ഡോ. ശ്വേതയുടെ പരാതിയിലെ വിവരങ്ങൾ ശരിയാണെന്നു പോലീസ്
Tuesday, October 17, 2017 11:32 AM IST
കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട്ടെ വിവാദ യോഗാ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് ഡോ. ശ്വേത നൽകിയ പരാതിയിലെ വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായി പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. അന്യമതക്കാരനായ തൃശൂർ സ്വദേശി റിന്‍റോ ഐസക്കിനെ വിവാഹം കഴിച്ച ശ്വേതയെ വീട്ടുകാർ നിർബന്ധിച്ച് യോഗാ സെന്‍ററിലാക്കിയെന്നും ഇവിടെ തനിക്ക് കടുത്ത പീഡനത്തിനു ഇരയാകേണ്ടി വന്നെന്നുമായിരുന്നു പരാതി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഉദയംപേരൂർ എസ്ഐ കെ.എ. ഷിബിനാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയത്.

ഡോ. ശ്വേതയുടെ മൊഴിയെത്തുടർന്ന് യോഗാ സെന്‍ററിന്‍റെ നടത്തിപ്പുകാരായ ഗുരുജി എന്ന മനോജ്, സുജിത്, സ്മിത, ലക്ഷ്മി, ശ്രീജേഷ് എന്നിവർക്കെതിരേ കേസെടുത്തു. റിന്‍റോയെ വിവാഹം കഴിച്ച തന്നെ പിന്നീട് സഹോദരിയുടെ വീടിന്‍റെ പാലുകാച്ചിന് എത്തിയപ്പോൾ നിർബന്ധിച്ച് യോഗാ കേന്ദ്രത്തിലാക്കിയെന്നായിരുന്നു മൊഴി. ഇവിടെ കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്നെന്നു മൊഴിയിൽ വ്യക്തമാക്കുന്നു. ബാത്ത് റൂമിനു കൊളുത്ത് ഉണ്ടായിരുന്നില്ല. നിലത്താണ് കിടന്നുറങ്ങിയതെന്നും മൊഴിയുണ്ട്. അന്വേഷണത്തിൽ ഇവ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ശ്വേതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഒരു വീട് വാടകയ്ക്കെടുത്തു പ്രവർത്തിക്കുന്ന യോഗാ കേന്ദ്രത്തിൽ 40 അന്തേവാസികൾ ഞെങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. യോഗാ സെന്‍ററിലെ അന്തേവാസികൾ, അയൽക്കാർ എന്നിവരുൾപ്പടെ 22 പേരുടെ മൊഴി രേഖപ്പെടുത്തി. യോഗാ കേന്ദ്രത്തിന് പഞ്ചായത്തിന്‍റെ അനുമതിയുണ്ടോയെന്നതും രജിസ്ട്രേഷൻ ഉണ്ടോയെന്നതും അന്വേഷിച്ചുവരികയാണ്. ഇതോടൊപ്പം കണ്ണൂർ സ്വദേശിനി ശ്രുതി നൽകിയ മൊഴിയിൽ യോഗാ കേന്ദ്രത്തിനെതിരേ മറ്റൊരു കേസു കൂടി എടുത്തിട്ടുണ്ടെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.