മലയാളി ഐഐടി വിദ്യാർഥി ഖരഗ്പുർ കോളജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ
Saturday, April 22, 2017 11:52 AM IST
ഹരിപ്പാട്: പശ്ചിമ ബംഗാളിലെ ഖരഗ്പൂർ ഐഐടി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഹരിപ്പാട് വെട്ടുവേനി ചാവടിയിൽ നിധിയിൽ ഓച്ചിറ എസ്ബിഐ ബാങ്ക് മാനേജർ നാസറിന്‍റെ മകൻ എൻ. നിതിൻ(22) നെ കോളജിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

ജീവനൊടുക്കിയെന്നാണ് ബന്ധുക്കളെ ഖരഗ്പൂറിൽനിന്ന് അറിയിച്ചത്.
പഠിക്കാൻ മിടുക്കനായിരുന്ന നിതിൻ വെള്ളിയാഴ്ച നടന്ന അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് എത്താതിരുന്നതിനാൽ സഹപാഠികൾ അന്വേഷിച്ചെത്തിയപ്പോൾ ഹോസ്റ്റൽ മുറി അടച്ചിട്ടിരിക്കുകയായിരുന്നു.


സംശയം തോന്നിയ വിദ്യാർഥികൾ ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. തുടർന്നു ജനൽച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ നിതിനെ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയുമായിരുന്നെന്നാണു വിവരം. കോളജ് അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്നു ബന്ധുക്കൾ പശ്ചിമ ബംഗാളിലേക്കു തിരിച്ചിട്ടുണ്ട്.

എയറോസ്പേസ് എൻജിനിയറിംഗ് അവസാന സെമസ്റ്റർ ബി ടെക് വിദ്യാർഥിയായിരുന്നു. മാതാവ്: നദി (കായംകുളം റെയിൽവേ സ്ഥലം ഏറ്റെടുപ്പ് വിഭാഗം ഓഫീസ് ജീവനക്കാരി). സഹോദരി: നീതു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.