കൊച്ചി: സംസ്ഥാനത്തെ വരള്‍ച്ചക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ പര്യടനം ഇന്നു പൂർത്തിയാകും. കേന്ദ്രസര്‍ക്കാരിലെ വിവിധ വകപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രണ്ടു സംഘങ്ങളായാണ് ആറു ജില്ലകളിൽ സന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര സംഘം നാളെ തിരുവനന്തപുരത്ത് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി അശ്വനി കുമാറിന്റെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ കെ. പൊന്നു സ്വാമി, ഡെപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിംഗ്, ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ വിജയ് രാജ മോഹന്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അഥോറിറ്റി ചീഫ് എന്‍ജിനിയര്‍ അഞ്ജലി ചന്ദ്ര, ധനമന്ത്രാലയം ഡയറക്ടര്‍ ഗോപാല്‍ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കുന്നത്.
നീതി ആയോഗ് ഡപ്യൂട്ടി അഡ്വൈസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തില്‍ കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം കണ്‍സള്‍ട്ടന്റ് ജി.ആര്. സര്‍ഗര്‍, മൃഗസംരക്ഷണ മന്ത്രാലയം അസി. കമ്മീഷണര്‍ ഡി.വി. റാവു, എഫ്സിഐ ഏരിയാ മാനേജര്‍ അഗസ്റ്റിന് ക്ലിന്റണ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് ഡയറക്ടര്‍ ആര്. തങ്കമണി എന്നിവരടങ്ങുന്ന സംഘം തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പര്യടനം നടത്തുന്നത്.
കേന്ദ്ര സംഘവുമായി നെടുമ്പാശേരിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജല അഥോറിറ്റി ഡയറക്ടര്‍ എ. ഷൈന മോള്, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ്, എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.