പത്താം ക്ലാസുകാരെ കണക്ക് വട്ടം കറക്കി; പ്ലസ്ടുക്കാരെ ഫിസിക്സും
Monday, March 20, 2017 1:39 PM IST
കോട്ടയം: ഇന്നലെ നടന്ന എസ്എസ്എൽസി കണക്ക് പരീക്ഷയും ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയും വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചു. പത്താം ക്ലാസ് കണക്കു പരീക്ഷയിൽ ചോദ്യത്തിന്‍റെ നിലവാരം ഉയർന്നതാണു വിദ്യാർഥികളെ കുഴപ്പിച്ചത്. കണക്ക് പൊതുവേ വിദ്യാർഥികൾക്കു ബുദ്ധിമുട്ടാണ്. അതു കൂടുതൽ വിഷമകരമാക്കുന്ന രീതിയിലായിരുന്നു ചോദ്യങ്ങളെന്നു വിദ്യാർഥികൾ പറയുന്നു. ചോദ്യകർത്താവിന്‍റെ പാണ്ഡിത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന ചോദ്യങ്ങളായിരുന്നുവെന്ന് കണക്ക് അധ്യാപകർ പറഞ്ഞു.

ശരാശരി വിദ്യാർഥികൾക്കു തെറ്റാത്ത രീതിയിൽ ഉത്തരമെഴുതാൻ സാധിക്കുന്ന 10 ശതമാനം ചോദ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ള ചോദ്യങ്ങൾ വളരെ ഉയർന്ന നിലവാരത്തിലുള്ള വിദ്യാർഥികളെ ഉദ്ദേശിച്ചായിരുന്നു. അവർക്കും പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയില്ല. യുക്തി ചിന്തയ്ക്കു മാത്രം പ്രാധാന്യം നൽകുന്ന ചോദ്യങ്ങളും കൂടുതലായിരുന്നു. മൂല്യനിർണയത്തിനു മുന്പു നടക്കുന്ന സ്കീം ഫൈനലൈസേഷനിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.

പ്ലസ്ടു ഫിസിക്സ് പരീക്ഷയിൽ കുറെക്കാലമായി തിയറി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു കൂടുതലായി വന്നത്. എന്നാൽ, ഇത്തവണ ആപ്ലിക്കേഷൻ മോഡലിലുള്ള ചോദ്യങ്ങൾ വന്നതാണു വിദ്യാർഥികളെ കുഴപ്പിച്ചത്.

മെഡിക്കൽ-എൻജിനിയറിംഗ് പരീക്ഷ മോഡൽ ചോദ്യങ്ങളായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു. ഇതു പഠനനിലവാരം കുറഞ്ഞ വിദ്യാർഥികളെ വിഷമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.