അട്ടപ്പാടിയിൽ ആദിവാസി യുവാവിന്‍റെ കൊലപാതകം കരളലിയിപ്പിക്കുന്നത്: കെസിബിസി
അട്ടപ്പാടിയിൽ ആദിവാസി യുവാവിന്‍റെ കൊലപാതകം കരളലിയിപ്പിക്കുന്നത്: കെസിബിസി
Sunday, February 25, 2018 12:58 AM IST
തിരുവനന്തപുരം: വിശപ്പ് എന്ന വികാരത്തിനു മുന്നിൽ നിസഹായനായിപ്പോയ മധുവെന്ന ആദിവാസി യുവാവിനെ കള്ളനെന്നു മുദ്രകുത്തി മർദിച്ചുകൊന്ന സംഭവത്തിൽ കെസിബിസി ദുഃഖവും പ്രതിഷേധവും അറിയിച്ചു.

സാക്ഷരതയിലും സാംസ്കാരികതയിലും പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നടന്ന ഈ കിരാത കൊലപാതകം കരളലിയിപ്പിക്കുന്നതും പൊറുക്കാനാവാത്തതും വേദനിപ്പിക്കുന്നതുമാണെന്ന് കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ അധ്യക്ഷനുമായ ആർച്ച്ബിഷ്പ് ഡോ. സൂസപാക്യം പറഞ്ഞു. ലോകവികാരങ്ങളിൽ ഏറ്റവും വലുതായ വിശപ്പിന് മുന്പിൽ പതറിപ്പോയ ആദിവാസി യുവാവിനെ മോഷണ കുറ്റം ആരോപിച്ചു മരണശിക്ഷ വിധിച്ചതു മൂലം കേരളത്തിന് ലജ്ജിച്ചു തലതാഴ്ത്താൻ ഇടയാക്കിയ സംഭവത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസി സമൂഹം നേരിടുന്ന സാമൂഹിക-മാനസിക സാന്പത്തിക വംശീയ പ്രശ്നങ്ങൾ കേരളത്തെ എല്ലാകാലവും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ, സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിൽ പട്ടാപ്പകൽ ഒരാദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കിരാതസംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. മനോനില തകരാറിലായ മധുവെന്ന ആദിവാസി യുവാവ് വിശപ്പകറ്റാൻ എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അതെങ്ങനെ മോഷണമായി ചിത്രീകരിക്കാനാവും. അതു മോഷ്ടിച്ചതാണെങ്കിൽത്തന്നെ അയാളെ പിടികൂടി ശിക്ഷിക്കേണ്ടത് പൊതുജനമല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവ്യവസ്ഥയാണ് അത് ചെയ്യേണ്ടത്.

കേരളീയ ജനത ഒന്നിച്ചുമാപ്പിരന്നാലും തീരാത്ത ഈ കൊടിയ പാതകത്തിന് മുന്പിൽ ലജ്ജിച്ച് തലതാഴ്ത്താനേ കേരളത്തിന് കഴിയൂ. ആദിവാസികളുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും വിശപ്പകറ്റാൻ പ്രതിജ്ഞാബദ്ധമായ സർക്കാർ ഉണർന്നുപ്രവർത്തിക്കണം. അത്തരം പ്രവർത്തനങ്ങൾക്കു സഭയുടെ പിൻതുണയും സഹായവും ഉണ്ടാകുമെന്നും കെസിബിസി പ്രസിഡന്‍റ് പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ അരുംകൊലയ്ക്കു പിന്നിലെ മനുഷ്യത്വം മരവിച്ച കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.


അപലപനീയം: കെസിവൈഎം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന്‍റെ കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെസിവൈഎം സംസ്ഥാന സമിതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലും തോൽപ്പിക്കുന്ന തരത്തിൽ നടന്നിട്ടുള്ള ഈ മൃഗീയ കൊലപാതകം ഒരു പരിഷ്കൃത സമൂഹമായ കേരളത്തിന് ഏറ്റം അപമാനകരമാണ്. ഇതിനു പിന്നിലെ മുഴുവൻ പ്രതികളേയും നീതിപീഠത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

എന്തിന്‍റെ പേരിലായാലും ജീവനു നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാവുന്നതല്ല. അതുപോലെ തന്നെ ആദിവാസി ക്ഷേമത്തിന് സർക്കാർ കോടികൾ ചെലവഴിക്കുന്ന കാലത്ത് മനോരോഗിയായ ഒരു ആദിവാസിയെ ഏറ്റെടുക്കുന്നതിൽ ഉണ്ടായ വീഴ്ച ഇത്തരം സർക്കാർ സംവിധാനങ്ങളുടെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. വളരെ ദാരുണമായ ഈ മരണം കേവലം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്. ഇവിടെ നടക്കേണ്ടത് ആദിവാസി സംരക്ഷണവും മാനുഷിക മൂല്യങ്ങളുടെ തകർച്ചയെ കുറിച്ചുള്ള സമഗ്രമായ ചർച്ചകളുമാണെന്നു കെസിവൈഎം വ്യക്തമാക്കി.


സംസ്ഥാന പ്രസിഡന്‍റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന ഭാരവാഹികളായ ആരതി റോബർട്ട്, ജോബി ജോണ്‍, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, ലിജിൻ സ്രാന്പിക്കൽ, പി. കിഷോർ, ടോം ചക്കാലകുന്നേൽ എന്നിവർ പ്രസംഗിച്ചു.

മനുഷ്യത്വത്തിനു നിരക്കാത്ത ക്രൂരത: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ചിലർ സംഘം ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയ സംഭവം മനുഷ്യത്വത്തിന് നിരക്കാത്തതും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്നു കെസിബിസി ഐക്യജാഗ്രതാകമ്മീഷൻ. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതും ശിക്ഷിക്കുന്നതും അപകടകരവും പരിഷ്കൃതസമൂഹത്തിന് ഒട്ടും യോജിക്കാത്തതുമാണ്. ഭരണാധികാരികളും പൊതുസമൂഹവും ഇത്തരം ഭീകരമായ പ്രവണതകൾ നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം.

ദളിതരും ആദിവാസികളുമായ ജനവിഭാഗങ്ങൾ തുല്യരും സുരക്ഷിതരുമാണെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. നിരാലംബരും നിസഹായരുമായ ആദിവാസികളുടെ ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. രോഗവും വിശപ്പും അനുഭവിക്കുന്നവരെ സംരക്ഷിക്കുകയെന്നത് സമൂഹത്തിന്‍റെ കടമയാണെന്നും പാലാരിവട്ടം പിഒസിയിൽ ചേർന്ന കമ്മീഷന്‍റെ അവലോകനയോഗം വിലയിരുത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.


കേന്ദ്രം റിപ്പോർട്ട് തേടി

ന്യൂഡൽഹി: അഗളിയിൽ നാട്ടുകാരുടെ മർദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോട് സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര പട്ടിക വർഗ വകുപ്പു മന്ത്രി ജുവൽ ഓറം പറഞ്ഞു. സംഭവത്തെക്കുറിച്ചും അതിൻമേൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളും ആരാഞ്ഞാണു റിപ്പോർട്ട് തേടിയിട്ടുള്ളത്.

രാഹുൽ ഗാന്ധി അപലപിച്ചു

ന്യൂഡൽഹി: അഗളിയിൽ ആൾക്കൂട്ടം മോഷണക്കുറ്റം ചുമത്തി അടിച്ചുകൊന്ന മധുവിന്‍റെ മരണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആദിവാസി യുവാവിനെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിൽ വളർന്നുവരുന്ന അസഹിഷ്ണതയേയും അക്രമങ്ങളേയും പ്രതിരോധിക്കണമെന്നും കുറ്റവാളികൾക്കു പരമാവധി ശിക്ഷ ഉറപ്പു വരുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.