മൂന്നാർ കൈയേറ്റം: ഒന്നാം പ്രതി സിപിഎമ്മെന്നു പ്രതിപക്ഷ നേതാവ്
മൂന്നാർ കൈയേറ്റം: ഒന്നാം പ്രതി സിപിഎമ്മെന്നു പ്രതിപക്ഷ നേതാവ്
Tuesday, March 28, 2017 2:10 PM IST
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളിൽ ഒന്നാം പ്രതി സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.എസിന്‍റെ ഭരണകാലത്തെ മൂന്നാർ ദൗത്യം പരാജയപ്പെടുത്തിയത് സിപിഎം ആണ്. മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രൻ എംഎൽഎയുമാണ് അന്നു മൂന്നാർ ദൗത്യത്തിനെതിരേ ഭീഷണി ഉയർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാനിറങ്ങിയ മൂന്നു പൂച്ചകളും ഇല്ലാതായതു സിപിഎമ്മിന്‍റെ പരിശ്രമം കൊണ്ടാണ്. അതിന്‍റെ ഉത്തരവാദിത്തം യുഡിഎഫിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ട. യുഡിഎഫ് സർക്കാരിന്‍റെ കാലത്തു കൈയേറ്റങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും തടയാൻ മൂന്നാറിനു വേണ്ടി പ്രത്യേക നിയമനിർമാണം നടത്തണം. മൂന്നാർ വികസന അഥോറിറ്റി രൂപീകരിക്കണം. മുതലപ്പുഴ സംരക്ഷിക്കുന്നതിനായി മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കണം. മൂന്നാറിൽ അനധികൃത കൈയേറ്റം തുടരുകയാണ്. ഇതിനെതിരേ ഏപ്രിൽ നാലിനു മൂന്നാർ ടൗണിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന സത്യഗ്രഹസമരം കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.

മൂന്നാർ കൈയേറ്റ വിഷയത്തിൽ വി.എസ്. അച്യുതാനന്ദന്‍റെ വിമർശനം മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ളതാണ്. പിണറായിയോടു പറയാൻ കഴിയാത്തതിനാലാണ് എന്നോടു പറയുന്നത്. 12,000 ഏക്കർ ഭൂമി തിരിച്ചുപിടിച്ചുവെന്നാണ് വി.എസ് പറയുന്നത്. എന്നാൽ, ഈ ഭൂമി എവിടെയാണെന്ന് കാണാൻ കഴിയുന്നില്ല. 92 കെട്ടിടങ്ങൾ പൊളിച്ചുവെന്നും പറയുന്നു. എന്നാൽ ഇതിനെല്ലാം നഷ്ടപരിഹാരം നൽകാനാണു കോടതി വിധിച്ചത്.

വൈദ്യുതി ബോർഡ്, മരാമത്ത് ഭൂമികളാണ് സിപിഎം നേതാക്കളടക്കം കൈയേറിയിരിക്കുന്നത്. സിപിഎം എംഎൽഎ പട്ടയഭൂമിയിലാണ് വീടുവച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ ഇതു വ്യാജ പട്ടയമാണെന്ന് ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു. മുതലപ്പുഴ കൈയേറിയാണ് സർവീസ് സഹകരണ സംഘത്തിന് കെട്ടിടം നിർമിച്ചിരിക്കുന്നത്. ചിന്നക്കനാൽ മുഴുവൻ സിപിഎം നേതാവായ ആൽബിൻ ആണ് കൈയേറിയത്. സ്വന്തം പാർട്ടിക്കാർക്കു തന്നെ വി.എസ് ഭൂമാഫിയ ബന്ധം ചാർത്തുകയാണ്.

മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച തികഞ്ഞ പരാജയമാണ്. തീരുമാനങ്ങൾ മൂന്നാറിനെ സംരക്ഷിക്കാൻ പര്യാപ്തമല്ല. ഫലപ്രദമായ നടപടികളെടുത്ത ആർഡിഒയെ മാറ്റണമെന്ന ആവശ്യവുമായി 25 ദിവസമാണ് സിപിഎം സമരം നടത്തിയത്. ഇത് ആരെ സഹായിക്കാനാണെന്ന് സിപിഎം വ്യക്തമാക്കണം.

ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയശേഷം മൂന്നാറിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കർഷകർക്കു കരമടയ്ക്കാൻ കഴിയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.