ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം ഇന്ന്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം ഇന്ന്
Saturday, May 26, 2018 2:25 AM IST
ചെങ്ങന്നൂർ: സംസ്ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗിന് രണ്ടുദിനം മാത്രം ബാക്കി നിൽക്കെ പരസ്യ പ്രചാരണത്തിനു ഇന്ന് കൊട്ടിക്കലാശം. കെ.കെ. രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണമാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പുഫലം സംസ്ഥാനഭരണത്തെ ഒരു തരത്തിലും ബാധിക്കയില്ലെങ്കിലും മൂന്ന് മുന്നണികൾക്കും നിലനിൽപ്പിന്‍റെ പോരാട്ടമായി മാറിയിരിക്കുകയാണു പോരാട്ടം.

സ്ഥാനാർഥി നിർണയം മുതലുള്ള എല്ലാ ഘട്ടങ്ങളിലും ഇക്കാര്യം വ്യക്തവുമാണ്. എൽഡിഎഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള അടവും തന്ത്രങ്ങളും മെനയുന്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. ഏതാനും വോട്ടുകൾക്കു നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുന്നതിലൂടെ കരുത്ത് തെളിയിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം.

ഇടതുസ്ഥാനാർഥിയായി സജി ചെറിയാന്‍റെ പേര് തുടക്കം മുതൽ ഉയർന്നു വന്നിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനത്തിനു മുന്പെ ചുവരെഴുത്തുകളും തുടങ്ങി. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച വിഷ്ണുനാഥിന്‍റെയും മുൻ എംഎൽഎയും ജില്ലാ യുഡിഎഫ് കണ്‍വീനറുമായ എം. മുരളിയുടെ പേരുകൾ ആദ്യം പരിഗണനയിൽ വന്നുവെങ്കിലും ഒടുവിൽ വിജയകുമാറിനു നറുക്കു വീഴുകയായിരുന്നു.

ബിജെപി സ്ഥാനാർഥിനിർണയം അൽപംവൈകി. ഏറ്റവും ഒടുവിലാണ് പി.എസ്. ശ്രീധരൻപിള്ളയുടെ സ്ഥാനാർഥിത്വം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടത്. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും നേതൃത്വത്തിന്‍റെ സമ്മർദത്തിന് വഴങ്ങി അദ്ദേഹം മത്സരത്തിനു തയാറാവുകയായിരുന്നു.

മണ്ഡലത്തിന്‍റെ ചരിത്രം പരിശോധിച്ചാൽ ഏറെക്കാലവും യുഡിഎഫ് പക്ഷമായിരുന്നു ചെങ്ങന്നൂർ. നാലുതവണ ഇടതു സ്ഥാനാർഥികൾ ജയിച്ചു. കഴിഞ്ഞതവണത്തെ വിജയം ആവർത്തിക്കാൻ ആവനാഴിയിലെ സകല അന്പുകളും എടുത്തു പയറ്റിക്കഴിഞ്ഞു ഭരണപക്ഷം. മന്ത്രിമാരുടെയും നേതാക്കളുടെയും നീണ്ട നിര തന്നെ ആയിരുന്നു മണ്ഡലത്തിൽ. സിപിഎം വോട്ട് ചോരാതിരിക്കാനുള്ള എല്ലാ ശ്രമവും നടത്തിക്കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കൾ.


യുഡിഎഫിലാകട്ടെ പഴയ കോണ്‍ഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ തിരികെയെത്തിക്കാൻ വിജയകുമാറിന്‍റെ സ്ഥാനാർഥിത്വം സഹായകരമായി. ഗ്രൂപ്പ് വഴക്കിൽ വിജകുമാറിന്‍റെ വോട്ട് നഷ്ടപ്പെടാതിരിക്കാൻ കെപിസിസി നേതാക്കളെ ബൂത്ത് അടിസ്ഥാനത്തിൽ നിരീക്ഷകരാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ ലഭിച്ച വലിയ ജനസമ്മതിയാണു ബിജെപിയുടെ ആത്മവിശ്വാസം. എന്നാൽ ബിഡിജെഎസിന്‍റെ പിൻവാങ്ങൽ എൻഡിഎ കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തിയിട്ടുമുണ്ട്. വികസനത്തിനു വേണ്ടി പലകേന്ദ്രങ്ങളിൽ നിന്നും മുറവിളി ഉയരുന്പോഴും മണ്ഡലത്തിൽ പൂർത്തീകരിക്കപ്പെടാത്ത പദ്ധതികൾ നിരവധിയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം, മാലിന്യ സംസ്കരണം, പൊതുശ്മശാനം തുടങ്ങിയവയൊക്കെ ഇപ്പോഴും അകലെയാണ്. ഒരു ഭരണകക്ഷി എംഎൽഎയോ അതിലുപരിയോ ആണ് ഇടതു മുന്നണി നൽകുന്ന വാഗ്ദാനം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശരിയായ വിലയിരുത്തലാകും ഈ മണ്ഡലത്തിൽ നടക്കുകയെന്നതാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വാദം. എൻഡിഎ സ്ഥാനാർഥി വിജയിച്ചാൽ കേന്ദ്രസർക്കാരിൽനിന്നും വന്പിച്ച ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് അവരുടെ അവകാശ വാദം. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ 17 സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് രാജ്യം മുഴുവൻ ശ്രദ്ധാകേന്ദ്രമായി. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളുടെ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകാൻ പോകുന്നതെന്നും ഒരു പക്ഷം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.