പെരിന്തൽമണ്ണയിലും എടപ്പാളിലും 1.3 കോടി രൂപ പിടികൂടി
പെരിന്തൽമണ്ണയിലും എടപ്പാളിലും  1.3 കോടി രൂപ പിടികൂടി
Friday, March 24, 2017 2:00 PM IST
പെരിന്തൽമണ്ണ/എടപ്പാൾ: വൻ കുഴൽപ്പണ വേട്ടയിൽ നാലുപേർ പിടിയിൽ. മൊത്തം 1.3 കോടി രൂപയാണ് പെരിന്തൽമണ്ണയിൽനിന്നും എടപ്പാളിൽനിന്നുമായി പിടികൂടിയത്.
എടപ്പാൾ സംസ്ഥാനപാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അമ്പത് ലക്ഷം രൂപയുമായാണ് രണ്ടു പേരെ ചങ്ങരംകുളം പോലീസ് പിടികൂടിയത്. ചങ്ങരംകുളം ഒതളൂർ സ്വദേശി കോതളങ്ങര അഷറഫ് (44), പുലാമന്തോൾ വളപുരം സ്വദേശി കൂട്ടപ്പിലാവിൽ മുഹമ്മദ് ഷിയാസ് (31) എന്നിവരെയാണ് ചങ്ങരംകുളം എസ്ഐ കെ.പി. മനേഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ എട്ടോടെ വളയംകുളത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുളള കാറിൽ നിന്ന് പണം പിടികൂടിയത്. പിടികൂടിയ തുകയും പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം എൻഫോഴ്സ്മെന്‍റിന് കൈമാറും. എസ്ഐയെ കൂടാതെ സീനിയർ സിപിഒ ബൈജു, സിപിഒമാരായ രതീഷ്, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


പെരിന്തൽമണ്ണയിൽ എണ്‍പതരലക്ഷത്തിന്‍റെ കുഴൽപ്പണവുമായി വിതരണക്കാരായ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മേലാറ്റൂർ ഉച്ചാരക്കടവ് പിലായത്തൊടി ഷൗക്കത്തലി എന്ന കുഞ്ഞിപ്പ (37), പൂങ്കാവനം പള്ളിക്കാട് സ്വദേശി കുയിലൻതൊടി മുഹമ്മദ് റിയാസ് (30) എന്നിവരെയാണ് കൊളത്തൂർ ഓണപ്പുടയിൽ ഇലക്‌ഷനോടനുബന്ധിച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. കാറിന്‍റെ രഹസ്യഅറയിലാണ് 80. 50 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നു പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ജില്ലയിലെ കുഴൽപ്പണക്കടത്ത് ശൃംഖലയെക്കുറിച്ചും വിവരം ലഭിച്ചു. മുഖ്യ വിതരണക്കാരനായ കീഴാറ്റൂർ പൂങ്കാവനം സ്വദേശിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇയാൾ ഒളിവിൽ പോയതായാണ് വിവരം.

എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ സാജു കെ.എബ്രഹാമും കൊളത്തൂർ എസ്ഐ പി.വിഷ്ണുവും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.