കടകളിൽ വെടിയുണ്ടകൾ പതിച്ചു; ജനങ്ങൾ പരിഭ്രാന്തരായി
കടകളിൽ വെടിയുണ്ടകൾ പതിച്ചു; ജനങ്ങൾ പരിഭ്രാന്തരായി
Tuesday, March 28, 2017 7:17 PM IST
ചിങ്ങവനം: ഓർക്കാപ്പുറത്ത് വന്ന് പതിച്ച വെടിയുണ്ടകൾ കണ്ട് ഞെട്ടിവിറച്ച് ജനങ്ങൾ. വന്ന വഴിയറിയാതെ പോലീസും കുഴങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 10ന് എംസി റോഡിൽ നാട്ടകത്ത് റോയൽ ബജാജിന്‍റെയും , മഹീന്ദ്രയുടേയും ഷോറൂമുകൾക്കിടയിലാണ് തോക്കിൽ നിന്നുമുള്ള വെടിയുണ്ടകൾ പതിച്ചത്. വലിയ ശബ്ദത്തോടെ മേൽക്കൂരയിലെ ഷീറ്റിൽ വന്നു പതിച്ച രണ്ട് വെടിയുണ്ടകൾ കണ്ട് കാര്യമറിയാതെ സ്ഥാപനത്തിലെ ജീവനക്കാരും പരിസരവാസികളും നെട്ടോട്ടമോടി.

നാട്ടകം പോളിടെക്നിക് കോളജിന് പിറകിലുള്ള റൈഫിൾ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനത്തിനെത്തിയ പോലീസുകാർ വെടിയുതിർത്തത് തെറ്റായ ദിശയിൽ പാഞ്ഞു വന്നതാണെന്നുള്ള വാർത്ത പരന്നതോടെ നാട്ടുകാരും ഇളകി. സംഭവത്തെത്തുടർന്ന് ഇതിന് സമീപത്തെ സ്ഥാപന ഉടമയും മുൻ നഗരസഭാ കൗണ്‍സിലറുമായി അനീഷ് വരന്പിനകം സ്ഥലത്തെത്തി ചിങ്ങവനം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചിങ്ങവനം എസ്ഐ, അനൂപ് സി. നായരും, ഡിവൈഎസ്പി അശോക് കുമാറും സ്ഥലത്തെത്തി അന്വേഷണം നടത്തി.


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഫയറിംഗ് പരിശീലനം നടക്കുന്ന സ്ഥലത്തു നിന്നും വെടിയുതിർത്താൽ 10 മീറ്ററിനപ്പുറം വെടിയുണ്ടയുടെ അഗ്രഭാഗം പായാനുള്ള ശേഷിയില്ല. എന്നാൽ 300 മീറ്ററിനപ്പുറമുള്ള സ്ഥലത്ത് കാണപ്പെട്ട അഗ്രഭാഗം പരിശീലന കേന്ദ്രത്തിൽ നിന്നും വന്നതല്ല. പരിശീലനം കഴിഞ്ഞു വെടിയുണ്ടയുടെ കാലികേസ് കണക്കുള്ളതിനാൽ എടുക്കുകയും തോക്കിൽ നിന്നും പുറത്തേക്കു പായുന്ന അഗ്രഭാഗം അവിടെ തന്നെ ഉപേക്ഷിക്കുകയുമാണ്. ഇത് കുട്ടികൾ തൂക്കി വിൽക്കുന്നതിനായി എടുത്തുകൊണ്ടു പോകുകയും പതിവാണ്. ഇങ്ങനെ കൊണ്ടു പോയ അഗ്രഭാഗമാണ് കാണപ്പെട്ടത്. എന്നാൽ ഇതെങ്ങനെ എംസി റോഡരികിലെ സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ പതിച്ചെന്നുള്ളതാണ് നാട്ടുകാരുടെ സംശയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.