ചോദ്യപേപ്പർ വിവാദം: രമേശ് ചെന്നിത്തല സത്യഗ്രഹം ഇരിക്കും
ചോദ്യപേപ്പർ വിവാദം: രമേശ് ചെന്നിത്തല സത്യഗ്രഹം ഇരിക്കും
Tuesday, March 28, 2017 1:55 PM IST
തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു ചോദ്യപേപ്പറുകൾ സംബന്ധിച്ച വിവാദത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിനു കത്തു നൽകി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം കത്തു നൽകിയത്.

ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹ സമരം നടത്തുകയും ചെയ്യും. സത്യഗ്രഹം കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.

എസ്എസ്എൽസി പരീക്ഷ നടത്തിപ്പിൽ വിദ്യാഭ്യാസ വകുപ്പിനു വീഴ്ച പറ്റിയെന്നും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ എസ്ഇആർടി നൽകുന്ന ലിസ്റ്റിൽ നിന്നാണ് ചോദ്യപേപ്പർ തയാറാക്കുന്നതിനായി അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് ക്ഷണിച്ചിരുന്നത്. എന്നാൽ ഇടതു അധ്യാപകസംഘടനയായ കെഎസ്ടിഎ അംഗങ്ങളായ അധ്യാപകരാണ് ഇക്കുറി ചോദ്യപേപ്പർ തയാറാക്കിയത്. ചോദ്യപേപ്പറുകൾ തയാറാക്കിയതു മുതൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്.

പത്താം ക്ലാസിലെ കണക്കു പരീക്ഷയുടെ ചോദ്യപേപ്പറുമായി മലപ്പുറത്തെ ഒരു സ്വകാര്യ ട്യൂഷൻ സെന്‍റർ നൽകിയ ചോദ്യങ്ങളുമായി സാമ്യമുണ്ടായിരുന്നു. ഇതിൽ നിന്നുള്ള 13 ചോദ്യങ്ങളാണ് പരീക്ഷയിൽ അതേപടി ആവർത്തിച്ചത്. ദീപിക ദിനപത്രത്തിന്‍റെ പരീക്ഷാ പംക്തിയിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങളും ചോദ്യപേപ്പറിലുണ്ടായിരുന്നു.
വിഷയത്തിൽ സുജിത് എന്ന അധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് കെഎസ്ടിഎ യെ രക്ഷിക്കാനാണു സർക്കാരിന്‍റെ ശ്രമം. അധ്യാപകരുൾപ്പെട്ട മാഫിയാ സംഘം ചോദ്യപേപ്പർ സ്വകാര്യ ട്യൂഷൻ സെന്‍ററുകൾക്കു ചോർത്തി നൽകുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കെഎസ്ടിഎ ക്കാരാണ് വകുപ്പിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യപേപ്പറാണ് ആദ്യം വിവാദത്തിൽപ്പെട്ടത്. പിന്നാലെ പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയുമായി ബന്ധപ്പെട്ടും പരാതി ഉയർന്നിരുന്നു. എസ്എസ്എൽസി ഹിന്ദി പരീക്ഷാ ചോദ്യപേപ്പറിൽ നിരവധി തെറ്റുകൾ കണ്ടെത്തി. പരീക്ഷ എഴുതിയ ഒരു കുട്ടി തന്നെ നേരിട്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഹിന്ദി ചോദ്യപേപ്പറിൽ ഒമ്പതു തെറ്റുകളാണുള്ളത്. പ്ലസ് ടു ജേണലിസം ചോദ്യപേപ്പറിൽ 14 ചോദ്യങ്ങൾ പാഠഭാഗത്തിനു വെളിയിലുള്ളതാണ്.

അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് ഈ പരീക്ഷകളുടെ ചോദ്യപേപ്പർ തയാറാക്കിയതിന് പിന്നിൽ. സാധാരണ എസ്ഇആർടിയിൽനിന്നാണ് പരീക്ഷകൾക്ക് ചോദ്യപേപ്പർ തയാറാക്കാനുള്ള അധ്യാപകരുടെ പട്ടിക വാങ്ങാറുള്ളത്. എന്നാൽ, ഇത്തവണ എസ്ഇആർടിയെ മറികടന്ന് ഹയർസെക്കൻഡറി പരീക്ഷാവിഭാഗം ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയിൽനിന്ന് അധ്യാപകരുടെ ലിസ്റ്റ് ചോദിച്ചു വാങ്ങുകയായിരുന്നു. ഇതാണു ക്രമക്കേടിനു കാരണമായത്.

ഗുരുതരമായ കൃത്യവിലോപമാണു പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്തുണ്ടായത്. അതിനാൽ തന്നെ സ്ഥാനത്തു തുടരാൻ വിദ്യാഭ്യാസമന്ത്രിക്ക് അർഹതയില്ല. ഇതു പോലെ ഒരു കെടുകാര്യസ്ഥത ഐക്യകേരളത്തിന്‍റെ പിറവിക്കു ശേഷമുണ്ടായിട്ടില്ല. അതിനാൽ വിദ്യാഭ്യാസമന്ത്രി രാജിവച്ച് മാപ്പുപറയുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.