ജനസാഗരമായി സമ്മേളനനഗരി
ജനസാഗരമായി സമ്മേളനനഗരി
Monday, February 19, 2018 1:43 AM IST
കൊച്ചി: ഇന്നലെ കൊച്ചിയിൽ നടന്ന യാക്കോബായ സഭയുടെ പാത്രിയർക്കാ ദിനാഘോഷത്തിലും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലും പങ്കെടുക്കാൻ എത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ. ഉച്ച മുതൽ സഭയുടെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള വിശ്വാസികൾ സമ്മേളന വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര മൈതാനത്തിനു സമീപം തയാറാക്കിയ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിലേക്ക് എത്തിയതോടെ സമ്മേളനത്തിനു മണിക്കൂറുകൾക്കു മുന്പ് തന്നെ മൈതാനവും പരിസരവും ജനസാഗരമായി.

പതാകയേന്തിയും അന്ത്യോഖ്യ - മലങ്കര ബന്ധം നീണാൽ വാഴട്ടെ എന്നു മുദ്രാവാക്യം മുഴക്കിയുമാണ് കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയുള്ള വിശ്വാസികൾ എത്തിയത്. വിപുലമായ ഒരുക്കങ്ങളാണ് സമ്മേളന നഗരിയിൽ ക്രമീകരിച്ചിരുന്നത്. സമ്മേളനത്തിനായി ഒരുക്കിയ വലിയ പന്തലിൽ വൈദികർക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി രണ്ടായിരത്തോളം കസേരകൾ ക്രമീകരിച്ചിരുന്നു. 80 പേർക്ക് ഇരിക്കാവുന്ന സ്റ്റേജാണ് തയാറാക്കിയത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ പോലീസുമായി ചേർന്നു ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

യുവജന സംഘത്തിന്‍റെ വോളണ്ടിയർമാർ സമ്മേളനത്തിനെത്തിയവർക്കു സഹായങ്ങളുമായി മുഴുവൻ സമയവും വേദിയിൽ ഉണ്ടായിരുന്നു. മെത്രാപ്പോലീത്തമാർക്കും വൈദികർക്കും പുറമെ ജനപ്രതിനിധികളും സാസ്കാരികരംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവർ എത്തിയിരുന്നു.


കോടതിവിധിയിൽ ആശങ്ക പ്രകടിപ്പിച്ചു പ്രതിഷേധപ്രമേയം

കൊച്ചി: പരന്പരാഗതമായി സഭ കാത്തുപരിപാലിക്കുന്ന വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതികൾ തീർപ്പു കൽപ്പിക്കുന്നതിനെതിരേ ആശങ്കയും ഉത്ക്കണ്ഠയും രേഖപ്പെടുത്തി യാക്കോബായ സുറിയാനി സഭയുടെ പ്രതിഷേധ പ്രമേയം. ഭരണഘടന അനുവദിച്ചുതരുന്ന മൗലിക അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണിതെന്നും വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തീർപ്പുകളോ കൽപ്പനകളോ അംഗീകരിക്കാൻ കഴിയില്ലെന്നും ബേബി ജോണ്‍ കോർ എപ്പിസ്കോപ്പ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

കോടതിവിധിയുടെ മറവിൽ യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കാമെന്നുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ വ്യാമോഹം നടക്കില്ല. അതിനെ എല്ലാ ശക്തിയും ഉപയോഗിച്ചു പ്രതിരോധിക്കും. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടൽ നടത്തി യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യവും മൗലികാവകാശവും നിലനിർത്തിത്തരാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.