പുറംകടലിൽ മൃതദേഹങ്ങൾ ഉണ്ടെന്ന് മത്സ്യത്തൊഴിലാളികൾ
Thursday, December 14, 2017 3:02 PM IST
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ പുറം കടലില്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചു. വെള്ളയില്‍ കടപ്പുറത്തുനിന്നു പടിഞ്ഞാറുമാറി മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളിലാണ് ഇന്നലെ കൂടുതല്‍ തെരച്ചില്‍ നടത്തിയത്. 

കടലില്‍ ഒഴുകിനടക്കുന്നതിനാൽ വിവിധഭാഗങ്ങളില്‍ മൃതദേഹങ്ങള്‍ കാണുന്നതായി മത്സ്യതൊഴിലാളികള്‍ അധികൃതരെ വിവരമറിയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ അധികൃതര്‍ക്കൊപ്പം ചെറിയ ബോട്ടുകളില്‍ മത്സ്യതൊഴിലാളികളും തെരയുന്നുണ്ട്.


പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം മത്സ്യതൊഴിലാളികള്‍ ഉന്നയിക്കുന്നു. മൃതദേഹം കണ്ടെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ല എന്ന ആക്ഷേപവും ശക്തമാണ്. ക
ൂടുതല്‍ മത്സ്യതൊഴിലാളികളെ തെരച്ചിലിനായി നല്‍കിയാല്‍ എളുപ്പം മൃതദേഹങ്ങള്‍ കരയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. കോഴിക്കോടു തീരത്തുനിന്നുമാത്രം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.