ഇറോം ശർമിള വാഗമണ്ണിൽ
ഇറോം ശർമിള വാഗമണ്ണിൽ
Tuesday, March 21, 2017 2:31 PM IST
വാഗമണ്‍: മണിപ്പൂരിലെ സുരക്ഷാ സൈനികർക്ക് ആരെയും പിടിച്ചുകൊണ്ടു പോകാൻ അനുവാദം നല്കുന്ന നിയമത്തിനെതിരെ താൻ നടത്തിയ പതിനാറുവർഷം നീണ്ട നിരാഹാരസമരം എല്ലാ ജനതകൾക്കും പ്രചോദനമാകുമെന്ന് മണിപ്പൂരിന്‍റെ ഉരുക്ക് വനിത ഇറോം ശർമിള.

കേരള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ വനിത ശില്പശാല വാഗമണ്ണിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മണിപ്പൂരിന്‍റെ മെങ്കോബി ( വെളുത്ത സുന്ദരി). സമൂഹത്തിൽ സമാധാനം നിലനിർത്തേണ്ടവരും സംരക്ഷകരാവേണ്ടതും സ്ത്രീകളാണ്. വാഗമണ്ണിലെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സത്രീകളെ കാണുന്പോൾ അത് തനിക്ക് വലിയ പ്രചോദനം നല്കുന്നതായി ഇറോം ശർമിള പറഞ്ഞു. മണിപ്പൂരിലെ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിക്കുശേഷം കേരളത്തിൽ വിശ്രമത്തിനെത്തിയതാണ് ഇറോം ശർമിള. ചടങ്ങിൽ ഇ.എസ് ബിജിമോൾ എംഎൽഎ, പി.കെ. ബിജു, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.