കണികാപരീക്ഷണം: ഹരിത ട്രൈബ്യൂണൽ വിധി സ്വാഗതാർഹമെന്നു വി.എസ്
കണികാപരീക്ഷണം: ഹരിത ട്രൈബ്യൂണൽ വിധി സ്വാഗതാർഹമെന്നു വി.എസ്
Monday, March 20, 2017 2:10 PM IST
തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ തേനിയിലുള്ള കണികാപരീക്ഷണശാലയ്ക്ക് അനുമതി നിഷേധിച്ച ഹരിത ട്രൈബ്യൂണൽ വിധി വി.എസ്. അച്യുതാനന്ദൻ സ്വാഗതം ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തേനിയിൽ കണികാപരീക്ഷണശാല പ്രവർത്തിക്കുന്നതിലെ അപകടം താൻ നേരത്തേതന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. പരിസ്ഥിതി ആഘാത പഠനം നടത്താതെയും കേരളത്തെ അറിയിക്കാതെയുമാണ് ഈ പരീക്ഷണശാല പ്രവർത്തിച്ചു വന്നത്.


മുല്ലപ്പെരിയാർ ഡാമിന്‍റെ സമീപപ്രദേശം എന്ന നിലയിൽ ഈ ഭൂഗർഭശാല സൃഷ്ടിക്കുന്ന അപകടവും ചൂണ്ടിക്കാട്ടിയതായിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇതെല്ലാം അവഗണിച്ചാണ് ഇതിന്‍റെ പ്രവർത്തനവുമായി മുന്നോട്ടു പോയത്.
ഔദ്യോഗിക ഏജൻസിയെ ഉപയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കണികാപരീക്ഷണശാല പ്രവർത്തിച്ചിരുന്നത് എന്ന കാര്യം ഹരിത ട്രൈബ്യൂണൽ വിധിയോടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.