അക്കാദമി അങ്കത്തട്ടാക്കി കളരി അഭ്യാസം
അക്കാദമി അങ്കത്തട്ടാക്കി കളരി അഭ്യാസം
Sunday, March 19, 2017 1:41 PM IST
തൃശൂർ: ഉയർന്നു ചാടിയ എതിരാളി വാളു വീശി വെട്ടിയത് കുഞ്ഞുമൂസാ ഗുരുക്കൾ പരിചയ്ക്കു തടഞ്ഞപ്പോൾ സദസ് ആവേശഭരിതമായി. ഇടത്തൊഴിഞ്ഞു വലതുമാറി ഗുരുക്കൾ തിരിച്ചുവെട്ടിയപ്പോൾ നിലയ്ക്കാതെ കരഘോഷം. ഗുരുക്കളും ശിഷ്യരും ലളിതാകലാ അക്കാദമി ഹാളിലെ കാഴ്ചക്കാരെ ആവേശഭരിതരാക്കി. വാളും പരിചയും കൈയിലേന്തി ത്രസിപ്പിക്കുന്ന അഭ്യാസച്ചുവടുകൾ അവതരിപ്പിച്ചപ്പോൾ അക്കാദമി വേദി അങ്കത്തട്ടായി മാറിയതു ഞൊടിയിട കൊണ്ടാണ്. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന പന്തിഭോജനം ചിത്രകലാ ക്യാമ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണു കളരി അഭ്യാസങ്ങൾ അവതരിപ്പിച്ചത്.

കളരിപ്പയറ്റിന്‍റെ വടക്കൻ-തെക്കൻ ശൈലിയിലെ അഭ്യാസമുറകൾ ഓരോന്നായി ഗുരുക്കളും ശിഷ്യരും അവതരിപ്പിച്ചു. മെയ്‌വഴക്കം കൊണ്ടും ആയുധങ്ങൾ ഉപയോഗിക്കുന്ന ചാരുതകൊണ്ടും ഇവർ അത്ഭുതം തീർത്തപ്പോൾ കണ്ണുചിമ്മാൻ പോലും സദസ് മറന്നു.
മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈമുറ തുടങ്ങിയ ആയോധന മുറകൾ ഓരോന്നായി കണ്‍മുന്നിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ എല്ലാ കണ്ണുകളും വേദിയിലെ അഭ്യാസികളിലായി. വാളും, ഉറുമിയും, കുറുവടിയും, കഠാരയും, കുന്തവും, കോലുമായി അവർ ചാടിമറിഞ്ഞപ്പോൾ ഭയംപൂണ്ട് ചിലർ കണ്ണിറുക്കിയടച്ചു . പ്രകാശ വേഗതയിൽ ചുഴറ്റിയ ഉറുമി, പരിച ഉപയോഗിച്ച് അഭ്യാസി തടുത്തപ്പോൾ സദസ് കോരിത്തരിച്ചു. കഠാരയുമായി കുത്താൻ പാഞ്ഞുവന്ന എതിരാളിയുടെ അരക്കെട്ടിൽ കുരുക്കിട്ടു പിടിച്ചു വായുവിൽ ചുഴറ്റി നിലത്തടിച്ചപ്പോൾ കാണികൾ ഒന്നടങ്കം ആവേശഭരിതരായി. വീണവീഴ്ചയിൽനിന്നു നിമിഷങ്ങൾകൊണ്ടു ഇരുകൈകളും കുത്തി ഉയർന്നു ചാടി നിവർന്നു നിന്നപ്പോഴോ ജനം നിശ്വസിച്ചു. ഹാവൂ..! ഒന്നും പറ്റിയിലാല്ലോ..! പിന്നെ കൈകൾ തട്ടിയുള്ള പ്രോത്സാഹനം.


ഒരു മണിക്കൂറോളം സദസിനെ ആവേശത്തിന്‍റെ കൊടുമുടിയിൽ നിർത്തിയ ഗുരുക്കൾക്കു പാരിതോഷികം സമ്മാനിച്ച കെപിഎസി ലളിത സംഘാംഗങ്ങളെ ഓരോരുത്തരേയും കൈപിടിച്ച് അഭിനന്ദിച്ചത് അവരുടെ പ്രകടനത്തിന്‍റെ മാറ്റു വിളിച്ചോതി.
64 വയസായെങ്കിലും കുഞ്ഞുമൂസാ ഗുരുക്കൾക്ക് ഇപ്പോഴും പതിനേഴിന്‍റെ ചുറുചുറുക്കാണ്. ഗുരുക്കളുടെ ഓരോ ചുവടിലെയും വേഗവും സൂക്ഷ്മതയും ഇതു വ്യക്തമാക്കുന്നു. വടകരയിലെ വില്യാപ്പള്ളി ചൂരക്കുടി കളരിസംഘത്തിൽ നാല്പതു വർഷമായി ഇദ്ദേഹം കളരി അഭ്യസിപ്പിക്കുന്നു. ഇന്ത്യയിൽ കാഷ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഗുരുക്കൾ അഭ്യാസം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒതുങ്ങുന്നതല്ല ഇവരുടെ പെരുമ. കേരള തനിമയുടെ നേർരൂപമായ കളരിപ്പയറ്റിന്‍റെ ചാരുത വിദേശ രാജ്യങ്ങളിലും ഗുരുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.