ഫോർ ദ പീപ്പിളിനു ലഭിച്ചതു 300 പരാതി; 208 പരാതികൾ പരിഹരിച്ചു
Saturday, March 25, 2017 12:17 PM IST
കണ്ണൂർ: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ച ഫോർ ദ പീപ്പിൾ പരാതി പരിഹാര സെല്ലിന് മികച്ച പ്രതികരണം. രണ്ടുമാസം മുമ്പു രൂപീകരിച്ച പരാതി പരിഹാര സെല്ലിൽ ഇതുവരെ രജിസ്റ്റർ ചെയ്ത മൂന്നൂറോളം പരാതികളിൽ 208 എണ്ണത്തിനു പരിഹാരം കണ്ടു. പരാതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഫോർ ദ പീപ്പിൾ പരിഹാരം കാണും. തദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മേൽനോട്ടം വഹിക്കുന്നതാണ് പരാതിപരിഹാര സെൽ. മന്ത്രിയുടെ ഓഫീസിനാണ് ഇതിന്‍റെ ചുമതല.

പൊതുജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനായിരുന്നു ഫോർ ദ പീപ്പിളിനു രൂപം നല്കിയത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം ഇതിൽ അപ്‌ലോഡ് ചെയ്യാം. കൂടാതെ ഓഡിയോ വീഡിയോ ക്ലിപ്പുകളും ഉൾപ്പെടുത്താം.

തെറ്റായ വിവരങ്ങൾ ആരെങ്കിലും അപ്‌ലോഡ് ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വിവരാവകാശം, കോടതി, മതപരം, രാഷ്‌ട്രീയം, ഉദ്യോഗസ്‌ഥരുടെ സര്‍വീസ് റൂള്‍സ് എന്നിവ സംബന്ധമായി പരാതികൾ ഫോർ ദ പീപ്പിൾ സ്വീകരിക്കില്ല. പൊതുജനങ്ങൾക്ക് ‌ ഓണ്‍ലൈന്‍ ആയി പരാതികള്‍ നല്കുന്നതിനു വേണ്ടി മാത്രമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കിയിട്ടുള്ള സൗകര്യമാണിത്. പരാതികൾക്കു മേലുള്ള നടപടികള്‍ സ്വീകരിക്കുന്നത് നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമാണ്.


ഫോർ ദ പീപ്പിളിന് കൂടുതലായും ലഭിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവന സംബന്ധമായ പരാതികളാണ്. മതിയായ കാലയളവിനുള്ളിൽ സേവനങ്ങൾ നല്കുന്നില്ലെന്നാ ണ് പൊതുജനങ്ങളുടെ പരാതി. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന കൈക്കൂലി അടക്കമുള്ള പരാതികളും ലഭിച്ചിരുന്നു. നടപടി ക്രമങ്ങൾ തെറ്റിച്ച സംഭവത്തിൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുത്ത സംഭവം ഫോർ ദ പീപ്പിളിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്. നിലവിൽ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകൾ, കോർപ്പറേഷൻ എന്നിവയാണ് പരാതി പരിഹാര സെല്ലിനു കീഴിൽ വരുന്നത്.

റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.