ഇസ്‌ലാമിക് സ്റ്റേറ്റ്: യഹിയയും അബുതാഹിറും മരിച്ചതായി സ്ഥിരീകരണം
ഇസ്‌ലാമിക് സ്റ്റേറ്റ്: യഹിയയും അബുതാഹിറും മരിച്ചതായി സ്ഥിരീകരണം
Sunday, April 30, 2017 12:23 PM IST
പാലക്കാട്: ഐഎസിൽ ചേർന്ന പാലക്കാട് സ്വദേശികളായ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യാക്കര സ്വദേശി യഹിയ (ബെക്സൺ), പുതുപ്പരിയാരത്തെ അബുതാഹിർ എന്നിവരാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്. യഹിയ മരിച്ചതായി കഴിഞ്ഞദിവസം സൂചനയുണ്ടായിരുന്നു.

കാസർഗോഡുള്ള ഒരാൾക്കു കിട്ടിയ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് യഹിയയുടെ അമ്മ എൽസി വിൻസന്‍റ് പറഞ്ഞു. ചില മാധ്യമങ്ങളിൽ വന്നതുപോലെ, കൊല്ലപ്പെട്ടതു ബെസ്റ്റിൻ അല്ലെന്നും ഇളയ സഹോദരൻ ബെക്സണ്‍ ആണെന്നും, മൂത്ത മകനും രണ്ടു മരുമക്കളും സുരക്ഷിതരാണെന്നു വിശ്വസിക്കുന്നതായും ഇവർ പറയുന്നു.
പാലക്കാട്ട് ഒരു പത്രം ഓഫീസിൽ സബ് എഡിറ്ററായി ജോലി ചെയ്തുവരവേ ഖത്തറിലേക്കെന്നു പറഞ്ഞു പോയി കാണാതായ അബുതാഹിർ കൊല്ലപ്പെട്ട വിവരം ഇന്നലെ വൈകുന്നേരമാണു പുതുപ്പരിയാരത്തെ വീട്ടിൽ അറിയുന്നത്. ‌

ഏപ്രിൽ നാലിനു കൊല്ലപ്പെട്ടതായും അവിടെ ത്ത ന്നെ കബറടക്കം കഴിഞ്ഞതായും സിറിയയിൽ‌നിന്ന് ഒരാൾ ഖത്തറിലെ ബന്ധുവിനു സന്ദേശം അയയ്ക്കുകയായിരുന്നു.
പാലക്കാട് ജോലി ചെയ്തു വരവേ 2013ൽ ഖത്തറിലേക്കു പോയ അബുതാഹിർ ദോഹയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നു. തുടർന്ന് ഉംറയ്ക്കെന്നു പറഞ്ഞു സൗദിയിലേക്കു പോയ ഇയാൾ ഐഎസിൽ ചേർന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വീട്ടുകാർക്കും വിവരം ലഭിച്ചു.

കഴിഞ്ഞ വർഷം ജൂലൈയിലാണു യഹിയയും സഹോദരനും ഭാര്യമാരും ഉൾപ്പെടെ കാസർഗോഡ്, പാലക്കാട് ജില്ലകളിൽനിന്നായി പത്തൊൻപതു പേർ ഐഎസിൽ ചേർന്നത്. ഇവരിൽ പടന്ന സ്വദേശികളായ രണ്ടുപേർ കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലുമായി കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലുള്ള ഐഎസ് സംഘത്തിലെ ഒരാൾ കാസർഗോട്ടുള്ള ബന്ധുവിന് അയച്ച സന്ദേശങ്ങളിൽനിന്നാണു മരണ വിവരം പുറത്തുവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.