിക്കന്‍റേയും അടിസ്ഥാനത്തിൽ അനുവദിച്ചു നൽകിയിരിക്കുന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരി ക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരെ വിവരണ പത്രികയിലെ ക്ലോസ് 4.1.5 നിബന്ധനകൾ പ്രകാരം സംവരണ തത്വം(60 ശതമാനം സ്റ്റേറ്റ് മെറിറ്റ്,30 ശതമാനം എസ്.ഇ.ബി.സി, 8 ശതമാനം എസ്.സി, 2 ശതമാനം എസ്ടി ) അനുസരിച്ച് പ്രവേശനം നൽകുവാൻ പരിഗണിക്കുന്നതാണ്.ഇതിനു പുറമെ ക്ലോസ് 5.2ൽ വിവരിച്ചിരിക്കുന്ന പ്രകാരം നിശ്ചിത സർക്കാർ/എയിഡഡ് കോളജുകളിൽ വിവിധ കോഴ്സുകൾക്ക് സ്പെഷൽ റിസർവേഷൻ (PDഅംഗ പരിമിതർ, XSഎക്സ് സർവീസ്, SPസ്പോർട്ടസ്, CCഎൻ.സി.സി തുടങ്ങിയവ ) സീറ്റുകളും നിലവിലുണ്ട്. സ്പെഷൽ റിസർവേഷൻ ആനുകൂല്യത്തിനായി സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചവരെ അതാതു കാറ്റഗറിയിൽ ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

അങ്ങനെയുള്ളവർ, പ്രോസ്പെക്ടസിലെ അനുബന്ധം രണ്ട് (2)എ മുതൽ ഏഴ് (4) വരെ നൽകിയിരിക്കുന്ന, സ്പെഷൽ റിസർവേഷൻ സീറ്റുകൾ നിലവിലുള്ള കോളേജുകളിലെ കോഴ്സുകൾക്ക് ഒപ്ഷൻ നൽകിയാൽ മാത്രമേ അവരെ സ്പെഷൽ റിസർവേഷൻ ക്വാട്ടയിൽ അലോട്ട്മെന്‍റിനായി പരിഗണിക്കുകയുള്ളു. സ്പെഷൽ റിസർവേഷൻ ക്വാട്ടയുടെ വിവരങ്ങൾ പ്രോസ്പെക്ടസിലെ അനുബന്ധം രണ്ട് (2)എ മുതൽ ഏഴ് (4) വരെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഒപ്ഷനുകൾ

വിദ്യാർഥികൾ പഠിക്കുവാൻ ആഗ്രഹിക്കുന്ന കോഴ്സുകളും കോളേജുകളും മുൻഗണനപ്രകാരം അവർ സ്വയം ഓൺലൈനായി ക്രമപ്പെടുത്തുന്നതാണ് ഒപ്ഷനുകൾ.

കോളജുകൾ, സീറ്റുകൾ, ഫീസ്

അലോട്ട്മെന്‍റ് പ്രക്രീയയിൽ ഉൾപ്പെടുന്ന കോളജുകളെ സർക്കാർ കോളേജുകൾ (G), സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകൾ(N) , സ്വകാര്യ സ്വാശ്രയ കോളേജുകൾ (S) എന്നീ രീതിയിലും അവയിലെ വിവിധ തരം സീറ്റുകൾ, സർക്കാർ സീറ്റ് (G), മാനേജ്മെന്‍റ് സീററ്(MG), (ഈ വർഷം എംബിബിഎസ്, ബിഡിസ് കോഴ്സുകളിൽ എൻആർഐ സീറ്റ്, ന്യൂനപക്ഷ സമുദായ സീറ്റ്) തുടങ്ങിയവയും, അതിനോടനുബന്ധിച്ചുള്ള വ്യത്യസ്ഥ രീതിയിലുള്ള ഫീസ്, തിരകെ ലഭിക്കുന്ന പലിശ രഹിത നിക്ഷേപം എന്നിവയും ഉണ്ടാകുന്നതാണ്. ഇതെല്ലാം മനസിലാക്കി വേണം വിദ്യാർഥികൾ അവർ ആഗ്രഹിക്കുന്ന കോഴ്സുകളും കോളജുകളും തിരഞ്ഞെടുക്കേണ്ടത്. സർക്കാർ/എയ്ഡഡ് പ്രഫഷണൽ കോളജുകളിലെ ആകെയുള്ള സീറ്റുകളിൽ, അഖിലേന്ത്യാ ക്വോട്ട, സർക്കാറിന്‍റെ നോമിനി ക്വോട്ട, അംഗപരിമിതർക്കുള്ള ക്വോട്ട, സ്പെഷൽറിസർവേഷൻ ക്വോട്ട, എയ്ഡഡ് കോളജുകളിലെ പതിനഞ്ച് ശതമാനം വരുന്ന മാനേജ്മെന്‍റ് ക്വോട്ട എന്നിവ ഒഴിവാക്കി ബാക്കിയുള്ള സീറ്റുകളിലേക്കാണ് സംവരണ തത്വം ബാധകമാക്കി അലോട്ട്മെന്‍റ് നടത്തുന്നത്. സർക്കാർ നിയന്ത്രിത സ്വാശ്രയ പ്രഫഷനൽ കോളജുകളിലെ ഏതാണ്ട് മുഴുവൻ സീറ്റുകളിലും, സ്വകാര്യ സ്വാശ്രയ കോളജുകളിലെ (മെഡിക്കൽ/ഡെന്‍റൽ കോളജുകൾ ഒഴികെ) അൻപതു ശതമാനം സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണറാണ് അലോട്ട്മെന്‍റ് നടത്തുന്നത്.

ഈ വർഷം, കേരളത്തിലെ എല്ലാ മെഡിക്കൽ/ഡെന്‍റൽ കോളജുകളിലേയും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ സർക്കാർ സീറ്റുകൾക്ക് പുറമേ, എൻആർഐ, ന്യൂനപക്ഷ സമുദായ സീറ്റുകൾ എന്നിവയിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണർ കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രീയയിൽക്കൂടി ഏകീകൃത കൗൺസലിംഗ് നടത്തുന്നതായിരിക്കും. ന്യൂനപക്ഷ സമുദായ സീറ്റുകളിലേക്കുള്ള സർട്ടിഫിക്കറ്റ് അതാതു മാനേജുമെന്‍റുകൾ ചുമതലപ്പെടുത്തിയവരിൽ നിന്ന് വാങ്ങി സമർപ്പിക്കുന്നവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എൻആർഐ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച രീതിയിലുള്ള അഞ്ച് സർട്ടിഫിക്കറ്റുകൾ (സ്പോൺസറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, എംബസി സാക്ഷ്യപ്പെടുത്തിയ ഓവർസീസ് എംപ്ലോയ്മെന്‍റ് സർട്ടിഫിക്കറ്റ്, വിസ പതിപ്പിച്ച് എംബസി സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ പാസ്പോർട്ടിന്‍റെ പകർപ്പ്, വിദ്യാർഥിയെ സ്പോൺസർ ചെയ്യുന്നതായുള്ള സ്പോൺസറുടെ സമ്മതപത്രം, സ്പോൺസർ ഇന്ത്യൻ പൗരൻ/ഒസിഐ/പിഐഒ ആണെന്ന് തെളിയിക്കുന്ന രേഖ) യഥാസമയം സമർപ്പിച്ച് അപേക്ഷിച്ചിട്ടുണ്ടാകണം. ന്യൂനപക്ഷ മാനേജ്മെന്‍റുകളുടെ മെഡിക്കൽ/ഡെന്‍റൽ കോളജുകൾ ഒഴികെയുള്ള എല്ലാ മെഡിക്കൽ/ഡെന്‍റൽ കോളജുകളിലേയും എൺപത്തി അഞ്ച് ശതമാനം സീറ്റും കേരളത്തിലെ സംവരണ തത്വം അനുസരിച്ചാണ് പ്രവേശനം നടത്തുന്നത്.


ന്യൂനപക്ഷ മാനേജുമെന്‍റുകളുടെ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ കമ്യൂണിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും, എല്ലാ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലേയും എൻആർഐ ക്വോട്ട സീറ്റുകളിലേക്കുമുള്ള യോഗ്യതയുള്ളവരുടെ ലിസ്റ്റും, കാറ്റഗറിയും വിദ്യാർഥികൾ യഥാസമയം സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ, പ്രവേശന പരീക്ഷാ കമ്മീഷണർ പ്രത്യേകം തയാറാക്കി പ്രസിദ്ധീകരിക്കുന്നതിൽ നിന്നായിരിക്കും പ്രവേശനം നടത്തുക. കാറ്റഗറി പട്ടികയെകുറിച്ച് ആക്ഷേപം ഉന്നയിക്കുവാനും അവസരമുണ്ടാകും.

2018 വർഷത്തെ ഫീസ്

സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്‍റൽ കോളേജുകളിലെ 2018 വർഷത്തെ ഫീസ്, ഫീ റെഗുലേറ്ററി കമ്മിറ്റി നിജപ്പെടുത്തിയതു പ്രകാരം എംബിബിഎസ് കോഴ്സിന് എൺപത്തിഅഞ്ചു ശതമാനം സീറ്റിലും 53,20,00 രൂപ മുതൽ 65,38,60 രൂപ വരെ നിശ്ചയിച്ചിട്ടുണ്ട്. ഫീസ് 56,00,00 രൂപനിശ്ചയിച്ചിട്ടുള്ള പതിനഞ്ചു മെഡിക്കൽ കോളജുകളുണ്ട്. പതിനഞ്ചു ശതമാനം എൻആർഐ സീറ്റുകളിലെ ഫീസ് ഇരുപതു ലക്ഷം രൂപയുമാണ്. ബിഡിഎസ് കോഴ്സിന് എൺപത്തിഅഞ്ചു ശതമാനം സീറ്റിലും 30,45,00 രൂപയും പതിനഞ്ചു ശതമാനം എൻആർഐ സീറ്റുകളിലെ ഫീസ് ആറു ലക്ഷം രൂപയുമാണ്.സർക്കാർ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ ഫീസ് യഥാക്രമം 25,000 രൂപയും 23,000 രൂപയാണ്. പരിയാരം മെഡിക്കൽ കോളജുകളിലെ എൺപത്തിഅഞ്ചു ശതമാനം സീറ്റിൽ ഫീസ് 5,600,00 രൂപയും എൻആർഐ സീറ്റുകളിലെ ഫീസ് ഇരുപതു ലക്ഷം രൂപയുമായി നിജപ്പെടുത്തിയിരിക്കുന്നു.

ആയുർവേദ കോഴ്സിന് സർക്കാർ മേഖലയിൽ 12000 രൂപയായിരുന്നപ്പോൾ സ്വാശ്രയ കോളേജുകളിൽ കഴിഞ്ഞ വർഷം 75000 രൂപയായിരുന്നു ഫീസ്.
എൻജിനിയറിംഗ് കോഴ്സുകൾക്കും മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കും കഴിഞ്ഞ വർഷത്തെ ഫീസ് നിലവാരം തുടരാനാണ് സാദ്ധ്യത. സർക്കാർ എൻജിനിയറിംഗ് കോളജുകളിൽ കഴിഞ്ഞ വർഷത്തെ ഫീസ് 8225 ആയിരുന്നപ്പോൾ സർക്കാർ നിയന്ത്രിത എൻജിനിയറിംഗ് കോളേജുകളിൽ ഗവൺമെന്‍റ് സീറ്റിൽ 35000 രൂപയും മാനേജ്മെന്‍റ് സീറ്റിൽ 65000 രൂപയുമായിരുന്നു. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ ഫീസ് 50000 രൂപ മുതൽ 75000 രൂപവരെ ആയിരുന്നു. സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലെ ഫീസ് 85000 രൂപയുമായിരുന്നു.

ഫാർമസി കോഴ്സിന് സർക്കാർ കോളജിൽ 15000 രൂപയും സ്വകാര്യ സ്വാശ്രയ കോളജുകളിൽ 85000 രൂപയുമായിരുന്നു.

സീറ്റുകൾ

ഏതാനും മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എംബിബിഎസിന് ഏകദേശം 2600 സീറ്റുകൾ മാത്രമേ ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കേണ്ടതുള്ളു. എൻജിനിയ റിംഗിന് എട്ട് സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക് പ്രവേശനം ഉണ്ടാകാത്ത സാഹചര്യത്തിൽ 107 സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലായി പത്തൊൻപതിനായിരം സീറ്റും സർക്കാർ, സർക്കാർ നിയന്ത്രിത എൻജിനിയറിംഗ് കോളേജുകളിലായി പന്ത്രണ്ടായിരം സീറ്റുകളും അലോട്ട്മെന്‍റിനായി പ്രതീക്ഷിക്കാവുന്നതാണ്.

സമയപരിധി

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തുന്ന സമയക്രമത്തിനനുസരിച്ച് ഓൺലൈനായി നൽകുന്ന ഒപ്ഷനുകൾ മാത്രമേ അലോട്ട്മെന്‍റിനായി പരിഗണിക്കുകയുള്ളു. സമയപരിധിക്കു ശേഷം ഒാപ്ഷനുകൾ നൽകുവാൻ അനുവദിക്കുകയില്ല. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോഴ്സ്കോളേജുകളിലേക്ക് പിന്നിടുള്ള ഘട്ടങ്ങളിൽ പുതിയതായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കുകയില്ല.

ട്രയൽ അലോട്ട്മെന്‍റ്

വിദ്യാർതഥികളുടെ അലോട്ട്മെന്‍റ് സാദ്ധ്യതകൾ മനസ്സിലാക്കി ഒപ്ഷനുകൾ ക്രമപ്പെടുത്തുവാൻ സൌകര്യപ്പെടുന്നവിധമാണ് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധപ്പെടുത്തുന്നത്. ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതിക്കു മുൻപ് ട്രയൽ അലോട്ട്മെന്‍റ് നടത്തും.അതിനനുസരിച്ച് ഒപ്ഷനുകൾ പുനക്രമീകരിക്കാൻ അവസരമുണ്ടാകും.

അലോട്ട്മെന്‍റ്

വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച ഒാപ്ഷനുകൾ അവരുടെ റാങ്കിന്‍റേയും കാറ്റഗറിയുടേയും അടിസ്ഥാനത്തിൽ പരിഗണിച്ചാണ് അലോട്ട്മെന്‍റ് നൽകുന്നത്.ഒരു വിദ്യാർഥി നൽകിയ ആദ്യത്തെ (ഹയർ) ഒാപ്ഷൻ മെറിറ്റടിസ്ഥാനത്തിൽ പരിഗണിച്ച് അലോട്ട്മെന്‍റ് നൽകുവാൻ സാധിച്ചില്ലെങ്കിൽ, ഏതെങ്കിലും കാറ്റഗറിയിൽപ്പെടുന്ന വിദ്യാർഥിയാണെങ്കിൽ, ആ വിദ്യാർഥിയുടെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തി മെറിറ്റടിസ്ഥാനത്തിൽ പരിഗണിച്ച് അലോട്ട്മെന്‍റ് നൽകുവാൻശ്രമിക്കുന്നു. എന്നിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ട് എന്ന് രേഖപ്പെടുത്തിയ ഒാപ്ഷൻ പരിഗണിച്ച് അലോട്ട്മെന്‍റ് പ്രക്രിയ തുടരുന്നു.ആദ്യം എല്ലാ വിദ്യാർഥികളുടേയും ഹയർ ഒാപ്ഷനുകൾ മെറിറ്റടിസ്ഥാനത്തിൽ പരിഗണിച്ച് അലോട്ട്മെന്‍റ് നൽകുവാനാണ് കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രകക്രിയയിൽ സംവിധാനം ചെയ്തിട്ടുള്ളത്. ഏതെങ്കിലും കോഴ്സ്കോളജിൽ അലോട്ട്മെന്‍റ് ലഭിച്ചാൽ, അതിന് മുകളിലുള്ള ഹയർ ഒാപ്ഷനുകൾ മാത്രമേ പീന്നീടുള്ള അലോട്ട്മെന്‍റ്കളിൽ കൺഫർമേഷൻ അടിസ്ഥാനത്തിൽ പരിഗണിക്കുകയുള്ളു.അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ്,കോളേജ്,ഫീസ്,റാങ്ക്,കാറ്റഗറി എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയ അലോട്ട്മെന്‍റ് മെമ്മൊ പ്രവേശനസമയത്ത് ഹാജരാക്കുവാൻ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് പ്രിന്‍റ് ചെയ്തെടുക്കണം.

ഫീ കൺസെഷൻ, ട്യൂഷൻ ഫീ വേവർ സ്കീം

ഫീ ആനുകൂല്യങ്ങൾ 2018 വർഷത്തെ എല്ലാ അലോട്ട്മെന്‍റും അവസാനിച്ചതിനു ശേഷം മാത്രം ലഭിക്കുകയുള്ളു. ഫീ  ആനുകൂല്യങ്ങൾ ലഭിക്കേണ്ടവർ തുടക്കത്തിൽ അതാതു കോഴ്സുകളുടെ മുഴുവൻ ഫീസും അടക്കേണ്ടിവരും.

2017 വർഷത്തെ അലോട്ട്മെന്‍റിന്‍റെ റാങ്ക് നിലവാരം

കഴിഞ്ഞ (2017) വർഷം സംസ്ഥാനത്ത് നടത്തിയ ഓൺലൈൻ അലോട്ട്മെന്‍റിന്‍റെ അവസാന റാങ്ക് നിലവാരം പരിശോധിക്കുന്നത് ഇഷ്ടപെട്ട കോഴ്സുകളുടെ ലഭ്യത മനസിലാക്കി ഒപ്ഷനുകൾ നൽകുവാൻ ഉപകരിക്കുന്നതാണ്. എംബി ബിഎസ് കോഴ്സിന് ജനറൽ മെറിറ്റിൽ (എസ്എം) സർക്കാർ മെഡിക്കൽ കോളജിൽ നീററ് പെർസെന്‍റൈൽ 99.5435 (കീം റാങ്ക് 846) വരേയും, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നീററ് പെർസെന്‍റൈൽ 97.8684 ( കീം റാങ്ക് 3362 ) വരേയും അലോട്ട്മെന്‍റ് ലഭിച്ചപ്പോൾ ബി.ഡി.എസ് കോഴ്സിന് ജനറൽ മെറിറ്റിേ‌SM) സർക്കാർ ഡെന്‍റൽ കോളേജിൽ നീറ്റ് പെർസെന്‍റൈൽ 98.0603 (കീം റാങ്ക് 3101) വരേയും, സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിൽ നീററ് പെർസെന്‍റൈൽ 92.4711 ( കീം റാങ്ക് 9863 ) വരേയും അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്.

മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ സർക്കാർ മേഖലയിൽ ബി.എസ്.സി വെറ്റിനറി സൻസിന്(AV) മികച്ച കീം മെഡിക്കൽ അലൈഡ് റാങ്കായ 3784 വരെ (നീറ്റ് പെർസെന്‍റൈൽ 97.5823) ജനറൽ മെറിറ്റിൽ അലോട്ട്മെന്‍റ് ലഭിച്ചപ്പോൾ മറ്റു കോഴ്സുകൾ യഥാക്രമം ബി.എസ്.സി അഗ്രിക്കൾച്ചർ കോഴ്സിന് കീം റാങ്കായ 4054 വരെ (നീറ്റ് പെർസെന്‍റൈൽ 97.3641), (ബിഎഎംഎസ്) ആയുർവേദ കോഴ്സിന് കീം റാങ്കായ 5004 വരെ ( നീറ്റ്് പെർസെന്‍റൈൽ 96.6358), ബിഎസ്‌സി ഫോറസ്ട്രി കോഴ്സിന് കീം റാങ്കായ 5982 വരെ ( നീറ്റ് പെർസെന്‍റൈൽ 95.89 74), ബി.എസ്‌സി ഫിഷറീസ് കോഴ്സിന് കീം റാങ്കായ 6867 വരേയും (നീറ്റ് പെർസെന്‍റൈൽ 95.1785), ബിഎച്ച്എംഎസ് കോഴ്സിന് കീം റാങ്കായ 7054 വരേയും ( നീറ്റ് പെർസെന്‍റൈൽ 95.024 9) അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്.

എൻജിനിയറിംഗ് സ്ട്രീമിൽ ആർക്കിടെക്ചർ കോഴ്സിന് ജനറൽ മെറിറ്റിൽ, സർക്കാർ കോളജിൽ ആർക്കിടെക്ചർ റാങ്ക് 266 വരേയും, സ്വകാര്യ സ്വാശ്രയ കോളജുകളിൽ 2384 വരേയും അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്. മറ്റ് പ്രധാനപ്പെട്ട എൻ ജിനിയറിംഗ് കോഴ്സുകളുകളായ സിവിൽ എൻജിനി യറിംഗ് (CE), മെക്കാനിക്കൽ എൻജിനിയറിംഗ് (ME), അഗ്രിക്കൾച്ചറൽ എൻജിനിയ റിംഗ് (AG), കംപ്യൂട്ടർ സയൻസ് (CS), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ( EE) , ഡയറി ടെക്നോളജി (DS), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് (EC ) എന്നീ കോഴ്സുകൾക്ക് ജനറൽ മെറിറ്റിൽ യഥാക്രമം 6585, 7738, 7925, 8685, 11714, 13810, 16629 എന്നീ റാങ്കുകൾ വരേയും സർക്കാർ കോളജുകളിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്.

ഡോ.‌എസ്. സന്തോഷ് ,പ്രവേശന പരീക്ഷാ മുൻ ജോയിന്‍റ് കമ്മീഷണർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.