മൂന്നാർ ഒഴിപ്പിക്കലിൽ വെള്ളംചേർക്കരുതെന്നു സിപിഐ
Tuesday, June 27, 2017 12:30 PM IST
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കലിൽ ആരും പറഞ്ഞാലും വെള്ളം ചേർക്കരുതെന്നും നടപടികളുമായി റവന്യുവകുപ്പു മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്.

ഇക്കാര്യത്തിൽ റവന്യുമന്ത്രി അറിയാതെ എടുക്കുന്ന തീരുമാനങ്ങൾ സർക്കാരിന്‍റേതല്ലെന്നാണു പാർട്ടിയുടെ നിലപാട്.സിപിഎം നേതാക്കൾ വളഞ്ഞിരുന്നു കാര്യങ്ങൾ തീരുമാനിച്ചാൽ അതു സർക്കാരിന്‍റേതാവില്ല.

മൂന്നാറിലെയടക്കം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇടതുമുന്നണിയാണു തീരുമാനമെടുത്തതെന്നും അതുമായി മന്ത്രി ഇ. ചന്ദ്രശേഖരൻ മുന്നോട്ടുപോകണമെന്നും എക്സിക്യൂട്ടീവിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർദേശം നൽകി. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട യോഗങ്ങൾ വിളിക്കേണ്ടതു റവന്യുവകുപ്പാണെന്നും അല്ലാതെ ആരെങ്കിലും യോഗം വിളിച്ചാൽ അതിൽ പങ്കെടുക്കാൻ പാർട്ടിയുടെ മന്ത്രി പോകേണ്ടെന്നും കാനം പറഞ്ഞു. ബാക്കി കാര്യങ്ങൾ ഇടതുമുന്നണിയെന്ന രീതിയിൽ കൈകാര്യം ചെയുമെന്നും എക്സിക്യൂട്ടീവിൽ അദ്ദേഹം പറഞ്ഞു.


നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു ഇടതുമുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ്. ഇക്കാര്യങ്ങളിൽ സിപിഐ മന്ത്രിമാർക്കു ജാഗ്രത വേണമെന്നും കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ വ്യക്തമായി പറയാൻ കഴിയണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മന്ത്രിമാർക്കു നിർദേശം നൽകി.

പകർച്ചപ്പനിയുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിലുൾപ്പെടെ ജനങ്ങൾ പൊതുവേ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ സർക്കാരിനെ സംരക്ഷിക്കേണ്ടതു സിപിഐയുടെ കൂടി ചുമതലയാണെന്നും നേതാക്കളോട് എക്സിക്യൂട്ടീവ് നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.