മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും: കെ.സി. ജോസഫ്
മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും: കെ.സി. ജോസഫ്
Thursday, October 19, 2017 12:25 PM IST
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് വേണ്ട വിധത്തിൽ പരിശോധിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരുമെന്നു കെ.സി. ജോസഫ് എംഎൽഎ.

മാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുക്കാൻ തീരുമാനിച്ചതിനു ശേഷം ഇപ്പോൾ നിയമോപദേശം തേടാൻ പോകുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടും അവധാനതയില്ലായ്മയും കഴിവുകേടുമാണ് ഇതിലൂടെ പുറത്തു വരുന്നത്. പിണറായി വിജയൻ കേരള സമൂഹത്തോടു മാപ്പു പറഞ്ഞതിനു ശേഷമാണ് ജുഡീഷൽ കമ്മീഷൻ പരിഗണനാ വിഷയങ്ങൾക്കു പുറത്തേക്കു കടന്നു നിഗമനങ്ങളിലെത്തിയോ എന്നു പരിശോധിക്കേണ്ടത്. ഇതിനു സർക്കാർ കനത്ത വില നൽകേണ്ടി വരും.

ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിനു മുമ്പു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി വിവരങ്ങൾ പുറത്തു വിടുന്നത് കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ്. മന്ത്രിസഭാ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് 48 മണിക്കൂറിനകം പുറത്തു വരണമെന്നാണു ചട്ടം. എന്നാൽ സോളാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭ തീരുമാനമെടുത്ത് ഒമ്പതു ദിവസമായിട്ടും ഉത്തരവു പുറപ്പെടുവിക്കാനായിട്ടില്ല. കമ്മീഷൻ പരിഗണനാവിഷയങ്ങൾക്ക് പുറത്തേക്കു കടന്നു എന്ന് ഇപ്പോൾ കണ്ടെത്തുന്നതു ഗൗരവതരമായ വിഷയമാണ്.


കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള തീരുമാനം വൈകി വന്ന വിവേകമാണ്. സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണിത്. സർക്കാർ ചെന്നുപെട്ടിട്ടുള്ള ഉൗരാക്കുടുക്കിൽ നിന്നു തലയൂരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാത്രമേ ഈ തീരുമാനത്തെ കാണേണ്ടതുള്ളു.

നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചാലും മുഖ്യമന്ത്രിക്കെതിരെ താൻ നൽകിയ അവകാശ ലംഘനത്തിന്‍റെ പരിധിയിൽ നിന്ന് അദ്ദേഹത്തിനു തലയൂരാൻ സാധിക്കില്ല.

വിവരാവകാശ നിയമപ്രകാരം ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ റിപ്പോർട്ട് കൈമാറണമെന്നു വ്യവസ്ഥയുണ്ട്. ഇതിൻ പ്രകാരം തമ്പാനൂർ രവി ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ആവശ്യപ്പെട്ട് ഈ മാസം 16ന് അപേക്ഷ നൽകിയിട്ടുണ്ട്. സമയപരിധിക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കിയില്ലെങ്കിൽ നിയമനടപടികളിലേക്കു കടക്കും.

സോളാർ അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടപ്പോൾ തങ്ങൾ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്നു തെളിഞ്ഞു കഴിഞ്ഞതായും കെ.സി. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.