സെൻകുമാറിന് ഉടൻ നിയമനം നൽകിയില്ലെങ്കിൽ സർക്കാർ വീണ്ടും വെട്ടിലാകും
സെൻകുമാറിന് ഉടൻ നിയമനം നൽകിയില്ലെങ്കിൽ സർക്കാർ വീണ്ടും വെട്ടിലാകും
Friday, April 28, 2017 3:02 PM IST
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെൻകുമാറിനെ വേഗത്തിൽ നിയമിച്ചില്ലെങ്കിൽ സർക്കാർ വീണ്ടും വെട്ടിലാകും.

വിധി നടപ്പാക്കുന്നില്ലെന്നു കാട്ടി ടി.പി. സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചാൽ സർക്കാരിനു കോടതിയലക്ഷ്യ നടപടികൂടി നേരിടേണ്ടി വരുമെന്നാണു നിയമ വിദഗ്ധർ നൽകുന്ന വിവരം.

അതിനിടെ,സർക്കാർ കൂടുതൽ നിയമോപദേശം തേടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയുടെ അഭിപ്രായം തേടി. ഹരീഷ് സാൽവേയുടെ നിയമോപദേശത്തിന്‍റെകൂടി അഭിപ്രായത്തിൽ തുടർനടപടി സ്വീകരിക്കാനാണു സെൻകുമാറിന്‍റെ നിയമനം വൈകുന്നതെന്നാണു സർക്കാരുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.

നേരത്തെ സുപ്രീംകോടതിയിലെ മുതിർന്ന മൂന്ന് അഭിഭാഷകരുടെയും നിയമ സെക്രട്ടറിയുടെയും അഡ്വക്കറ്റ് ജനറലിന്‍റെയും നിയമോപദേശം സർക്കാരിനു ലഭിച്ചിരുന്നു.
ടി.പി. സെൻകുമാറിനു വേഗത്തിൽ നിയമനം നൽകണമെന്നാണ് ഇവരെല്ലാം നൽകിയ നിയമോപദേശം.

റിവിഷൻ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വൈകാതെ തന്നെ സെൻകുമാറിനു നിയമനം നൽകുമെന്നും ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.